09/03/2014

മുറിവുണങ്ങാതെമുസാഫര്‍ നഗര്‍ --- ശബീര്‍കാക്കുനി

   മുറിവുണങ്ങാതെ മുസാഫര്‍ നഗര്‍
 ദേശീയ രാഷ്ട്രീയത്തില്‍ ഫാഷിസത്തിന്റെവര്‍ഗീയരഥം ഉരുളാന്‍ തുടങ്ങിയതിന്റെ ആപല്‍ സൂചകങ്ങളായിരുന്നു ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ അറങ്ങേറിയ വര്‍ഗീയ കലാപങ്ങള്‍. രാഷ്രട്രീയ പാര്‍ട്ടികളുടെചരടുവലികള്‍ കാരണം ഇന്നലെ വരെ തോളോട് തോളൊരുമ്മി നിന്ന ഇവിടത്തെ മുസ്ലിം ജാട്ട് സമുദായങ്ങളുടെ സൗഹാര്‍ദ്ദത്തിന് മേല്‍കത്തി വെക്കുക വഴി വ്രണപ്പെടുത്തപ്പെട്ട മുസാഫര്‍ നഗറിന്റെ മുറിവുകള്‍ ഇതുവരെ ഉണങ്ങിയിട്ടില്ല. പിറന്ന മണ്ണില്‍ നിന്നും ആട്ടിയോടിക്കപ്പെട്ട പതിനായിരങ്ങള്‍ ഇന്ന് തിങ്ങി നിറഞ്ഞ അഭയാര്‍ത്ഥി ക്യാമ്പുകളില്‍ ദുരിതങ്ങളുടെ മേല്‍ക്കൂരകള്‍ക്ക് കീഴെ ജീവിതം തള്ളി നീക്കുകയാണ്. നിരാലംബരായ അനാഥമക്കളുടെയും അമ്മമാരുടെയും കണ്ണുനീര്‍തുള്ളികള്‍ തടംകെട്ടി നില്‍ക്കുന്ന അഭയാര്‍ത്ഥി ക്യാമ്പുകള്‍ തുറന്നിട്ട ജയിലറാകളായി നരകിക്കുകയാണ് കലാപബാധിതര്‍.

സ്വാതന്ത്രത്തിന് ശേഷം ഇന്നേവരെ സാമൂഹിക സൗഹാര്‍ദ്ദത്തിന്റെ നല്ല ഇന്നലകളെകുറിച്ച് മാത്രമായിരുന്നു മുസാഫര്‍ നഗറിനു പറയാനുണ്ടായിരുന്നത്.
                മുസ്ലിം സമുദായവും ജാട്ട് സമുദായവും തമ്മില്‍ സൂക്ഷിച്ചു പോന്നിരുന്ന ഐക്യവും സൗഹാര്‍ദ്ദവും ഈ പ്രദേശത്തിന്റെ മഹിത പാരമ്പര്യത്തില്‍ പെട്ടതായിരുന്നു. എന്നാല്‍ വിളിപ്പാടകലെ വരാനിരിക്കുന്ന ലോക്‌സഭാതിരഞ്ഞെടുപ്പ് മുന്നില്‍കണ്ടുകൊണ്ടുവര്‍ഗീയ ഫാസിസ്റ്റ്

മാതൃത്വം മരവിക്കുമ്പോള്‍ --- -സിയാദ് ചെറുവറ്റ

                 മാതൃത്വം മരവിക്കുമ്പോള്‍     
    ഹൃദയം നഷ്ടപ്പെട്ട മാതൃത്വത്തിന്റെ നിഷ്ടൂര ക്രൂരതയുടെ ഇരകളുടെ കണ്ണീരുകൊണ്ടാണ് നവ പുലരികളില്‍ മാധ്യമങ്ങള്‍ രചിക്കപ്പെടുന്നത്. ചോരക്കുഞ്ഞുങ്ങള്‍ക്ക് ചോരയില്‍ മുക്കി യാത്രയയപ്പ് നല്‍കുന്ന കാഴ്ച. പിഞ്ചു പൈതങ്ങള്‍ക്ക് ആദരാഞ്ചലികളര്‍പ്പിച്ച് മലയാളിയുടെ കണ്‍തടങ്ങളില്‍ കണ്ണീരിനുപോലും ക്ഷാമം അനുഭവപ്പെട്ടുതുടങ്ങിയിരിക്കുന്നു.
    എന്തുകൊണ്ട് ഇത്തരം മാനസം മുറിക്കുന്ന ക്രൂരതകള്‍ ആവര്‍ത്തിക്കപ്പെടുന്നു. സ്വന്തം മാതാവിനെ അറുകൊല ചെയ്ത് മടങ്ങാനൊരുങ്ങുന്ന മകന്റെ കാല്‍ വഴുതിയതുകണ്ട് മകനെ ശ്രദ്ധിച്ച് നടക്ക് എന്ന്  ഉപദേശിക്കുന്ന മാതൃ ഹൃദയം.സ്വശരീരത്തില്‍നിന്ന് സ്വയം ജന്മം നല്‍കിയ സ്വന്തം പിഞ്ചോമനയുടെ ജീവ ചേതനയെ സ്വകരങ്ങള്‍കൊണ്ട് അപഹരിച്ചെടുക്കാന്‍ മനസ്സ് കാണിക്കു

ഭരണകര്‍ത്താക്കള്‍ ഉണരാന്‍ സമയമായി
രണഘടന നിയമങ്ങളും അനുശാസനകളും നീതിപൂര്‍ണവും യുക്തിയില്‍ അധിഷ്ടിതമായതുമാണെങ്കില്‍ പോലും വര്‍ത്തമാന കാലയളവിലെ ഭരണകര്‍ത്താക്കളും നിയമപാലകരും തങ്ങളുടെ ഉത്തരവാദിത്തങ്ങളിലും ഉദ്യോഗങ്ങളിലും കര്‍മ്മങ്ങളിലും കൈപ്പയെപ്പോലെ ജനങ്ങളെ കബളിപ്പിക്കുകയും പ്രത്യക്ഷത്തില്‍ നന്മ പ്രകടിപ്പിക്കുകയും ചെയ്യുന്ന് കപട കര്‍മോത്സുകരായിക്കൊണ്ടിരിക്കുകയാണ്. നീതിയുടേയും സമാധാനത്തിന്റെയും മാനങ്ങള്‍ തീര്‍ത്തുകൊണ്ടിരുന്ന രാഷ്ട്രീയത്തെ അഴിമതിയിലും അനീതിയിലും മുക്കി

ആധുനികത -- മുഹമ്മദ് ഷാമില്‍.ടി

ആധുനികത     ----      
മുഹമ്മദ് ഷാമില്‍.ടി


ചത്തു പൊന്തും
സമസ്യകളെ നോക്കി
നെടു വീര്‍പ്പിടുന്നോ..

ഉയര്‍ന്നു പൊങ്ങും
വന്‍ മതിലുകള്‍   നിന്‍
സ്വസ്ഥതമുടക്കുന്നോ

ചുടു നീരില്‍
സ്വാന്തനം തേടുന്ന
പാവങ്ങളെ
തോണ്ടിയെറിയുന്നോ..

മനുഷ്യ രക്തത്തെ
അപമാനിച്ചു കിടത്താന്‍
നീ തന്ത്രം മെനയുന്നോ...

ക്രൂരത നിന്‍
പിതാവിനോട്കാട്ടാനും
നിനക്ക് സാധിച്ചോ...

വയ്യെനിക്ക ്
നിന്നെ
മനുഷ്യനെന്ന് വിളിക്കാന്‍..
Next previous home

Search This Blog