11/07/2012

ഒരു കുപ്പിമഴ



ഒരു കുപ്പിമഴ
മലകള്‍ വയലുകളായപ്പോള്‍
കാറ്റു സ്വതന്ത്രനായി തോന്നി
പാടത്ത് കോണ്‍ക്രീറ്റ്
വിളഞ്ഞപ്പോള്‍
കാറ്റിന് ഗതിയില്ലാതായി
വന്നുപെട്ടിടത്ത് കുടുങ്ങി, കാറ്റ്
പക്ഷെ, മേഘം കാറ്റിനെയും കാത്തിരുന്നു
കുറെ പുക മാത്രം വരുന്നു, കറുത്ത
തണുത്ത കാറ്റുമാത്രം വന്നില്ല
കാലാവസ്ഥ കേന്ദ്രത്തില്‍
മാര്‍ച്ച്, ബഹളം, അടിപിടി
പ്രവചനം തുടങ്ങി
നാളെ മഴക്കുസാധ്യത
മറ്റെന്നാള്‍ മഴപെയ്യും
അല്ല, അടുത്താഴ്ച
മഴ പെയ്തില്ല

യൂറോപ്പിന് വെളിച്ചം പകര്‍ന്നതാര്


യൂറോപ്പിന് വെളിച്ചം പകര്‍ന്നതാര്?

പ്രമുഖ പാശ്ചാത്യ ചിന്തകന്‍ ഗോസ്റ്റഫ് ലെബോണ്‍ തന്റെ  (അറബ് സംസ്‌കാരം ) എന്ന വിഖ്യാത ഗ്രന്ഥത്തില്‍ ഇപ്രകാരം പറയുന്നു (ചില എഴുത്തുകാര്‍ അവകാശപ്പെടുന്നത് പോലെ കുരിശു യുദ്ധങ്ങളല്ല യൂറോപ്പില്‍ വിജ്ഞാനം വിതറിയത്. മറിച്ച് സ്‌പെയിന്‍,സിസിലി,ഇറ്റലി എന്നീ രാജ്യങ്ങളിലൂടെ വിജ്ഞാന ധാരകള്‍ യൂറോപ്പിലേക്കെത്തുകയായിരുന്നു.)
 യൂറോപ്പ് ഇന്ന് നേടിക്കയിഞ്ഞ സര്‍വ്വസ്വ മേധാവിത്തങ്ങള്‍ക്ക് പിന്നില്‍ ഒരു കാലത്ത് അജ്ഞതയുടെ ആഴക്കടല്‍ താണ്ടിയ അറബികള്‍ വഹിച്ച പങ്കിനെ തുറന്ന് സമ്മദിക്കുന്നതോടൊപ്പം സാര്‍വ്വ ലൗകിക സ്വീകാര്യതയും ഉത്തരാധുനിക ലോക സംഹിതയെ അടക്കി വാഴാനുതകുന്ന വൈജ്ഞാനിക ,സാംസ്‌കാരിക മേധാവിത്വ ശക്തിയായി മാറിയ യൂറോപ്പിന്റെ നവോന്ഥാനത്തിന്റെ ചുക്കാന്‍ പിടിക്കാന്‍ മാത്രം അറബികള്‍ പ്രാപ്തരായിരുന്നോ എന്ന സംശയാദൃഷ്ടിയോടുള്ള പെതുബോധത്തെ  തച്ചുടക്കുകയാണിവിടെ സര്‍ ഗോസ്റ്റണ്‍ ലെബോണ്‍.
 ദുര്‍ഗുണങ്ങള്‍ക്കും ധാര്‍മ്മിക അധ:പതനങ്ങള്‍ക്കും നിരന്തരമായ ഗോത്ര കലഹങ്ങള്‍ക്കും കുപ്രസിദ്ധിയാര്‍ജിച്ച അറബ്യന്‍ ഉപദ്വീപില്‍ കലാപങ്ങളും കലഹങ്ങളുമായി ഒട്ടകക്കൂട്ടങ്ങളോട് സല്ലപിച്ച് നാടോടികളായി ജീവിച്ച അറബികളില്‍ ക്രിസ്താബ്ദം 571 ല്‍ മക്കയില്‍ ജനിച്ച മുഹമ്മദ് നബി(സ) യുടെ ദിവ്യ സന്ദേഷത്തിന്റെ ജ്ഞാന സ്ഫുരണ്ങ്ങള്‍ പ്രവഹിച്ചതോടെ മുരടിച്ചു പോയ ശിലാഹൃദയങ്ങളില്‍ ആര്‍ദ്രതയുടെ തെളിനീര്‍ തടാകങ്ങളായ ഒരു നവ സമീഹം അവിടെ രൂപം പ്രാപിക്കുയായിരുന്നു. അങ്ങനെ ജീര്‍ണതയുടെ മരണവാതില്‍ക്കലില്‍ നിന്നും പതിയെ എഴുനേറ്റ് വിജ്ഞാനത്തിന്റെ പ്രകാശ ജ്യോതിസ്സുകളാവുകയായിരുന്നു അവര്‍.

വൃഥാവിലാകുന്ന പട്ടിണികള്‍

 വൃഥാവിലാകുന്ന പട്ടിണികള്‍

അനുഗ്രഹം ഭൂമിയില്‍ തുളുമ്പുന്നവസന്ത രാവുകളാണ് പരിശുദ്ധ റമളാനിനെ പുല്‍കുന്നത്.മ്ലേഛമായ ഹൃദയങ്ങളെ ഉടച്ച് വാര്‍ത്ത് പുതിയ രൂപവും ഭാവവും നല്‍കാനുള്ള അനുഗ്രഹങ്ങളാല്‍ പേറ്റു നോവനുഭവിക്കുന്ന ഹ്രസകാല ദിനരാത്രങ്ങള്‍ പാചകവും കര്‍മവും ഹീനമാകുന്നതിലൂടെ ഉറഞ്ഞു തുള്ളുന്ന ശരീരത്തെയും പതഞ്ഞുപൊന്തുന്ന ഹൃദയത്തെയും തണുപ്പിക്കാന്‍ ദൈവസന്നിതിയില്‍ നിന്നും സമാധാനത്തിന്റെ പൊന്‍കൊടിയുമായി കടന്നു വരുന്ന്താണ് റമളാനിലെ ഓരോ ദിനങ്ങളും മനുഷ്യപ്രവര്‍ത്തനങ്ങള്‍ നന്മയുടെ പാതയിലൂടെ സഞ്ചരിക്കാന്‍ അല്ലാഹു ഇബ്ലീസിലെ കൂട്ടിലടക്കുന്ന സുദ്ധരമായ സമയങ്ങള്‍ വളരെ ക്ലിപ്തമായിട്ട് നമ്മളിലേക്ക് കടന്നുവരുന്ന ഈഅസുലഭ നിമിഷങ്ങളെ സ്വീകരിക്കാന്‍ ലോക മുസ്ലിം സമുദായം ഒന്ന് രണ്ട് മാസങ്ങള്‍ക്ക് മുമ്പുതന്നെ വട്ടം കൂട്ടുന്നു.
Next previous home

Search This Blog