08/07/2015

റമളാന്‍ വിശുദ്ധിയുടെ വസന്തകാലം;;;;

                                                                                           
                                                                                  ഷാജഹാന്‍ പാറക്കടവ്


ദേഹവും ദേഹിയും പരം പുരാനിലര്‍പ്പിച്ച്, സകലവികാര വിചാരങ്ങള്‍ക്കും കടിഞ്ഞാണിട്ട് ശുദ്ധികലശം നടക്കുന്ന കാലമാണ് പുണ്യറമളാന്‍. ഹൃദയമാണ് നോമ്പിനെ നിയന്ത്രിക്കുന്നത്. ഹൃദയ വിശുദ്ധി കൈവരിക്കലാണ് നോമ്പ് കൊണ്ടള്ള ലക്ഷ്യം. ചീത്തവിചാരങ്ങളൊന്നും തന്നെ ഇല്ലാതെ സംശുദ്ധമായ മനസ്സില്‍ മാത്രമേ ദിവ്യ പ്രകാശത്തിന്റെ ആന്തല്‍ ഉണ്ടാവുകയുള്ളൂ. മനുഷ്യന്‍ ഏറ്റവും കൂടുതല്‍ ആശ്രവും ആര്‍ത്തിയുമുള്ള വസ്ത്തുക്കളാണ് ഭക്ഷണവും ലൈംഗികാസ്വാദനവും. ഈ രണ്ട് കാര്യങ്ങളും ത്യജിക്കാനുള്ള ത്യാഗ മനസ്‌കത സൃഷ്ടിക്കുന്നതാണ് നോമ്പിന്റെ ഏറ്റവും വലിയ പ്രത്യേകത. 
         പരമ കാരുണികന്റെ കരുണ പരത്തിലെ ഒരോ പരമാണുവിലും നിറയുന്നതാണ് റമളാന്റെ ആദ്യ പത്ത് ദിന രാത്രങ്ങള്‍. പാപത്തിന്റ ആഴക്കടലില്‍ മുങ്ങിത്താണ് കൊണ്ടിരിക്കുന്ന മനുഷ്യ സമൂഹത്തിന് പാപമോചനത്തിന്റെ കവാടങ്ങള്‍ തുറന്ന് കൊടുത്ത് വിശുദ്ധിയുടെ തീരമണയാനുള്ള അവസരമാണ് റമളാനിന്റെ മദ്ധ്യം. ജീവിതകാലത്തെ പാപം കാരണം നരകാവകാശികളായവര്‍ക്ക് മോചനം നല്‍കുന്ന നരക വിമോചനമാണതിന്റെ അന്ത്യം.
         മാനവരാശിക്ക് മാര്‍ഗദര്‍ശനമായി,സര്‍വ്വ വിജ്ഞാനങ്ങളുടെയും ഉറവിടമായ വിശുദ്ധ ഖുര്‍ആന്റെ അവതരണമാണ് പരിശുദ്ധ റമളാന്റെ ഏറ്റവും വലിയ സുകൃതി എന്ന് പ്രപന്ജ നാഥന്‍ തന്നെ   ഉണര്‍ത്തുന്നുണ്ട്.
        ഉള്ളവനും ഇല്ലാത്തവനും ഇഴചേര്‍ന്ന് കഴിയുന്ന ഒരു സമൂഹത്തില്‍ ഇല്ലാത്തവന്റെ വിശപ്പിന്റെ വേദന ഉള്ളവനെ അറിയിക്കുക എന്ന മഹത്തായ സാമൂഹിക സമത്വവാദം റമളാന്‍ വിളിച്ചോതുന്നുണ്ട്. ഇല്ലാത്തവന്റെ

പുണ്യ വസന്തം

                                                                                                          ശഹീര്‍ കെ
                                                                                               ഇലകള്‍ കരിഞ്ഞുണങ്ങി
പുണ്യത്തിന്റെ വസന്തം
അവതരിച്ചു
തളിരിലകളായി അത്
പൂത്തിറങ്ങി
പശ്ചാത്താപത്തിന്റെ
നളിനമേേനാഹരമാം
സൂനങ്ങള്‍
തന്‍ സുഗന്ധം
കാറ്റില്‍ പറത്തി
മന്ത മാരുതനായ് അത്
ഭൂവില്‍ പരന്നു.




സഹനം

                                                                                  മുഹമ്മദ് ഫയാസ്. പി.പി. കിണാശ്ശേരി.
സഹനം സുകൃത വാതില്‍
തുറന്നിട്ടു
നീലിമയില്‍ പൊതിര്‍ന്ന
നേത്രങ്ങളാല്‍ വലാഹങ്ങള്‍
ആഴിയുടെ ജ്വലിക്കുന്ന
മിഴികളിലേക്ക് തന്റെ
ശിരസ്സ് താഴ്ത്തി
തിളക്കമാര്‍ന്ന നയനങ്ങളോടെ-
പുഞ്ചിരിയോടെ പൂര്‍ണ ചന്ദ്രന്‍
ഇരുളിന്റെ ചില്ലകളിലൂടെ
ഏന്തിനോക്കി
ഹൃത്തില്‍ പതിഞ്ഞ
സുകൃത രാവ് മര്‍ത്ത്യന്റെ
പാപങ്ങളെ കരിച്ച് തുടങ്ങി
ചെയ്ത പാപങ്ങള്‍ ഏറ്റു് പറഞ്ഞ്
മര്‍ത്ത്യന്‍ രണ്ടാമതായി
ദൈവത്തിന് മോക്ഷമരുളി
സുകൃത യാമങ്ങളില്‍
മൂന്ന് അനുഗ്രഹ നക്ഷത്രങ്ങള്‍
വീണ്ടും തിളങ്ങി
വിരഹ വേദന വിളിച്ചോതി........




ചാനല്‍ റമളാന്‍

                                                                                                                 ഫൈസല്‍ മുള്ളൂര്‍ക്കര
''മാനത്ത് പൊന്നമ്പിളി തെളിഞ്ഞു വിശ്വാസികളുടെ ഹൃദയത്തില്‍ റമളാനിന്റെ ആരവമുയര്‍ന്നു. ആത്മസംസ്‌കരണത്തിന്റെ മാസത്തെ പിന്നെ ചാനലുകള്‍ ഏറ്റെടുത്ത് പതിവായി തോളില്‍ ചുറ്റുന്ന തട്ടത്തിന്റെ അറ്റം തലയിലേക്ക് കയറ്റിയിട്ട് ചാനലിലെ പെണ്ണ് പറഞ്ഞു.      '' എല്ലാവര്‍ക്കും സൂര്യാ ടിവിയുടെ റംസാന്‍ ആശംസകള്‍''.
തസ്ബീഹ് മാലകള്‍ക്ക് പകരം കയ്യില്‍ ടി വി റിമോട്ട് കൊണ്ട് നടക്കുന്ന വല്ലുമ്മമാരുടെ സ്വന്തം നാടായ കേരളത്തിലെ റമളാന്‍ വിശേഷം ഇപ്രകാരം തുടങ്ങുന്നു. 11 മാസത്തെ പാപക്കറ കഴുകിക്കളയാന്‍ അരയും തലയും മുറുക്കി കെട്ടുന്ന വിശ്വാസി സമൂഹം ഗൃഹത്തിലെ

റമളാന്‍: ഖുര്‍ആനിന്റെ മാസം


                                                                       
         
                               സഈദ് പി കെ പുനുര്‍ 
        ആത്മനിവൃത്തിയുടെയും ആത്മാനുഭൂതിയുടെയും നിറവസന്തമായ വിശുദ്ധ റമളാന്‍ ഒരിക്കല്‍ കൂടി നമ്മില്‍ നിന്ന് വിടപറയാനായി. സ്വത്വത്തേയും ദൈവത്തേയും ജീവിത യാഥാര്‍ത്ഥ്യങ്ങളെയും തിരിച്ചറിയാനുള്ള ആത്മീയതയുടെ ഉന്നതമാര്‍ഗവും റമളാന്‍ മാത്രമാണ്. ജീവിതത്തിന്റെ അഴിച്ച് പണിക്കും മാറ്റത്തിരുത്തലുകള്‍ക്കുമുള്ള ഉണര്‍ത്തു
Next previous home

Search This Blog