Showing posts with label നോവല്‍. Show all posts
Showing posts with label നോവല്‍. Show all posts

20/05/2012

നോവല്‍ (ഉമ്മയില്ലാത്ത ജീവിതം മരണമില്ലാത്ത പൂവിനെപോലെ)

ഉമ്മയില്ലാത്ത ജീവിതം മരണമില്ലാത്ത പൂവിനെപോലെ
പ്രഭാത സമയത്തെ മഞ്ഞ്, ഓലകള്‍ക്കിടയിലൂടെ അന്‍വര്‍ മോന്റെ കണ്ണിലേക്ക് കടന്നുവന്നു. ഉറക്കം തീര്‍ന്ന മട്ടില്ല. എന്നാലും അവന്‍ എഴുന്നേറ്റു. ഉമ്മ സുബ്ഹ് നിസ്‌കാരത്തിലാണ്. അവന്‍ പായയില്‍ നിന്നും എണീറ്റ് തിണ്ണയില്‍ പോയിരുന്ന് പ്രഭാതകര്‍മ്മങ്ങള്‍ പൂര്‍ത്തിയാക്കി. വുളു ചെയ്ത് സുബ്ഹ് നിസ്‌കരിച്ച് ചുളിഞ്ഞ മുണ്ടും നീളക്കുപ്പായവും തൊപ്പിയും ധരിച്ച് മദ്‌റസയിലേക്ക് ഓടും. സൂര്യനുദിച്ച് മിതമാകുമ്പോഴേക്കും അന്‍വര്‍ മോന്‍ വീട്ടിലെത്തും. പിന്നെ ചായ കുടിയും കഴിഞ്ഞ് സ്‌കൂളിലേക്കാണ് പോക്ക്. ഏതാനും മാസങ്ങള്‍ക്ക് മുമ്പ് അവന്റെ ഉപ്പ മരിച്ചുവെന്ന വിവരം ഉമ്മ അവനെ അറിയിച്ചിരുന്നില്ല. ഇടക്കിടെ അവന്‍ ഉപ്പയെ അന്വേശിക്കും. എങ്ങനെ മറുപടി പറയണമെന്ന് ഉമ്മക്ക് അറിയില്ലായിരുന്നു. എങ്കിലും ചോദ്യത്തില്‍ നിന്നും ഉമ്മ ഒഴിഞ്ഞുമാറും. ഒരു ദിവസം പതിവു പോലെ അന്‍വര്‍ മോന്‍ സ്‌കൂള്‍ കഴിഞ്ഞ് വീട്ടിലെത്തിയപ്പോള്‍ ആരുടെയും ശബ്ദം കേള്‍ക്കുന്നില്ല. പൂര്‍ണ്ണ നിശ്ശബ്ദത. അവന്‍ ഉമ്മയെ ഒരുപാട് വിളിച്ചു. പക്ഷെ മറുപടിയില്ല. അവന്റെ വിളി കേട്ട് അയല്‍വാസിയായ മറിയാത്ത ഓടി വന്നു. മോനേ, നിന്റെ ഉമ്മയെ പ്രസവത്തിന് ആശുപത്രിയില്‍ കൊണ്ടുപോയിട്ടുണ്ട്. ഇതു കേട്ടയുടന്‍ അവന്‍ ആശുപത്രിയിലേക്കോടി. അവിടെ ഒരു കസേരയില്‍ ഇരിക്കുന്ന അബു ഹാജിയെ കണ്ടു. അഥവാ മറിയാത്തയുടെ ഭര്‍ത്താവ്. അബു ഹാജി അവനെ അടുത്തേക്ക് വിളിച്ച് പറഞ്ഞു: നിന്റെ ഉമ്മയെ പ്രസവമുറിയില്‍ കൊണ്ടുപോയിട്ടുണ്ട്. കുറച്ച് കഴിഞ്ഞപ്പോള്‍ സിസ്റ്റര്‍ വാതില്‍ തുറന്നു. അന്‍വര്‍ മോന്‍ സിസ്റ്ററുടെ അടുത്തേക്കോടി. എന്റെ ഉമ്മക്കെന്താ പറ്റിയത്?
previous home

Search This Blog