15/12/2011

യാഹൂ ഇനി മലയാളത്തിലും

യാഹൂ ഇനി മലയാളത്തിലും.........!!!!
യാഹൂ ഇന്ത്യയുടെ മെയില്‍ സേവനങ്ങള്‍ ഇനി ഇന്ത്യയിലെ പ്രധാന എട്ട് പ്രാദേശിക ഭാഷകളിലും ലഭ്യമാവും. ഓണ്‍ലൈന്‍ ഉപയോക്താക്കള്‍ക്ക് വളരെ ഏറെ ഉപകാരപ്രദമായ ഒരു നീക്കമാണിത്. മലയാളത്തിന് പുറമെ, ഹിന്ദി, ബംഗാളി, തമിഴ്, കന്നട, തെലുങ്ക്, മറാത്തി, ഗുജറാത്തി തുടങ്ങിയ ഇന്ത്യന്‍ ഭാഷകളിലാണ് ഇനി യാഹൂമെയില്‍ സേവനങ്ങള്‍ ലഭ്യമാവുക. യാഹൂവിന്റെ ഏറ്റവും പുതിയ പതിപ്പാണ് ഈ ഭാഷകളില്‍ ലഭ്യമായിത്തുടങ്ങുന്നത്. ഈ പുതിയ യാഹൂ പതിപ്പ് പുതിയ 22 ഭാഷകളില്‍ ലഭ്യമാണ്. ഇതോടെ ലോകാടിസ്ഥാനത്തില്‍ മൊത്തം 47 ഭാഷകളില്‍ യാഹൂ മെയില്‍ സേവനങ്ങള്‍ ലഭ്യമാണ്.
പുതിയ പതിപ്പ്,  ഇന്റര്‍നെറ്റ് ഉപയോഗത്തിന് പുതിയൊരു ഭാവം നല്‍കുമെന്ന് കമ്പനി അവകാശപ്പെടുന്നു. പ്രാദേശിക ഭാഷകളില്‍ മെയില്‍ സേവനങ്ങള്‍ ലഭ്യമാകുന്നതോടെ അത് കമ്പനിയുടെ പ്രവര്‍ത്തനത്തെ കൂടുതല്‍ ജനകീയമാകുമെന്നും അവര്‍ അവകാശപ്പെട്ടു. പുതിയ പതിപ്പില്‍ ഉപയോക്താക്കള്‍ക്ക് സഹായകരമായ ധാരാളം അപ്ലേക്കേഷനുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതിനു പുറമെ ഫെയ്‌സ് ബുക്ക്, യാഹൂ ഗ്രൂപ്പുകള്‍, യാഹൂ അക്കൗണ്ടുകള്‍ തുടങ്ങിയവയില്‍ നിന്നുള്ള ഉപയോക്താക്കളുടെ കോണ്‍ടാക്ടുകള്‍ക്ക് തല്‍സമയ മറുപടി നല്‍കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മറ്റ് മെയില്‍ ദാതാക്കളുടേതിലെ കോണ്‍ടാക്റ്റുകള്‍ക്ക് പുറമെയാണിത്. ട്വിറ്റര്‍, ഫെയ്‌സ് ബുക്ക് തുടങ്ങി സോഷ്യല്‍ വെബ്‌സൈറ്റുകളില്‍ നിന്നുള്ള അപ്‌ഡേറ്റുകള്‍ കാണാനും പങ്ക് വെക്കാനും ഉപയോക്താക്കളെ സഹായിക്കുന്ന അപ്‌ഡേറ്റ് ടാബും പുതയ വേര്‍ഷന്റെ പ്രത്യേകതയാണ്.
നിരന്തര മത്സരങ്ങളുടെ വിളനിലമായ ഇന്റര്‍നെറ്റ് രംഗത്ത് ഒരങ്കത്തിന് കൂടി ബാല്യമുണ്ടെന്ന് തെളിയിക്കുകയാണ് യാഹൂ പുതിയ പതിപ്പിലൂടെ. ആകര്‍ഷകമായ ഡിസൈനും പുതിയ വേര്‍ഷന്റെ സവിശേഷതകളിലൊന്നാണ്. 
 
മുഹമ്മദലി നരിപ്പറ്റ

മരണക്കിടക്ക


എവിടെയാണ്
എന്‍ ഹൃദയത്തിന്‍ അവസാനമാ-
യൊന്നുറങ്ങുവാന്‍
തീമരച്ചില്ലകള്‍ വിരിച്ചുവെച്ചത്?.....
വാക്കുകള്‍ എവിടെയാണ്
എന്നെയും കാത്ത്,
അക്ഷരങ്ങള്‍ ഏതുവാക്കിന്‍ മുതികിലാണ്
എന്നന്ത്യവും കാത്ത്....
എവിടെയായിരിക്കും
എനിക്കും എന്നാത്മാവിനും
കാലം വിരിച്ചു വെച്ച തീമെത്തം!
                                ,,,     ,,,,    ,,,,,
ഇന്നീ പൂമെത്തയില്‍,
പ്രകാശം പൂക്കുമീ മരക്കൊമ്പുകളില്‍,
സ്വപ്നങ്ങള്‍ കോരിയിട്ട
മണല്‍കാട്ടില്‍,
നാളെ
ഗദ്ഗദം പൂക്കുന്ന
തീമരക്കൊമ്പില്‍,
ഹൃദയങ്ങള്‍ പഴുത്തു നാറുന്ന
ഓടകളില്‍ ,
സഹോദരന്റെ കരള്‍ക്കുല
ചീഞ്ഞു നാറുന്ന റോഡരികില്‍
എവിടെയുമാവാം
നിന്നന്ത്യ മയക്കം ......
                                ,,,     ,,,,    ,,,,,
കണ്ണീരൊലിച്ച് നനുത്ത മെത്ത
നെടുവീര്‍പ്പുകള്‍ കേട്ട് ബധിരനായ മെത്ത
ദ്രുത ഹൃദയ താളങ്ങള്‍ക്കിടെ
വാച്ച് നോക്കുന്ന മെത്ത
വാക്കുകള്‍,അക്ഷരങ്ങള്‍
ഒലിച്ചിറങ്ങി,
പാടുവീണ മെത്ത,
ഞാനുറങ്ങുന്ന,
എന്നതതാത്മാവിനുറങ്ങാനുള്‌ല
കല്ലു പാകിയ കറുത്ത മെത്ത
                                ,,,     ,,,,    ,,,,,
ഒരിക്കല്‍ മാത്രം
തല ചായ്കുവാനുള്ളീ
മെത്തയ്ക്കു വേണ്ടിയല്ലോ
നമ്മളീ മെത്തയില്‍ കിടന്ന്
ആയുസ്സിന്‍ പുസ്തകം
കുഴിച്ചെടുക്കുന്നു

യഹ്‌യ കെ.കെ
(ഒന്നാം സ്ഥാനം ജൂനിയര് വിഭാഗം കവിതാരചന

ഇളനീര്‍ നൊമ്പരം


ഇളം ചുണ്ടുകളില്‍ നിന്ന്
ശത്രുവില്‍ പോലും
പഞ്ഞര പുഞ്ചിരി തുകിയ
കൊച്ചു പൈതലേ.
ആരറിഞ്ഞു. ചിത്രശലഭത്തിനു
പിറകെ പോകവെ
കാഹലികള്‍ നിന്നെ
വേട്ടയാടുമെന്ന്.

ഒലീവ് മരത്തിന്‍
തണല്‍ പന്തലില്‍
സൗഹൃദം പൂകിയ
കൊച്ചു കുഞ്ഞേ.
നിന്‍ രജതസ്വപ്നം
മുറിവറ്റു വീണപ്പോള്‍
ഉലകം കിലുങ്ങിതേങ്ങി
നിന്‍ കൊഴിഞ്ഞു പോവലില്‍.

അമ്മത്തൊട്ടിലില്‍ നിന്ന്
കുപ്പിപ്പാലിലെ
കലങ്ങിയ
ഇളനീരു നുണയുന്ന
കൊച്ചു പെങ്ങള്‍
അമ്മതന്‍ സ്‌നേഹം
തേടിയലയുന്ന
വിരഹ വേദന
ഹാ... കഷ്ടം!

സ്വദഖത്തുല്ലാഹ്
(മൂന്നാം സ്ഥാനം,സീനിയര് വിഭാഗം കവിതാരചന)

ഇളനീര്‍ നൊമ്പരം


 മാതൃത്ത്വത്തിന്റെ മൃദു സ്പര്‍ശത്തില്‍
തളിരിരിട്ട് തളിര്‍ക്കും മുമ്പേയവന്‍
അംഗണ്‍വാടിയുടെ കമ്പിഴഴി
പിടിച്ചുതേങ്ങി.

അപ്പോഴും
അവന്റെ ചുടുകണ്ണീരിന്
പക്ഷെ
ഇളനീരിന്റെ മാധുര്യമായിരുന്നു.

പൂക്കുല പിടിച്ചവന്‍
ഓടിക്കളിച്ചത്
ഒരു മൊട്ടെങ്കിലും വിരിയിക്കാനായിരുന്നു.
ഓടിത്തളരു മുമ്പേയവ
പക്ഷെ
വാടിക്കരണ്ടുപോയി.

വലുതാവാനുള്ള മോഹത്തലപ്പ്
പഠന ഭാണ്ഡങ്ങള്‍
മുനയൊടിച്ചു കളഞ്ഞു
വിദ്യാലയത്തിന്റെ പുരരുകളും
പാടവരമ്പുകളും
അവന്റെ നിഷകളങ്കമായ
പിരിയില്‍ വിറച്ചു പോയി.

അവന്റെയവസാന ആഗ്രഹവും
വിഫലമായതോടെ
ആശ്രുകണം വരണ്ട കണ്ണിനെ
മണ്ഡരി കീടങ്ങള്‍
കടന്നാക്രമിച്ചു തുടങ്ങി.


റഊഫ് കെ.ടി
(രണ്ടാം സ്ഥാനം സീനിയര് വിഭാഗം കവിതാരചന)

ഇളനീര്‍ നൊമ്പരം

                                                                                                                               
ജീവിത നൗകതന്‍ മോഹക്കിനാവിന്റെ...
കുഞ്ഞികണ്ണില്‍ മൊട്ടിന്‍ വിശാദ രേണു

ഉഴറുന്ന ലോകത്തിനന്ദ കോണില്‍ നിന്നു
നിലതെറ്റിവീണ കുഞ്ഞിള നീരു ഞാന്‍

മാതൃകയാവേണ്ട മേഘമിരുള്‍മുടിയ
ങ്ങലേക്കു മറയുന്ന ഉലകാമകം

ചത്തുമലച്ചൊരി സ്‌നേഹമുകുളങളേ
ഇനിയെന്ന് വിയുതുമെന്നറിവാരാതോ

പിരിയുന്നു ഞാനുടന്‍ തിരിയുന്ന ലോകത്തി
ലൊഴുകിയകലുന്നെനു മിളമാനസസം

ഇടറുന്ന കാലുകള്‍ ജ്വലനനാളങ്ങളില്‍
പതിയുമിതു വേദന ജനകം സദാ

ഹൃദയമുണ്ടതുപക്ഷെ ശിലപോലെയാണതും
വറ്റിവരളുമി ലോകത്തിന്‍ കരുണാമൃതം

മനുജധര്‍മങ്ങളുണ്ടതധര്‍മാണിതു
കുഞ്ഞുതളിരുകള്‍ തളരുന്നു വിഷലായകം

കിട്ടിയയായുധ മാലിന്യ ദേഹത്തെ
വെട്ടി വരയുന്ന ഹര്‍ഷാരവം

അമ്മയാരെന്നതോ അച്ഛനാരെന്നതോ
ഇതു വരെയറിയാത്ത ബാല്യാലയം

അറിയില്ലയറിയില്ല യെങ്ങിനെയുലകില്‍ ഞാന്‍
വളരുമെന്നും അതോ മരണമെന്നോ

ഇവിടേക്കു വന്നില്ലേലെത്ര നന്നായിരു-
ന്നെത്ര സന്തോഷമെന്നാത്മമന്ത്രം

വെറുതയാണെന്നറിവെങ്കിലും കുഞ്ഞിള
നീരിന്റെ നൊമ്പരം അറിവൂ.

ഏതേതു മൂര്‍ച്ചയാലെന്റെയീ കണ്ണുകള്‍
ആരു പൊട്ടിക്കുമെന്നാരറിയാവൂ



സാലിം കെ.കെ മൂരിക്കുത്തി
(ഒന്നാം സ്ഥാനം, സീനിയര് വിഭാഗം കവിതാരചന)













Next previous home

Search This Blog