19/10/2013

മൂല്യാധിഷ്ടിത കലാരംഗം കാലത്തിന്റെ ആവശ്യം: മുനവ്വറലി ശിഹാബ് തങ്ങള്‍.



മൂല്യാധിഷ്ടിത കലാരംഗം കാലത്തിന്റെ ആവശ്യം:  
                മുനവ്വറലി ശിഹാബ് തങ്ങള്‍.


കാപ്പാട്: ധാര്‍മ്മിക മൂല്യങ്ങളുടെ അഭാവമാണ് കലാസാഹിത്യരംഗം നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധിയെന്നും മൂല്യാധിഷ്ടിത കലകളുടെ ഉത്ഥാനത്തിലൂടെ മാത്രമേ ഈ പ്രതിസന്ധിക്ക് പരിഹാരമാവുകയുള്ളൂഎന്നുംകാപ്പാട് ഇസ്്‌ലാമിക് അക്കാദമി റെക്ടര്‍ പാണക്കാട് സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങള്‍ പറഞ്ഞു. കാപ്പാട്ഖാസികുഞ്ഞി ഹസന്‍ മുസ്്‌ലിയാര്‍ ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി ഫെസ്റ്റ്'ഹൊറൈസണ്‍-13' സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഹൊറൈസണ്‍-13ന്റെ ഈ സപ്ത സര്‍ഗ്ഗ ദിനങ്ങള്‍ മൂല്യാധിഷ്ടിത കലാ ലോകത്തിന്റെ പുനര്‍ നിര്‍മ്മിതിക്ക് വലിയ മുതല്‍ക്കൂട്ടാവുമെന്നും അദ്ദേഹംകൂട്ടിച്ചേര്‍ത്തു.
ഐനുല്‍ഹുദാ അബൂദാബി കമ്മിറ്റി സ്ഥാപനത്തിന് നിര്‍മ്മിച്ച് നല്‍കുന്ന അബൂദാബി ഷോപ്പിംഗ്‌സെന്ററിന്റെ തറക്കല്ലിടല്‍ കര്‍മ്മവും മനവ്വറലി തങ്ങള്‍ നിര്‍വ്വഹിച്ചു. നിര്‍മ്മാണ ഫണ്ടിലേക്കുള്ള ആദ്യ ഗഡു അബൂദാബിഓര്‍ഫനേജ് കമ്മിറ്റി അഡൈ്വസറിബോര്‍ഡ് ചെയര്‍മാന്‍ പി.കെ.ഐ മുഹ്‌യുദ്ധീന്‍ ഹാജിയില്‍ നിന്നും സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങള്‍ ഏറ്റുവാങ്ങി. 'ഹൊറൈസണ്‍-13' കലാകായികജേതാക്കള്‍ക്കുള്ള ട്രോഫി വിതരണവും അവാര്‍ഡ്ദാനവും സയ്യിദ്മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചു.
പരിപാടിയില്‍ പ്രസിഡന്റ്എം അഹമ്മദ് കോയ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.കെ ബാവ സാഹിബ്, ടി.എം ലത്വീഫ് ഹാജി പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി പി.കെ.ഐമുഹ് യുദ്ധീന്‍ ഹാജി അബൂദാബി, ഇബ്‌റാഹീംമുറിച്ചാണ്ടി(ദുബൈ കെ.എം.സി.സി), ക്രസന്റ് മുഹമ്മദലി ഹാജി, എംമുജീബ് റഹ്്്മാന്‍(മലബാര്‍ഗോള്‍ഡ്്), പാണക്കാട്ശാഹുല്‍ ഹമീദ് ഹാജി, കെപി അബ്ദുല്‍ അസീസ്(സെക്രട്ടറി അബൂദാബി ഓര്‍ഫനേജ് കമ്മിറ്റി), സിറാജ് പള്ളിക്കര(ട്രഷറര്‍ അബൂദാബി ഓര്‍ഫനേജ് ക്മ്മിറ്റി), എം.സി മുഹമ്മദ് കോയ, ഖാലിദ്(അബൂദാബി ഓര്‍ഫനേജ് കമ്മിറ്റി), , കെ ഉസ്മാന്‍ അത്തോളി, ബീരാന്‍ മാസ്റ്റര്‍,ശാഹുല്‍ഹമീദ്മാസ്റ്റര്‍ നടുവണ്ണൂര്‍ യഹ്‌യകട്ടിപ്പാറ(സെക്രട്ടറി അല്‍ ഇഹ്‌സാന്‍),അബ്ദുര്‍റഊഫ് പട്ടിണിക്കര(ചെയര്‍മാന്‍ അല്‍ ഇഹ്‌സാന്‍), എന്നിവര്‍സംസാരിച്ചു.



10/10/2013

സര്‍ഗവേദികള്‍ പ്രതിഭകളെ സൃഷ്ടിക്കുന്നു: പി. ദാമോദരന്‍


സര്‍ഗവേദികള്‍ പ്രതിഭകളെ സൃഷ്ടിക്കുന്നു: പി. ദാമോദരന്‍
കാപ്പാട്: സര്‍ഗാത്മക പരിപോഷണത്തിനുതകുന്ന കലാവേദികള്‍ അതുല്യമായ പ്രതിഭകളെ സൃഷ്ടിക്കുന്നതില്‍ മുഖ്യ പങ്കുവഹിക്കുന്നുവെന്ന് മലയാള മനോരമ സീനിയര്‍ അസിസ്റ്റന്റ് എഡിറ്റര്‍ പി. ദാമോദര
ന്‍ പറഞ്ഞു. ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി ഫെസ്റ്റ് 'ഹൊറൈസണ്‍'13' നാലാം ദിന പരിപാടികള്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. അനാഥ അഗതി മന്ദിരങ്ങള്‍ സമുഹത്തില്‍ നിര്‍വ്വഹിക്കുന്ന സേവനങ്ങള്‍ നിസ്തുലമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സ്ഥാപനത്തിലെ വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വര്‍ഷംതോറും നടത്തി വരുന്ന അക്കാദമിക് ഫെസ്റ്റ് സ്ഥാപനത്തിലെ വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗാത്മക പുരോഗതിക്ക് നിര്‍ണ്ണായക പങ്കുവഹിക്കുന്നു. ഇരുന്നൂറോളം കലാ മത്സരങ്ങളും അമ്പതിലേറെ കായിക മത്സരങ്ങളുമണിനിരക്കുന്ന അക്കാദമിക് ഫെസ്റ്റ് ഒക്ടോബര്‍ പതിമൂന്നിന് സമാപിക്കും. പരിപാടിയില്‍ പ്രസിഡണ്ട് എം.അഹ്മദ് കോയ ഹാജി അധ്യക്ഷത വഹിച്ചു. സെക്രട്ടറി പി.കെ.കെ ബാവ, പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി, കെ. പി അബ്ദുല്‍ അസീസ്, ലത്വീഫ് ഹാജി, മുനമ്പത്ത് അഹ്മദ് ഹാജി, പനായി അബ്ദുല്‍ ഖാദര്‍, മുഹമ്മദ് കോയ, നിസാര്‍ ഹുദവി, അബ്ദുര്‍റഊഫ് പട്ടിണിക്കര സംസാരിച്ചു.

08/10/2013

സര്‍ഗ്ഗ വസന്തത്തിന്റെ ചക്രവാള സീമകള്‍ തേടി....
വൈവിധ്യമാര്‍ന്ന കലാ വിശേഷങ്ങളുമായി ഹൊറൈസണ്‍-13




കാപ്പാട്: ഖാളി കുഞ്ഞി ഹസന്‍ മുസ്്‌ലിയാര്‍ ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി ഫെസ്റ്റ് ഹൊറൈസണ്‍-13 വൈവിധ്യവും അപൂര്‍വ്വവുമായ കലാ വിശേഷങ്ങളുമായി രണ്ടാം ദിവസം പിന്നിട്ടു. രണ്ടാം ദിവസം ഒന്നാം സെക്ഷന്‍ ചന്ദ്രിക ചീഫ് ഓര്‍ഗനൈസര്‍ ഹമീദ് വാണിമേല്‍ ഉദ്ഘാടനം ചെയ്തു. കലാ സാഹിത്യങ്ങള്‍ സമൂഹ നന്മക്കായിരിക്കണമെന്ന് അദ്ദേഹം ഓര്‍്മ്മപ്പെടുത്തി. കേരളീയ നവോത്ഥാന ചരിത്രത്തില്‍ കലാ സാഹിത്യങ്ങള്‍ വഹിച്ച പങ്ക് നിസ്തുലമാണെന്നും മൂല്യാധിഷ്ഠിതമായ കലകളാണ് ഗുണാത്മകമായി പ്രചോദിപ്പിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സര്‍ഗ്ഗ വസന്തത്തിന്റെ ചക്രവാള സീമകള്‍ തേടി എന്ന തല വാചകത്തില്‍ 250 ഓളം കലാ കായിക മത്സരങ്ങളാണ് നടത്തപ്പെടുന്നത്. അറബി അന്താക്ഷരി ശ്ലോകം, വിവിധ ഭാഷകളിലായി പദാഗ്ര മത്സരങ്ങള്‍, മധ്യകാല ഇസ്്‌ലാമിക നാഗരിക സ്മരണകളെ തൊട്ടുണര്‍ത്തുന്ന കാലഗ്രഫി മത്സരം, ശ്രേഷ്ഠ മലയാളത്തനിമ ആവിഷ്‌കൃതമാവുന്ന മലയാളത്തനിമ മത്സരം, ഡോക്യുമെന്ററി നിര്‍മ്മാണം തുടങ്ങി അത്യാകര്‍ഷകങ്ങളായ മത്സരയിനങ്ങള്‍ ഏറെ ശ്രദ്ധേയമായി.  പരിപാടിയില്‍ പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി അദ്യക്ഷതയും അബ്ദുര്‍റഊഫ് പട്ടിണിക്കര സ്വാഗതവും പറഞ്ഞു.

07/10/2013

ഹൊറൈസണ്‍ 13 ന് വര്‍ണാഭമായ തുടക്കം.

ഹൊറൈസണ്‍

13 ന് വര്‍ണാഭമായ തുടക്കം.
            കാപ്പാട്: ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍
സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ സംഘടിപ്പിച്ച അക്കാദമിക് ഫെസ്റ്റ് ഹൊറൈസണ്‍ 13 ന് വര്‍ണാഭമായ തുടക്കം.
വൈകിട്ട് അല്‍ ഹുദാ കാമ്പസില്‍ വെച്ച് നടന്ന പരിപാടി മാതൃഭൂമി ചീഫ് പി. ആര്‍. ഒ. കെ. ആര്‍ പ്രമോദ് കുമാര്‍
ഉദ്ഘാടനം ചെയ്തു.
മൂല്യാധിഷ്ഠിത കലകളാണ് സമൂഹത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നതെന്ന് അദ്ദേഹം പറ
ഞ്ഞു. സ്ഥാപനത്തിന്റെ വിശാലതയല്ല പ്രതിഭകളെ സൃഷ്ടി്ക്കുന്നത്. മറിച്ച് ഇതു പോലുള്ള സര്‍ഗ മത്സരങ്ങളാണെ
ന്ന് അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രിന്‍സിപ്പാള്‍ അലി അക് ര്‍ ഹുദവി അധ്യക്ഷത വഹിച്ചു. മാതൃഭൂമി സ്‌പോര്‍ട് മാസിക എഡിറ്റര്‍ വിശ്വനാഥ്,
പി.കെ.കെ. ബാവ, എം. അഹമദ് കോയ ഹാജി, അഹമദ് ബാഖവി, നിസാര്‍ ഹുദവി, യഹ് യ കട്ടിപ്പാറ, സഅദ്
വെള്ളിക്കീല്‍ സംസാരിച്ചു.
നേരത്തെ നടന്ന വിളം ര റാലിക്ക് കാപ്പാട് അങ്ങാടി, തിരുവങ്ങൂര്‍ വഴി അല്‍ ഹുദാ കാമ്പസില്‍ സമാപിച്ചു.
എം. അഹമദ് കോയ ഹാജി പതാക ഉയര്‍ത്തി. അബ്ദുറഊഫ് പട്ടിണിക്കര, അഷ്‌റഫ് കട്ടിപ്പാറ, സിയാദ് പെരിെ
ങ്ങാളം നേതൃത്വം നല്‍കി.

ഹൊറൈസണ്‍'13 അക്കാദമിക് ഫെസ്റ്റിന് ഇന്ന് തുടക്കം

ഹൊറൈസണ്‍'13 അക്കാദമിക് ഫെസ്റ്റിന് ഇന്ന് തുടക്കം



           കാപ്പാട്: ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമിയുടെ ഈ വര്‍ഷത്തെ അക്കാദമിക് ഫെസ്റ്റ് 'ഹൊറൈസണ്‍-13' ന് ഇന്ന് തുടക്കം. വൈകീട്ട് 03.45 ന് അല്‍ ഹുദാ പ്രസിഡന്റ് അഹ്മദ് കോയ ഹാജി പതാക ഉയര്‍ത്തുന്നതോടെ ആറ് ദിവസം നീണ്ടു നില്‍ക്കുന്ന സര്‍ഗ്ഗോത്സവത്തിന് ആരവങ്ങളുയരും. പതാക ഉയര്‍ത്തലിന് ശേഷം അല്‍ഹുദാ കാമ്പസില്‍ നിന്ന് കാപ്പാട് തിരുവങ്ങൂര്‍ കേന്ദ്രങ്ങളെ ലക്ഷ്യമാക്കി വിളംബര ജാഥ പുറപ്പെടും. ഖാസി കുഞ്ഞിഹസ്സന്‍ മുസ്‌ലിയാരുടെ മഖ്ബറ സിയാറത്തിന് ശേഷമായിരിക്കും റാലി പ്രചാരണ കേന്ദ്രങ്ങളിലേക്ക് നീങ്ങുക. ജാഥ അല്‍ഹുദാ കാമ്പസില്‍ സമാപിച്ചതിന്ന് ശേഷം രാത്രി 07.00 മണിയോടെ ഫെസ്റ്റിന്റെ സ്റ്റേജ് പരിപാടികള്‍ മാതൃഭൂമി ചീഫ് പബ്ലിക്ക് റിലേഷന്‍ ഓഫീസര്‍ കെ.ആര്‍ പ്രമോദ് കുമാര്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന സമ്മേളനത്തില്‍ ജനറല്‍ സെക്രട്ടറി പി.കെ.കെ ബാവ സാഹിബ്, അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസര്‍ സ്വാദിഖ് ഹസനി അക്കാദമി പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി, നിസാര്‍ ഹുദവി മറ്റു കമ്മിറ്റി ഭാരവാഹികളും പങ്കെടുക്കും.
അക്കാദമി, ഓര്‍ഫനേജ് വിദ്യാര്‍ത്ഥികളിലെ കലാ സര്‍ഗ്ഗ കായിക പ്രതിഭകള്‍ മാറ്റുരക്കുന്ന സര്‍ഗ്ഗ ദിനരാത്രങ്ങളാണ് അക്കാദമിക് ഫെസ്റ്റ്. അമ്പതിലേറെ കായിക മത്സരങ്ങളും ഇരുനൂറോളം കലാമത്സരങ്ങളും അക്കാദമിക്  ഫെസ്റ്റിനെ സമ്പുഷ്ടമാക്കുന്നു. കായിക, സ്റ്റേജേതര മത്സരങ്ങള്‍ ഇതിനകം പൂര്‍ത്തിയായിക്കഴിഞ്ഞു. ഇന്ന് രാത്രി ഏഴ് മുതല്‍ 12 ശനി വരെയുള്ള തിയ്യതികളില്‍ രാവിലെ മുതല്‍ രാത്രി 10.00 വരെ നീണ്ടുനില്‍ക്കുന്ന വിദ്യാര്‍ത്ഥികളുടെ കലാപരിപാടി കള്‍ക്കായി കലാലയ മുറ്റം ഒരുങ്ങിക്കഴിഞ്ഞു.


19/09/2013

എഴുത്തുകൂട്ടം'ഉദ്ഘാടനം ചെയ്തു

എഴുത്തുകൂട്ടം'ഉദ്ഘാടനം ചെയ്തു












കാപ്പാട്: ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍-ഇഹ്‌സാന്‍
സ്റ്റുഡന്റ്‌സ് അസോസിയേഷ ന് കീഴില്‍ പ്രവര്‍ത്തിക്കുന്ന വിദ്യാര്‍ത്ഥികളുടെ സര്‍ഗ്ഗ കൂട്ടായ്മ 'എഴുത്തുകൂട്ടം' പ്രശസ്ത കവി ഡോ. പി.കെ ഗോപി ഉദ്ഘാടനം ചെയ്തു.
വിദ്യാര്‍ത്ഥികള്‍ തങ്ങളുടെ കലാ വാസനകളും സര്‍ഗ്ഗ വൈഭവങ്ങളും സമൂഹ നന്മക്കായി വിനിയോഗിക്കണമെന്നും കവിതാ രചനയുടെയും ആസ്വാദനത്തിന്റയും പഴയമാതൃകകള്‍ മുറുകെ പിടിക്കാന്‍ വിദ്യാര്‍ത്ഥികള്‍ മുന്നോട്ട് വരണമെന്നും അദ്ധേ ഹം പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ എഴുത്തു മേഖലയെ കൂടുതല്‍ മെച്ചപ്പെടുത്താനും അവര്‍ക്കാവശ്യമായി പരിശീലന പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ഊര്‍ജ്ജസ്വലമാക്കുന്നതിനുമായി സ്റ്റുഡന്റ്‌സ് എഡിറ്ററുടെ മേല്‍ നോട്ടത്തിലാണ് എഴുത്തുകൂട്ടം രൂപീകരിച്ചത്. പരിപാടിയില്‍ പ്രിന്‍സിപ്പള്‍ അലി അക്ബര്‍ ഹുദവി അധ്യക്ഷത വഹിച്ചു. യഹ് യ കട്ടിപ്പ ാറ
സ്വാഗതവും സിയാദ് ചെറുവറ്റ നന്ദിയും പറഞ്ഞു.

14/09/2013

കലാ വസന്തത്തിന്റെ നവ ചക്രവാളങ്ങളുമായ്...,(HORIZONE-13)


'ഹൊറിസോണ്‍-13' സ്വാഗത സംഘം രൂപീകരിച്ചു.

'ഹൊറിസോണ്‍-13'
സ്വാഗത സംഘം രൂപീകരിച്ചു.

    കാപ്പാട:് ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്‌സാന്‍ സംഘടിപ്പിക്കുന്ന 'ഹൊറിസോണ്‍-13' സ്വാഗത സംഘം രീപീകരിച്ചു. പി.കെ.കെ ബാവ(മുഖ്യ രക്ഷാധികാരി), അലി അക്ബര്‍ ഹുദവി, അഹ്മദ് ബാഖവി, നിസാര്‍ ഹുദവി(രക്ഷാധികാരികള്‍),ശാകിര്‍ ഹസനി, സിദ്ധീഖ് റഹ്മാനി, മുഹമ്മദ് കോയ മാസ്റ്റര്‍ കാരശ്ശേരി(ഉപദേശക സമിതി), അബ്ദുര്‍റഊഫ് പട്ടിണിക്കര(ചെയര്‍മാന്‍),യഹ്‌യ കട്ടിപ്പാറ(ജന.സെക്ര

ജോളീ നഗര്‍ - റാഷിദ് എം.പി . പെരിങ്ങൊളം

ജോളീ നഗര്‍
    റാഷിദ് എം.പി  . പെരിങ്ങൊളം
          ളി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങുമ്പോള്‍ വഴിയില്‍ ചെറിയൊരു കടയുണ്ട്. അതിന്റെ പിന്നില്‍ ചെറിയൊരു മരത്തിന്റെ ഇലകള്‍ക്കിടയിലാണ് അതിന്റെ പേര് എഴുതിയ ബോര്‍ഡ് സ്ഥാപിച്ചിരിക്കുന്നത്. എന്നും കളി കഴിഞ്ഞ് മടങ്ങുമ്പോള്‍ അത് കണ്‍മുന്നില്‍ നിഴലിച്ച് നില്‍ക്കാറുണ്ട്. 'ജനത സ്‌റ്റോഴ്‌സ്..'. പക്ഷെ, അതിന്റെ താഴെയായി മറ്റൊന്നുകൂടെ രേഖപ്പെടുത്തപ്പെട്ടിരുന്നു. 'ജോളീ നഗര്‍..'. അതേ പേര് പീടി

13/09/2013

സെപ്റ്റമ്പര്‍ 11ന് പിന്നിലെ നാടകങ്ങള്‍ - അജ്മല്‍ ആര്‍ കെ

സെപ്റ്റമ്പര്‍ 11ന് പിന്നിലെ നാടകങ്ങള്‍
     2001 സെപ്റ്റമ്പര്‍ 11ന് രാവിലെ 7-40 ന് ആദ്യവിമാനം റാഞ്ചപ്പെടുന്നു. ഒരു മണിക്കൂറിന് ശേഷം വടക്കേ ടവറില്‍ ഇടിക്കുന്നു. വീണ്ടും രണ്ടാമത്തെ വിമാനം തെക്കേ ടവറില്‍ ഇടിക്കുന്നു. പിന്നെ 9 മണിക്കൂറിന് ശേഷം പെന്റിഗണില്‍ വിമാനം ഇടിക്കുന്നു.വീണ്ടും 25 മിനിറ്റിന് കൊണ്ട് വാഷിംഗ്ടണ്‍ ലക്ഷ്യമാക്കിപ്പറന്ന വിമാനം പെന്‍സില്‍ സന്നാഹങ്ങളുള്ള അമേരിക്കന്‍ വ്യോമസേനയുടെ ഒരു വിമാനം പോലും സംഭവങ്ങള്‍ അവസാനിക്കുന്നത് വരെ അന

അഭിലാഷങ്ങള്‍ - സുഹൈല്‍ സി.കെ കളരാന്തിരി

അഭിലാഷങ്ങള്‍
പ്രസവ വാര്‍ഡില്‍
ജനിച്ചു വീണപ്പോള്‍
അമ്മ പറഞ്ഞു നീ ഒരു ഡോക്ടറാണ്
ഒട്ടും പൊട്ടും തിരിയാതെ
ദിനങ്ങള്‍ ഞാന്‍
ഇഴഞ്ഞു നീക്കി
ശൈശവവും ബാല്യവും
അങ്ങനെ തന്നെ
കൗമാരത്തോടടുത്തപ്പോള്‍
മനദേവി പറയാന്‍ തുടങ്ങി
നീ ഒരു പൈലറ്റാവണം
പക്ഷേ നിര്‍ബന്ധത്തിന് വഴങ്ങി
ആശകളുടെ കൊലക്കയറായി മാറി
സ്‌തെസ്‌കോപ്പ് കഴുത്തില്‍ കുടു
ങ്ങി.
                                                       സുഹൈല്‍ സി.കെ 
                                                       കളരാന്തിരി



അക്കാദമിക് ഫെസ്റ്റ് "ഹൊറിസോണ്‍-13": ക്യാമ്പസ് ഒരുങ്ങുന്നു.
കാപ്പാട്: ക്യമ്പസിന്റെ സര്‍ഗ്ഗാഘോഷങ്ങളിലൊന്നായ അക്കാദമിക് ഫെസ്റ്റ് ഒക്ടോബര്‍ 7ന് ആരംഭിക്കും. കലയുടെ നവ ചക്രവാളങ്ങള്‍ തീര്‍ത്ത് അല്‍-ഇഹ്‌സാന്‍ സ്റ്റുഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികമായി സംഘടിപ്പിച്ചു വരുന്ന അക്കാദമിക് ഫെസ്റ്റ് "ഹൊറിസോണ്‍" എന്ന നാമഥേയത്തില്‍ ഒക്ടോബര്‍ 7മുതല്‍ 13 വരെ നടക്കും. ഓര്‍ഫനേജ് വിദ്യാര്‍ത്ഥികളെക്കൂടി ഉള്‍ക്കൊള്ളിച്ച് നടത്തപ്പെടുന്ന ഫെസ്റ്റിന് ഇതിനകംതന്നെ ടീമുകള്‍ രൂപീകരിച്ച് പരിശീലനങ്ങളാരംഭിച്ചിട്ടുണ്ട്. ഫെസ്റ്റിനോടനുബന്ധിച്ച് നടത്തപ്പെടുന്ന കായിക മത്സരങ്ങള്‍ സപ്തംബറില്‍ തന്നെ നടക്കും. കൂടുതല്‍ ആകര്‍ഷകമായ രീതിയില്‍ പുതിയയിനം മത്സരങ്ങളും പരിപാടികളും ഉള്‍ക്കൊള്ളിച്ചുകൊണ്ട് സംഘടിപ്പിക്കപ്പെടുന്ന ഹൊറിസോണിനെ വരവേല്‍ക്കാനുള്ള ഒരുക്കത്തിലാണ് ക്യാമ്പസ്. 

.............ഈ വര്‍ഷം വിശുദ്ധ ഹജ്ജിനായി പോവുന്ന ഹജ്ജാജിമാര്‍ക്കുവേണ്ടി ഐനുല്‍ ഹൂദാ കമ്മിറ്റിക്ക് കീഴില്‍ നടത്തപ്പെട്ട ഹജ്ജ് പഠന ക്ലാസിന് ഇന്ന് സമാപനം. രണ്ടു ദിവസമായി നീണ്ടു നില്‍ക്കുന്ന പരിപാടി ഇന്ന് ഉച്ചയോടെ സമാപിക്കും. ഹജ്ജ് മാനുഷിക സമത്വത്തിന്റെ വിളംബരമാണെന്നും ഹജ്ജാജികള്‍ അള്ളാഹുവിന്റെ അതിഥികളാണെന്നും നാസര്‍ അബ്ദുള്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പറഞ്ഞു. രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന പഠന ക്ലാസ് ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. പഠന ക്ലാസിന് പ്രമുഖ വാഗ്മിയും പണ്ഢിതനുമായ റഹ്മത്തുല്ലാഹ് ഖാസിമി മുത്തേടം നേതൃത്വം നല്‍കി. ശ്രോദ്ധാക്കള്‍ക്ക് മനസ്സിലാക്കും വിധം മനോഹരമായ രീതിയില്‍ ക്ലാസ് നയിക്കുന്നു. ഇന്നത്തെ പഠന ക്ലാസിന് പാണണക്കാട് അബ്ദുല്‍ ഹമീദ് ഉദ്ഘാടനം ചെയ്തു. ഏകദേശം 250 ല്‍ പരം പേര്‍ പങ്കെടുത്ത ഉദ്ഘാടന പരിപാടിയില്‍ ഐനുല്‍ ഹൂദാ സെക്രട്ടറി പി.കെ.കെ.ബാവ, കെ. മൂസ മാസ്റ്റര്‍, എ.പി.പി തങ്ങള്‍ എന്നിവര്‍ പ്രസംഗിച്ചു.
 (കാമ്പസ് വാണി , യു-വണ്‍ ക്ലാസ് യൂണിയന്‍ പ്രസിദ്ധീകരണം)

12/09/2013

മൂര്‍ത്തീ ഭാവം - സിയാദ് ചെറുവറ്റ

                മൂര്‍ത്തീ ഭാവം
                                                                                 സിയാദ് ചെറുവറ്റ
       

തുടക്കം,
 “ പെണ്ണ് ”
“ പേര്” പറഞ്ഞു.
പൊളിച്ചടക്കണം
തള്ളിയിറങ്ങി
മാതാവിന്റെ വയറും
നീട്ടിക്കരഞ്ഞു-
“ ശാക്തീകരണം..” “ ശാക്തീകരണം..”

ഒരുക്കം,
അസംബന്ധം പൂശി
മനസ്സിനെ വഞ്ചിച്ചു.
വാസ്തവം കൊന്നു
ഗാംഭീര്യമണിഞ്ഞു.
പ്രൊഫൈല്‍ സ്#ൃഷ്ടിച്ചു
പരസ്യം നല്‍കി-
“ രാജകുമാരി”
 പൊടുന്നനെ പുറകെയൊരു വിളി-
“നീയോ.... നിന്റെ നിലയോ....?!”
ചോദ്യം, നേര്‍ത്ത ശബ്ദം
മറുപടിമുഴക്കം...!
"ദുര്‍ബലത എന്‍ നെഞ്ചെ-
പിളര്‍ത്തിയാലും,
നിലാ പോലെ പെയ്യാതടക്കമില്ല"

എഴുന്നള്ളിപ്പ് ,
ചാഞ്ഞിറങ്ങുന്നു
ലോകം ചുറ്റാന്‍
ബോയ് ഫ്രണ്ടും കയ്യിലേന്തി-
നഗരമധ്യം ഓടിപ്പിടിച്ചു
ശ്രദ്ധ കീഴടക്കി-
ഒളികണ്ണ്

നോട്ടപ്പകര്‍ച്ച - യഹ്‌യ കട്ടിപ്പാറ

നോട്ടപ്പകര്‍ച്ച
                               
                                യഹ്‌യ കട്ടിപ്പാറ


¨ചെങ്കണ്ണ്
കണ്ണാവണം
ഒരു ചെങ്കണ്ണ്...
ചുവപ്പുകെട്ടി വീര്‍ത്ത്
ഉടല്‍ മുഴുക്കെയൊരു
ചെങ്കണ്ണാവണം...
നോക്കി നോക്കി
ഉടല്‍ മുറിക്കുന്നവര്‍ക്ക്
ചെങ്കണ്ണായി
പകര്‍ന്നു നല്‍കണം...


¨പ്രണയം
നോക്കി നില്‍ക്കരുത്
അധികം ഒരു കണ്ണിലേക്കും...
ഒരു നോട്ടം

ഒരായിരം

22/08/2013

ഇസ്ലാമിക് ബാങ്കിംഗ്


  1.  ഇസ്ലാമിക് ബാങ്കിംഗ്

ഇസ്ലാമിക് ബാങ്കിംഗ്  സിസ്റ്റത്തിന്  ആഗോളാടിസ്ഥാനത്തില്‍ വന്‍ സ്വീകാര്യത ലഭിച്ചു കൊണ്ടിരിക്കുകയാണ്. പത്തോളം ലോകരാഷ്ട്രങ്ങള്‍, ഐക്യരാഷ്ട്രസഭ, ആഫ്രിക്കന്‍ യൂണിയന്‍ തുടങ്ങിയ രാഷ്ട്രീയവും അന്താരാഷ്ട്രീയവുമായ സംഘടനകള്‍ ഇതിനകം തന്നെ ഇസ്ലാമിക് ബാങ്കിംഗ് സിസ്റ്റത്തിലേക്ക് കടന്ന് വന്നിട്ടുണ്ട് . 1975ല്‍ സ്ഥാപിതമായ  പ്രസ്തുത ബാങ്കിങ്ങ് രീതിയുടെ സന്നദ്ധസേവനങ്ങളെ ലോകം വളരേയേറെ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്

21/08/2013

ഹജ്ജ്: മനസാന്നിധ്യം അനിവാര്യം- പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ധീന്‍ തങ്ങള്‍

ഹജ്ജ്: മനസാന്നിധ്യം അനിവാര്യം- പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ധീന്‍ തങ്ങള്‍
കാപ്പാട്: പരിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് കേവലം ചടങ്ങുകള്‍ക്കപ്പുറം പരിപൂര്‍ണ്ണ മനസാന്നിധ്യം അനിവാര്യമാണെന്ന് പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് ശിഹാബുദ്ധീന്‍ തങ്ങള്‍ പറഞ്ഞു.

15/08/2013

ബൈറുഹാഅ് തോട്ട വികസനം ആരംഭിച്ചു

ഹരിത കാമ്പസ് എന്ന ലക്ഷ്യവുമായി കാമ്പസിന്റെ യൂ വണ്‍ വിദ്യാര്‍ത്ഥികള്‍ ഒരുക്കുന്ന ബൈറുഹാഅ തോട്ട വികസനം ആരംഭിച്ചു.ജനറല്‍ ക്യാപ്റ്റന്റെ കീഴില്‍ കൃഷി ഭൂമി പാട്ട വിതരണത്തിന്റെ ഭാഗമായി നടത്തപ്പെട്ട പ്രസ്തുത പരിപാടി ഉസ്താദ് നജീബ് യമാനി ഉദ്ഘാടനം നിര്‍വഹിച്ചു.
കാമ്പസിലെ കൃഷി ഭൂമികള്‍ പാട്ടത്തിന്‍ നല്‍കി ക്ലാസുകള്‍ക്കിടയില്‍ നടത്തപ്പെടുന്ന മത്സരാത്മകമായ സൗന്ദര്യവത്കരണത്തിന്റെ ഭാഗമാണ് ബൈറുഹാഅ തോട്ട വികസനം ആരംഭിച്ചത്.നിലവില്‍ വിത്തിറക്കാനുള്ള സജ്ജീകരണങ്ങള്‍ പൂര്‍ത്തിയായ ബൈറുഹാഇല്‍ ശാസ്ത്രീയമായ രീതിയില്‍ വിളകളും പച്ചക്കറികളും വികസിപ്പിച്ചെടുക്കുമെന്ന് യൂ വണ്‍ കാര്‍ഷിക വിഭാഗം തലവന്‍ റാഷിദ് എം പി അറിയിച്ചു.
 (കാമ്പസ് വാണി , യു-വണ്‍ ക്ലാസ് യൂണിയന്‍ പ്രസിദ്ധീകരണം)

ഹുസ്‌ന ഓഫീസ് ഉദ്ഘാടനവും ഹസനീസ് സംഗമവും

ഹുസ്‌ന സ്‌ക്വയര്‍ കെ.കെ.എം.ഐ അക്കാദമി പൂര്‍വ്വ വിദ്യാര്‍ത്ഥി സംഘടന ഹുസ്‌നയുടെ ഓഫീസ് ഇന്ന് ഉദ്ഘാടനം ചെയ്യപ്പെടുന്നു. ഉച്ചക്ക് 2 മണിക്ക് അല്‍ഹുദാ കാമ്പസില്‍ വെച്ച് നടത്തപ്പെടുന്ന പരിപാടി അല്‍ ഹുദാ ഇസ്‌ലാമിക് കള്‍ച്ചറല്‍ എസ്റ്റാബ്ലിഷ്‌മെന്റ് ആന്റ് ഐനുല്‍ ഹുദാ ഓര്‍ഫനേജ് ജനറല്‍ സെക്രട്ടറി പി.കെ.കെ ബാവ സാഹിബ് ഉദ്ഘാനം ചെയ്യും. തുടര്‍ന്ന് നടക്കുന്ന ഹസനീസ് സംഗമത്തില്‍ മുഴുവന്‍ പൂര്‍വ്വ വിദ്യാര്‍ത്ഥികളും പങ്കെടുക്കണമെന്ന് ഹുസ്‌ന പ്രസിഡന്റ് ഷറഫുദ്ദീന്‍ ഹസനി എം.എം. പറമ്പും ജനറല്‍ സെക്രട്ടറി ശാക്കിര്‍ ഹസനി കോട്ടപ്പള്ളിയും വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.

പി.ജി ക്ലാസ് റൂം ഉദ്ഘാടനം ചെയ്തു

യൂ വണ്‍ സര്‍ക്കിള്‍ :പി ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കുള്ള സമാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം കോഴിക്കോട് വലിയ ഖാസി പാണക്കാട് സയ്യിദ് നാസര്‍ അബ്ദുല്‍ ഹയ്യ് തങ്ങള്‍ നിര്‍വഹിച്ചു.അത്യാധുനിക പാഠ്യ രീതികള്‍ക്ക് സഹായകമാവുന്ന രീതിയില്‍ നിര്‍മാണം പൂര്‍ത്തിയാക്കിയതോടെ അക്കാദമി ക്ലാസ് റൂമുകള്‍ ഇതര ഉന്നത പ്രൊഫഷണല്‍ സ്ഥാപനങ്ങളോട് കടപിടിക്കുന്ന രീതിയിലേക്ക് ഉയര്‍ന്ന് വരികയാണ്.
കേവലം കോണ്‍ക്രീറ്റിംഗ് മാത്രം പൂര്‍ത്തിയാക്കിയിരുന്ന കെട്ടിടത്തിന്റെ ബാക്കിയുള്ള നവീകരണ പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കി മാതൃക സ്ഷ്ടിച്ച പി.ജി ഒന്നാം വര്‍ഷ വിദ്യാര്‍ത്ഥികളെ അല്‍ ഹുദാ മാനേജിംങ് കമ്മിറ്റിയും അക്കാദമിക്ക് സ്റ്റാഫ് കൗണ്‍സിലും പ്രത്യേക അനുമോദനം അറിയിച്ചു.

ഹസനികള്‍ ഉപരിപഠനത്തിന് ഉത്തരേന്ത്യയില്‍

എജു ഡസ്‌ക്: ഖാസി കുഞ്ഞി ഹസന്‍ മുസ്ലിയാര്‍ ഇസ്ലാമിക്ക് അക്കാദമിയില്‍ നിന്നും പഠനം പൂര്‍ത്തിയാക്കി മൗലവി ഫാളില ഹസനി ബിരുദം നേടിയ മൂന്ന് ഹസനികള്‍ ബിരുദാനന്ത പഠനത്തിന് ഉത്തരേന്ത്യയിലേക്ക് .
കോളേജില്‍ നിന്നും അവസാന വര്‍ഷം പുറത്തിറങ്ങിയ റാഫി ഹസനി കട്ടിപ്പാറ, മുഹമ്മദലി ഹസനി നാദാപുരം, ഷറഫുദ്ധീന്‍ ഹസനി എം എം പറമ്പ്,എന്നിവരാണ് ബിരുദാനന്തര പഠനത്തിനായി ഹൈദറാബാദിലെ മാനു യൂണിവേഴ്‌സിറ്റിയിലേക്ക് പോയത്.ഉത്തരേന്ത്യയിലെ വിദ്യാഭ്യാസ സ്ഥ്പനങ്ങളില്‍ പ്രമുഖമായ യൂണിവേഴ്‌സിറ്റിയില്‍ പെട്ട ഒന്നാണ് ആന്ധ്രപ്രദേശിലെ ഹൈദറബാദില്‍ സ്ഥിതി ചെയ്യുന്ന മൗലാനാ ആസാദ് നാഷണല്‍ യൂണിവേഴ്‌സിറ്റി.ഇവിടുത്തെ ബിരുദാനന്തര കോഴ്‌സുകളായ മാസ്റ്റര്‍ ഓഫ് ബിസിനസ് അഡ്മിനിസ്‌ട്രേഷന്‍, മാസ്റ്റര്‍ ഓഫ് കമ്പ്യൂട്ടര്‍ അപ്ലികേഷന്‍, മാസ്റ്റര്‍ ഓഫ് കമ്മ്യൂണിക്കേഷന്‍ ആന്റ് ജേണലിസം, എന്നിവയാണ് യഥാക്രമം റാഫി ഹസനി, മുഹമ്മദലി ഹസനി, ശറഫുദ്ധീന്‍ ഹസനി എന്നവര്‍ തിരഞ്ഞെടുത്തിരിക്കുന്നത്.
 (കാമ്പസ് വാണി , യു-വണ്‍ ക്ലാസ് യൂണിയന്‍ പ്രസിദ്ധീകരണം)

ഹജ്ജ് പഠന ക്ലാസ് ഇന്ന് സമാപിക്കും

      ഈ വര്‍ഷം വിശുദ്ധ ഹജ്ജിനായി പോവുന്ന ഹജ്ജാജിമാര്‍ക്കുവേണ്ടി ഐനുല്‍ ഹൂദാ കമ്മിറ്റിക്ക് കീഴില്‍ നടത്തപ്പെട്ട ഹജ്ജ് പഠന ക്ലാസിന് ഇന്ന് സമാപനം. രണ്ടു ദിവസമായി നീണ്ടു നില്‍ക്കുന്ന പരിപാടി ഇന്ന് ഉച്ചയോടെ സമാപിക്കും. ഹജ്ജ് മാനുഷിക സമത്വത്തിന്റെ വിളംബരമാണെന്നും ഹജ്ജാജികള്‍ അള്ളാഹുവിന്റെ അതിഥികളാണെന്നും നാസര്‍ അബ്ദുള്‍ ഹയ്യ് ശിഹാബ് തങ്ങള്‍ പറഞ്ഞു.

04/08/2013

റമളാന്‍ കാമ്പയിന്‍




റമളാന്‍ കാമ്പയിന്‍
ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇഫ്്താര്‍ സംഗമവും നടത്തി






കാപ്പാട്: കെ.കെ.എം ഇസ്്‌ലാമിക് അക്കാദമി വിദ്യാര്‍ത്ഥി സംഘടന അല്‍ ഇഹ്്‌സാന്‍ റമളാന്‍ കാമ്പയിന്‍ സമാപന സമ്മേളനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച മുഹമ്മദലി ശിഹാബ് തങ്ങള്‍ അനുസ്മരണവും ഇഫ്താര്‍ സംഗമവും സയ്യിദ് യൂസുഫ് ത്വാഹാ തങ്ങള്‍ ഉദ്ഘാടനം ചെയ്തു. ശിഹാബ് തങ്ങള്‍ അനുസ്മരണത്തോടനുബന്ധിച്ച് തങ്ങളുടെ നാമധേയത്തില്‍ അല്‍ ഇഹ്്‌സാന്‍ തയ്യാറാക്കുന്ന ഇന്‍സ്റ്റിറ്റിയൂഷന്‍ ഓഫ് മേഴ്‌സി പദ്ധതി പ്രഖ്യാപനവും അദ്ദേഹം നിര്‍വ്വഹിച്ചു. സ്ഥാപനത്തിന്റെ സെക്രട്ടറി പി.കെ.കെ ബാവ ശിഹാബ് തങ്ങള്‍ അനുസ്മരണ പ്രഭാഷണം നടത്തി. ശാഹുല്‍ ഹമീദ് മാസ്റ്റര്‍ നടുവണ്ണൂര്‍ കാമ്പയിന്‍ പ്രഭാഷണം നിര്‍വ്വഹിച്ചു. വിദ്യാര്‍ത്ഥികള്‍ തയ്യാറാക്കിയ മഷിക്കുപ്പി കുഞ്ഞുമാസിക അലി പള്ളിയത്ത് പി.കെ.കെ ബാവ സാഹിബിന് നല്‍കി പ്രകാശനം ചെയ്തു. ഷഹീര്‍ നടുവണ്ണൂര്‍, മുഹമ്മദ് സി.കെ, നിസാര്‍ മാസ്റ്റര്‍, ശാഹുല്‍ ഹമീദ് ദാരിമി, അഹമ്മദ് കോയ ഹാജി, എ.പി.പി തങ്ങള്‍, മുനമ്പത്ത്് അഹമ്മദ്് ഹാജി, പ്രിന്‍സിപ്പാള്‍ നിസാര്‍ ഹുദവി, പനായി അബ്ദുല്‍ ഖാദര്‍, കോയാലിക്കണ്ടി മുഹമ്മദ് കോയ, ഫാറൂഖ് മാളിയേക്കല്‍, നൗഷാദ് കാപ്പാട് എന്നിവര്‍ ചടങ്ങിന് ആശംസകളര്‍പ്പിച്ചു. ചടങ്ങില്‍ റഊഫ് കൊടുവള്ളി അധ്യക്ഷത വഹിച്ചു. യഹിയ കട്ടിപ്പാറ സ്വാഗതം പറഞ്ഞു. 











08/04/2013

‘ഓടുന്ന ബസുകളിലിരുന്ന്’ സഹോദരികളുടെ ശരീരങ്ങള്‍ക്കായ്...........

‘ഓടുന്ന ബസുകളിലിരുന്ന്’ സഹോദരികളുടെ ശരീരങ്ങള്‍ക്കായ്...........
                                                                                               സിദ്ധീഖ് കെ.കെ പൂവ്വാട്ടുപറമ്പ്

കണ്ണുപൊട്ടിയ കാമത്തിന്റെ ക്രൂരതപരത്തുന്ന കണ്ണീര്‍ പരമ്പരകളിലൂടെ മനസ്സാക്ഷി മരവിപ്പിച്ചുകൊണ്ടിരുന്ന വിചിത്രധ്യായങ്ങളുടെ തുടര്‍ച്ചയായിരുന്നു ‘ഓടുന്ന ബസിലെ മാനഭംഗം’. സംഗീത താളാത്മതകള്‍ ഒട്ടും കളയാതെ സര്‍വ്വകക്ഷിതര മാധ്യമങ്ങളും അവതരിപ്പിച്ച ടൈറ്റില്‍ ആദ്യകേള്‍വിയില്‍ അതോര്‍ത്ത് പിടക്കാത്ത ഹൃദയമുണ്ടാകില്ല. ലജ്ജിക്കാത്ത മനുഷ്യനും. മനസ്സാക്ഷി തുളച്ചുകയറുന്ന മൃഗീയമര്‍ദ്ദനത്തിന്റെ മുറവിളി. അചിന്തനീയമായ നേട്ടങ്ങളിലേക്ക് മനുഷ്യബുദ്ധി തുളച്ചുകയറുന്നതും അതിനേക്കാള്‍ വേഗതയില്‍ അവന്‍ മനുഷ്യത്തത്തില്‍ നിന്ന് മൃഗീയതയിലേക്ക് കൂപ്പുകുത്തുന്നതുമാണ് ഉത്തരാധുനികതയുടെ ഇന്നത്തെ ഒരു പുറം.
ഓടുന്ന ബസിലെ മാനഭംഗം ഹേയ്... എന്തൊക്കെയാണിത്? ചരിത്രം ആവര്‍ത്തിക്കപ്പെടുമെന്ന് പറഞ്ഞത് ഇതൊക്കെയാകുമല്ലേ....? ആറാം നൂറ്റാണ്ടിനെ ചരിത്രകാരന്മാര്‍ ഇരുണ്ടയുഗം (ഡാര്‍ക് എയ്ജ്) എന്ന് വിളിച്ചു. അവരെയോര്‍ത്ത് ഊറിച്ചിരിച്ചു. സഹതപിച്ചു. ഇരുപത്തിയൊന്നാം നൂറ്റാണ്ടിനെ ഉത്തരാധുനിക യുഗം എന്ന് നമ്മള്‍ വിളിക്കുന്നു. ഇരുണ്ട നൂറ്റാണ്ടുകാരെ വെല്ലും വിധം അവരെ ഏറെ പിന്നിലാക്കി നിര്‍ലജ്ജം നമ്മള്‍ കുതിക്കുന്നു. ചരിത്ര രചനക്കിടയില്‍ അവരുടെ രചനകളെ ഏറെ ആക്ഷേപിച്ച നമ്മള്‍ അത് നമ്മില്‍ നിന്നാവുമ്പോള്‍ തത്വങ്ങളും സ്വതന്ത്ര സംജ്ഞകളും നിരത്തി ന്യായീകരിക്കാന്‍ ശ്രമിക്കുന്നു. മാറ്റമായി ഒന്നു മാത്രം. അവരുടെ യുദ്ധങ്ങള്‍ ഗോത്ര മഹിമക്കും അഭിമാനത്തിനും വേണ്ടിയായിരുന്നെങ്കില്‍ ഇന്ന് അത് പണത്തിനായി മാറിയിരിക്കുന്നു.
വിവിധ പേരുകളില്‍ ജനങ്ങളെ പറ്റിച്ച് ധാരാളം വിവാഹം കഴിച്ച് തന്ത്രപരമായി അവരുടെയൊക്കെ വൃക്ക വില്‍ക്കല്‍ തൊഴിലാക്കിയ ഇബ്‌നുവിനെകുറിച്ചുള്ള ഈ അടുത്തായിരുന്നു. ലോക പോലീസിന്റെ കണ്ണ് നനയിച്ച കാട്ടാള വെടിവെപ്പും കുട്ടികള്‍ക്ക് നേരെയുള്ള ദേഹോപദ്രവങ്ങളും എന്തിന്റെ സൂചനയാണ്?. അല്ലെങ്കില്‍ എന്തിന്റെ വിശദീകരണമാണ്?. ചരമം, പ്രാദേശികം തുടങ്ങിയ തലക്കെട്ടുകളില്‍ അച്ചടിച്ചുവന്ന പത്രങ്ങള്‍ കോലപാതകം, ബലാല്‍സംഘം എന്നിങ്ങനെ ന്യായമായും മാറ്റിയെഴുതേണ്ടിയിരിക്കുന്നു. സ്‌നേഹവും കാരുണ്യവും വറ്റി വരണ്ട കാമ ക്രൂര്യവും അക്രമ വാസനകളും മൂര്‍ത്തീ ഭാവം പൂണ്ട ഭീകര അന്തരീക്ഷത്തിലാണ് നമ്മളിന്ന് കഴിയുന്നത്. ഈ ദുരന്ത പരിസരത്തിന് ഒരു മാറ്റമില്ലേ...? ഈ കൊടും ക്രൂരതകള്‍ക്ക് ഒടുക്കവുമുണ്ടാകും; ഉണ്ടാകണം. എന്താണ് ആ പരിഹാര മാര്‍ഗ്ഗം? വിമോചന പാന്ധാവ്? യുവാവിന്റെ ഭ്രാന്തന്‍ കൈകളാല്‍ ഇരുപത് കുട്ടികളടക്കം 26 പേര്‍ വെടിയേറ്റു മരിച്ച നിത്യ വിചിത്ര ദുരന്തത്തോട് നിറ കണ്ണുകളോയെ പ്രതികരിച്ച അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയും ആധുനികതയുടെ അതിശയങ്ങള്‍ മൃഗങ്ങളുടെ കൈകളിലാണെന്ന് മഹാ നടുക്കത്തോടെ മനുഷ്യനെ പഠിപ്പിച്ച ഓടുന്ന ബസിലുണ്ടായ കൂട്ട മാനഭംഗത്തെ തപിക്കുന്ന ഹൃദയത്തോടെ അപലപിച്ച ഡല്‍ഹി മുഖ്യമന്ത്രി ഷീലാ ദീക്ഷിതും കേന്ത്ര ആഭ്യന്തര മന്ത്രി സുഷീല്‍ കുമാര്‍ ഷിന്‍ഡെയും സര്‍വ്വോപരി പ്രാധാന മന്ത്രിയും മറ്റ് സാധാരണ പൗരന്മാര്‍ മുതല്‍ രാഷ്ട്ര നേതാക്കളടക്കം അനേകമാളുകള്‍ പറഞ്ഞ ഒരു പ്രതികരണമുണ്ട്. “നിയമം കൂടുതല്‍ കര്‍ശനമാക്കെണം”. അത് തന്നെയാണ് ആത്യന്തികമായി പരിഹാര മാര്‍ഗ്ഗം. പക്ഷെ, നിയമങ്ങള്‍ കര്‍ശനമാക്കിയത് കൊണ്ട് മാത്രമായില്ല.

(മിനിക്കഥ)

  (മിനിക്കഥ)


  ശിക്ഷ വീഡിയോ കോണ്‍ഫറന്‍സിലൂടെ ക്ലാസെടുക്കുന്ന അദ്ധ്യാപകന്‍ തന്റെ വിദ്യാര്‍ത്ഥിക്ക് ശിക്ഷയായി വൈറസുള്ള ഫയല്‍ സെന്റ് ചെയ്തുകൊടുക്കുന്നു.
 
  കാലം,കോലം ഭാര്യമരിച്ച പിതാവിന്ന,് മകന്‍ സഹോദരിയെ ഓര്‍ത്ത് മറ്റൊരു വിവാഹം കഴിപ്പിച്ചുകൊടുത്തു.
   



ഹബീബ് വി.കെ

മൃതിമരം പൂക്കുന്നു... (കഥ)

മൃതിമരം  പൂക്കുന്നു...    (കഥ)   
                                                  


         

        ചുവപ്പ്, പച്ച, മഞ്ഞ, നീല ഏതെടുക്കും, ചുവപ്പിനോടാണയാള്‍ക്ക് കൂടുതല്‍ പ്രണയം. ഭയാനകതയുടെ, കരാളതയുടെ ചൂടുള്ള രക്തത്തിനും ചുവപ്പ് നിറമാണല്ലോ. എക്യുലിക് കളറിന്റെ മൂടി തുറന്ന് കറുത്ത ബ്രഷ് ചുവപ്പില്‍ മുക്കി കാന്‍വാസിലെ സുന്ദരിയുടെ കണ്ണില്‍ അയാള്‍ പതിയെ അമര്‍ത്തി. സുന്ദരിയുടെ തീക്ഷ്ണതയുടെ നോട്ടം അയാള്‍ക്കല്‍പം പേടിതോന്നി. വിറക്കുന്ന കൈയിലെ ബ്രഷ് വെള്ളത്തിലേക്കെറിഞ്ഞ് അയാള്‍ നിരത്തിലിറങ്ങി.
പ്രകാശന്‍ എന്നാണയാളുടെ പേര്. പേര് ചോദിച്ചാല്‍ വാചാലനായിക്കൊണ്ടിരിക്കുമെങ്കിലും പേരിട്ടവരെക്കുറിച്ച് ചോദിച്ചാല്‍ അയാള്‍ മൗനിയായിരിക്കും. കണ്ണുകളില്‍ തീപാറുന്ന ഭയാനകതയുടെ നോട്ടം അയാളുടെ കൂടപ്പിറപ്പായിരുന്നു. വായില്‍ സ്വര്‍ണ്ണക്കരണിയഫുമായി ജനിച്ചതു പോലെ പകുതി എരിഞ്ഞ സിഗരറ്റ് എപ്പോഴും ചുണ്ടില്‍ തന്നെ കാണും. അലസമായി നീണ്ടുപോയ മുടിയില്‍ ചീര്‍പ്പ് തട്ടിയതിന്റെ നേരിയ ലക്ഷണം പോലുമില്ല. നിരത്തിലൂടെ നീങ്ങിക്കൊണ്ടിരുന്ന ഓരോ വാഹനവും അയാളെ പിന്നിലാക്കിക്കൊണ്ടിരുന്നു. പിന്നിട്ട വഴികളില്‍ ചവിട്ടിയ മുള്ളുകള്‍ തറച്ച രക്തപ്പാടുകള്‍ കഴുകിക്കളയാന്‍ അയാള്‍ക്ക് മടിയായിരുന്നു. നിറങ്ങളോടായിരുന്നു അയാള്‍ക്ക് കൂടുതല്‍  ഇഷ്ടം. പ്രത്യേകിച്ചും, കടും ചുവപ്പിനോട്. വെളുപ്പിനോടയാള്‍ക്ക് ദേഷ്യമായിരുന്നു, അമ്പേ ദേഷ്യം.
കണ്ണാടിയില്‍ നോക്കുന്നത് അയാള്‍ക്കിഷ്ടമായിരുന്നില്ല.

07/04/2013

Stain to Indian judiciary



Stain to Indian judiciary

        It is shame to India to initiate an year putting a fine point on its judiciary; from the first Delhi-rape case to the last Afsal Guru’s execution India has illustrates itself as incapable of introducing cute actions. Even such a brutal harassment was witnessed by the capital city, judiciary couldn’t put even a temporary full-stop to it as it was later reported a rape series in Delhi itself. Now Afsal Guru case is firing the public talks.
       An execution after six years imprisonment along with unrevealing the commencement even to his family is totally an undignified and unadoptable to such a great judicial system. Is it necessary a six- year duration for Indian presidency to finalize a matter? Or whether the Indian constitution is great or the ever changing political powers?
     Adding fuel to fire, it is the truth that there are many other death row culprits till waiting the equal fate, being sentenced to unlimited bondage and are not spoken about yet now. As a result, being of a prominent constitution, Indians get lost their confidence in it.


               
Muhammad sha

ഖാഇദെമിأത്ത് രാഷ്ട്രീയ നൈതികതയുടെ പറുദീസ

ഇന്ത്യന്‍ യൂനിയന്‍ മുസ്‌ലിം ലീഗിന്റെ طാപകനും അഞ്ചര പതിنാണ്ടു കാലം ഇന്ത്യന്‍ രാഷ്ട്രീയത്തിآ നിہണ്ണായക സ്വാധീനം  ചെലുത്തുകയും ചെയ്ത മുഹമ്മദ് ഇസ്മായിآ സാഹിബ് സ്മരണയായിട്ട് 2013 ഏപ്രിآ 5ന് 41വہഷങ്ങؤ തികയുന്നു.
ഖാഇദെമിأത്ത്
രാഷ്ട്രീയ നൈതികതയുടെ പറുദീസ

അഞ്ചര പതിنാണ്ടിലേറെ،ാലം ഇന്ത്യന്‍ രാم്രീയത്തിآ നിہണ്ണായക സ്വാധീനം ചെലുത്തുകയും ഇന്ത്യന്‍ നൂനപക്ഷങ്ങളുടെ ധൈഷണിക സാന്നിധ്യമായി നിലനിآ،ുകയും ചെയ്ത ഖാഇദെമിأത്ത് മുഹമ്മദ് ഇസ്മാഈآ സാഹിബ് സ്മരണയായിട്ട് ഇന്നേ،് നാآപത്തിയൊന്ന് വہഷങ്ങؤ തികയുന്നു.
സہദാہ വأഭായി പട്ടേآ കേന്ദ്ര ആഭ്യന്തര മന്ത്രിയായിരി،െ അദ്ദേഹത്തിന് ഒരു ചോദ്യം ലഭിച്ചു. മുസ്‌ലിം ലീഗിനെ  നിരോധി،ാന്‍ വأ മാہഗവുമുണ്ടോ എന്നതായിരുന്നു ചോദ്യകہത്താവിന്റെ ആശങ്ക. വിവിധ സമുദായങ്ങؤ،ി്ടയിآ സൗഹാہദ്ധം ഊട്ടിയുറപ്പി،ാനും സദ്മനോഭാവം വളہത്താനും സൗമനസ്യം സൃഷ്ടി،ാനുമാണ് മുസ്‌ലിം ലീഗ് ലക്ഷ്യമിട്ടു പ്രവہത്തി،ുന്നതെന്നും അത് കൊണ്ട് അത്തരമൊരു ആലോചനയൊന്നും ഗവണ്‍മെന്റിനിأ എന്നുമാണ് അദ്ധേഹം മറുപടി നآകിയത്.
ആറര പതിنാണ്ടു കാലത്തെ അതിജീവന ബോധ്യമായി മുസ്‌ലിം ലീഗെന്ന ന്യുനപക്ഷ പ്രطാനത്തിന് എ،ാലവും സഹവہത്തിയായ ചരിത്രപരതയുടെ അടയാളപ്പെടുത്തലായിരുന്നു പട്ടേലിന്റെ വാ،ുകളിലൂടെ പ്രതിധ്വനിച്ചിരുന്നത്. കഠിന തപസ്യയിലൂടെ സാമുദായിക സൗഹാہദ്ധം വളہത്തിയെടു،ാനും പാہട്ടിയുടെ രാജ്യസ്‌നേഹവും രാم്രീയ പ്രതിബദ്ധതയും ചോദ്യം ചെയ്തവരെ ബോധ്യപ്പെടുത്താനും മുസ്‌ലിം ലീഗിന് ഇന്നേ വരെ സാധ്യമായതിലെ അന്തہബോധനമായി വہത്തിച്ച് പ്രതീകമായിരുന്നു ‘അഭിമാനകരമായ അസ്തിത്വ’മെന്ന സ്വത്വ ബോധത്തിന്റെ കാതآ. രാم്രവും രാم്രീയവും സാമുദായിക ബോധവും ആദہശബദ്ധതയും ജീവിതത്തിന്റെ ഇതളുകളായി രൂപപ്പെട്ടു വരണമെന്ന് ആഹ്വാനം ചെ؟ുകയും സ്വജീവിതത്തിലൂടെ മാതൃകയാവുകയും ചെയ്ത ഒരു ത്യാഗിയുടെ ജീവിത ബോധ്യം തന്നെയായിരുന്നു അത്തരമൊരു സ്വത്വബോധത്തിന്റെ അസ്തിത്വമായി എ،ാലവും നിലനിന്നിരുന്നത്. സമൂഹത്തിന്റെ പ്രതീക്ഷയും പ്രത്യാശയും സാധ്യമായ സാഹചര്യങ്ങളിലൂടെ ഗുണാكകമായ പാതകؤ പണിത് സംരക്ഷി،ാനും മുന്നിട്ടിറങ്ങിയതിന്റെ പിന്‍കുറിയായി സമൂഹം അദ്ദേഹത്തിന് നآകിയ പ്രതീകമായിരുന്നു ഖാഇദെമിأത്തെന്നത്.
ലാളിത്യത്തിന്റെ പ്രതിരൂപം, ശുദ്ധമാനസന്‍, വിനയാന്വിതന്‍, ധീരമനസ്‌കന്‍, കുലീനതയുടെ ആؤരൂപം തുടങ്ങി അദ്ധേഹം ആہജിച്ചെടുത്ത വിശേഷണങ്ങളുടെ  സദ്ഗുണ പ്രതീകങ്ങؤ ദീہഘമാണ്. അചഞ്ചലമായ നിفയദാہഢ്യത്തിآ പാകപ്പെടുത്തിയ വിട്ടു വീഴ്ചയിأാത്ത ആദہശ രാഷ്ട്രീയം. സാഹചര്യത്തിന്റെ പോ،ുവരവിനനുസരിച്ച് കാലു മാറുന്ന അവസര വാദത്തിന്റെ രാഷ്ട്രീയം അദ്ധേഹത്തിന് അന്യമായിരുന്നു. ഖാഇദെമിأത്തിന്റെ പ്രതിബദ്ധത സہئതാ ആദہശാധിഷ്ഠിതമായിരുന്നു. സہئാكനാ സഹിഷ്ണുതയുടെ ജീവിതഉപകരണങ്ങؤ മാത്രം ശീലിച്ച അദ്ധേഹത്തിന്റെ ലക്ഷ്യാധിഷ്ഠിത ജീവിതത്തിന്റെ നിہവചനവും നിہئഹണവും സാക്ഷാത്കരി،ാന്‍ അദ്ധേഹത്തിന് അപരാധ ബോധത്തിന്റെ മനتിനെ ആശ്രയി،േണ്ടി വന്നിരുന്നിأ. നിരുപമമായ ഇرാശക്തിയും ബൗദ്ധികമായ നിശിതത്വവും ലക്ഷ്യബോധത്തിലുإ ആك വിശ്വാസവുമായിരുന്നു അദ്ധേഹത്തിന്റെ ജീവിത സഹചാരികؤ.
ഒരു ജനാധിപത്യ സംവിധാനത്തിآ രാഷ്ട്രവും രാഷ്ട്രീയവും തമ്മിലുإ അഭേദ്യമായ ബشം തിരിച്ചറിയുകയും ന്യൂനപക്ഷ അവകാശങ്ങؤ ജനാധിപത്യ സംവിധാനത്തിآ അതിപ്രധാനമാണെന്നുമുإ ബോധ്യവുമായിരുന്നു അദ്ധേഹത്തിന്റെ ആദہശത്തിന്റെ അകപ്പൊരുؤ തന്നെ. പ്രായോഗിക രാഷ്ട്രീയ തലത്തിലും രാഷ്ട്ര തന്ത്രعതയിലും ഇസ്മായിآ സാഹിബ് നിہമ്മിച്ചു വെച്ച പ്രത്യയശാസ്ത്ര രൂപകങ്ങؤ അദ്ദേഹത്തിന്റെ ആദہശബദ്ധതയുടെ തനിപ്പകہപ്പുകؤ തന്നെയായിരുന്നു.  ഒരു രാഷ്ട്രീയപ്രطാനമെന്ന നില،് മുസ്‌ലിം ലീഗ് ഇന്ത്യയിآ സജീവമായി ഇടപെടലുകؤ നടത്തേണ്ട അനിവാര്യത ചൂണ്ടി،ാണി،ുകയും സ്വന്തമായി ഒരു സംഘടന ഉണ്ടാകുന്നത് മുസ്‌ലികളുടെ മൗലികാവകാശത്തിآ പെട്ടതാണെന്ന് സമہത്ഥി،ുകയും മുസ്‌ലിം ലീഗിനെ അവരുടെ പ്രാതിനിധ്യ പാہട്ടിയായി മുന്നോട്ട് കൊണ്ട് പോകാന്‍ മുസ്‌ലിംകؤ പ്രതിعാബദ്ധരാണെന്നും അദ്ധേഹം പ്രഖ്യാപിച്ചു.

‘ദി ഇന്‍ഫിനിن് ലൈن്’ വിശുദ്ധ ജീവിതത്തിന്റെ സ്മാരകശിലകളിലൂടെ......

പ്രമുഖ ആഗോള മുസ്‌ലിം ചിന്തകനും തുہ،ിഷ് നവോത്ഥാനത്തിനായി ജീവിതം ഉഴിھു വെ،ുകയും ചെയ്ത പ്രമുഖ ധിഷണാ ശാലി എം. ഫതഹുأ ഗൂലന്റെ ദി ഇന്‍ഫിനിن് ലൈن് എന്ന മുഹമ്മദ് നബി(സ) ചരിത്ര ഗ്രظത്തെ،ുറിച്ച്.............
   
‘ദി ഇന്‍ഫിനിن് ലൈن്’ വിശുദ്ധ ജീവിതത്തിന്റെ സ്മാരകശിലകളിലൂടെ......
നവലോകത്തിന്റെ പുതിയ സാഹചര്യങ്ങളെ കണ്ണ്തുറന്ന് അപഗ്രഥി،ുന്നതിലൂടെ മാത്രമേ മുസ്‌ലിം സാമൂഹ്യ ജീവിതത്തിന്റെ ഇടപെടലുകؤ،് പ്രസക്തിയുണ്ടാവുകയുإുവെന്നത് സമകാലിക സാഹചര്യങ്ങളെ മുന്‍നിത്തി പറھേ മതിയാവൂ. ഇബ്‌നുഖآദൂന്‍ കണ്ടെത്തുന്ന ചരിത്രപരതയുടെ അത്യാവശ്യം സന്ദہഭങ്ങളിലെأാം അതത് കാലങ്ങളുടെ സാധ്യതകളെ،ുറിച്ചും അതിനനുസൃതമായ പ്രവہത്തന രീതികളുടെ സാധുതകളെ،ുറിച്ചും മാനവ നാഗരികതകؤ ബോധ്യമുإവരായിരി،ണമെന്ന സൂചന കാണാം. വികാസമെന്നത് മിഥ്യയأാത്തതിനാലും കാലാനുസൃതമായി തുടہന്നു വന്ന വാہപ്പു മാതൃകകؤ ഒരി،ലും സാഹചര്യത്തോളം സഹചാരിയായി തുടരാനാവിأെന്നുമുإ ഇന്നത്തെ ബോധത്തിനു മുന്നിലിരുന്ന് ഇസ്‌ലാമിക ലോകം വിശാലമായി ചിന്തി،ണമെന്നത് അനിവാര്യമായിരി،ുകയാണ്. പ്രമുഖ ആഗോള ഇസ്‌ലാമിക ചിന്തകന്‍ എം. ഫതഹുأ ഗൂലന്റെ ‘ദി ഇന്‍ഫിനിن് ലൈن്, ആന്‍ അനാലിസിസ് ഓഫ് പ്രൊഫن് മുഹമ്മദ് (സ)’(The Infinite Light-An Analysis of Prophet Muhammed-pbuh) പ്രസക്തമാവുന്നത് ഇവിടെയാണ്.
അشമായ വികല നടപടികളിലൂടെ ഇസ്‌ലാമിക വികാരത്തെ തുہ،ിയുടെ മണ്ണിآ നിന്ന് എടുത്തുമാنിയ കമാآ പാഷയുടെ വിചിത്രാധ്യായങ്ങളിലൂടെ നഷ്ടപ്പെട്ട സമ്പന്നമായ ഇസ്‌ലാമിക പൈതൃകത്തെ വീണ്ടെടു،ുന്നതിآ ബൗദ്ധികമായി സ്വാധീനിച്ച വ്യക്തികളിآ പ്രധാനിയാണ് ഫതഹുأ ഗൂലന്‍. ആധുനിക സാഹചര്യങ്ങളുടെ നിരന്തരമായ ഇസ്‌ലാം വിരുദ്ധ സമ്മہദ്ധങ്ങؤ،െതിരെ പ്രവാചക ബോധനങ്ങؤ എങ്ങനെ പ്രസക്തമാവുന്നു എന്നതിന്റെ അരികുചേہന്നാണ് ഗൂലന്‍ പ്രവാചക ചരിത്രരചന،് മുന്നിട്ടിറങ്ങുത്.
നൂنാണ്ടുകളുടെ പഴ،ങ്ങؤ،ിപ്പുറവും തികھ ഗവേഷണ താത്പര്യത്തോടെ പ്രവാചകന്‍ മുഹമ്മദ്(സ) യെ،ുറിച്ച് പഠനങ്ങളും ആശയസംവാദങ്ങളും തുടہന്നു കൊണ്ടിരി،ുന്നുവെങ്കിലും, പ്രവാചക വിരുദ്ധനാട്യങ്ങؤ എ،ാലത്തെയുമേറെ വہദ്ധിച്ചുകൊണ്ടിരി،ുന്ന സമകാലികതയെ എങ്ങനെ അഭിമുഖീകരി،ണമെന്ന ചോദ്യത്തിന്റെ മറുവാ،ിലൂടെയാണ് ‘ദി ഇന്‍ഫിനിن് ലൈن്’ കടന്നുപോവുന്നത്. മൗലികമായി പ്രവാചകത്വമെന്ന പദവിയിലൂടെ അإാഹുവിന്റെ ഉദ്ദേശമെന്താണെന്ന് പ്രവാചക ചരിത്രത്തിന്റെ അടിത്തട്ടിآ നിന്ന് തുടങ്ങി പ്രാവാചക ജീവിതത്തിآ നിന്നും സ്വഹാബികളിലേ،ും താബിഉകളിലേ،ും വരെ നീളുന്ന ചരിത്ര പാഠങ്ങളെ വിശാലമായ താത്വിക ബോധത്തോടെയാണ് ഗൂലന്‍ വരച്ചു കാട്ടുന്നത്. ആധുനിക സമസ്യകളോട് പൊരുതിയിരി،ാന്‍ എത്തരത്തിലുإ പ്രബോധന രീതിയാണ് അനുകരി،േണ്ടതെന്നും പുസ്തകം സൂചിപ്പി،ുന്നുണ്ട്.

05/04/2013

നിതാഖാത്' കേരള،രയുടെ ഉറ،ം കെടുത്തുമ്പോؤ ?

നിതാഖാത്' കേരള،രയുടെ ഉറ،ം കെടുത്തുമ്പോؤ ?സൗദി അറേബ്യയിലെ തൊഴിآ വ്യവസായിക മേഖല വ്യവطാപിതമാ،ാനും സ്വദേശിവത്കരണം ത്വരിതപ്പെടുത്താനും രണ്ട് വہഷം മുമ്പ് നടപ്പാ،ി തുടങ്ങിയ (നിതാഖാത് ) പരിഷ്‌കാരങ്ങؤ കേരള،രയുടെ ഉറ،ം കെടുത്താന്‍ തുടങ്ങിയിരി،ുകയാണ്.വലിയൊരു വിഭാഗം മലയാളി പ്രവാസികؤ നിതാഖാതിന്റെ ആഘാതത്തിآ പെട്ട് സ്വദേശത്തേ،് മടങ്ങിയതോടെ കേരളത്തിന്റെ സമ്പത്ത് വ്യവط ആടിയുലയുമെന്നും എണ്ണമن കുടുംബങ്ങؤ വഴിയാധാരമാവുമെന്നുമുإ ഉؤഭയം കടുത്ത് പരിഭ്രാന്തി പരത്തിയിട്ടുണ്ട് .
സമീപ രാജ്യങ്ങളിآ മാنത്തിന്റെ വിപ്ലവങ്ങؤ ആھു വീശിയിട്ടും സൗദിയെ പോലുإ രാജ്യങ്ങؤ،് വെأുവിളികളെ പ്രത്യക്ഷത്തിآ അഭിമുഖീകരി،േണ്ടി വരാതിരുന്നത് സാമ്പത്തിക സുطിതിയിآ ഈ ഭരണ കൂടങ്ങؤ പ്രജകളുടെ ജീവിത നിലവാരം ഉയہത്താനും ആനുകൂല്യങ്ങؤ വാരി،ോരി നآകാനും പദ്ധതികؤ ആവിഷ്‌കരിച്ചത് കെണ്ടാണ് .
സൗദി അറേബ്യയിലെ തൊഴിآ മേഖല പലത് കൊണ്ടും മن് ഗؤഫ് രാജ്യങ്ങളിآ നിന്നും വിത്യطമാണ് .കഫാലത്ത് (സ്‌പോണ്‌സہഷിപ്പ് ) വ്യവط സൗദി തൊഴിآ മേഖലയെ ചൂഷണത്തിന്റെയും നിയമ വിരുദ്ധ പ്രവہത്തനത്താലും പറുദീസയാ،ിമാنിയിട്ടുണ്ടെന്ന് വിവിധ കണ،ുകؤ ഇട،ിടെ ഓہമിപ്പി،ാറുإതാണ് എതെങ്കിലും ഒരു കഫീലിന്റെ കീഴിآ മാത്രമേ ഒരു പ്രവാസി،് ജോലി ചെ؟ാനാവൂ,സൗദി പൗരന്മാہ،് മാത്രമേ ബിസിനസിലും വ്യവസായത്തിലും എہപ്പെടാന്‍ അധികാരമുإൂ, ഈ നിബദ്ധനകؤ മിറകട،ാന്‍ മലയാളികؤ അട،മുإ വിദേശികؤ എأാ طാപനങ്ങളും എതെങ്കിലും ഒരു സൗദി പൗരന്റെ പേരിലായിരി،ും രജിجہ ചെ؟ുക. ഇതിനെയാണ് കുنകരമായ ബിനാമി ഇടപാടായി അധികൃതہ ഇപ്പോؤ കാണുന്നത്.
നിതാഖാത് എന്നാآ തരം തിരി،آ ആണ്   അതായത് രാജ്യത്തെ മൊത്തം വ്യവസായ ബിസിനസ് طപനങ്ങളെ ഡോ:ആദിآ ഫഖീഹിന്റെ നേതൃതത്തിآ തൊഴിآ മന്ത്രാലയം നാലായി തരം തിരിച്ചിരി،ുകയാണ് ഈ തരം തിരിവ് ജോലിയിآ സൗദി പൗരന്മാരുടെയും വിദേശികളുടെയും അനുപാതത്തിന്റെ അടിطാനത്തിലാണ് .ട്രാഫികി സിഗിനലിന്റെ മൂന്ന് നിറങ്ങളായ ചുവപ്പ് മھ പച്ച എന്നി്‌വ നآകിയാണ് കമ്പനികളെ വിവിധ ഗണത്തിآ പെടുത്തിയത് ഓരോ വിഭാഗത്തിലുംപെട്ട طാപനങ്ങളിآ ചുരുങ്ങിയത് ഇത്ര ശതമാനം സൗദി പൗരന്മാരെ വെ،ണമെന്ന് നിഷ്‌കہഷി،ുന്നതാണ് നിതാഖാത് വ്യവط.മിനിമം അനുപാതം പൂہത്തിയാകാത്ത طാപനങ്ങؤ،് ഇനി ഒരിഞ്ച് മുന്നോട്ട് നീങ്ങാന്‍ പنിأാ എന്ന ധ്വനിയിലാണ് ചുവപ്പ് വിഭാഗത്തിآ പെടുന്നത് ഒരു طാപനത്തിآ പത്തില താഴെയാണ് ജീവനവ،ാരെങ്കിآ നിതാഖാത് നിബദ്ധനകؤ ബാധകമأ .പത്ത് പേരുണ്ടെങ്കിآ ഒരു സൗദി പൗരനെ വെച്ചാآ ചുവപ്പ് മാറി  മھ കത്തും.സہ،ാہ ആഗ്രഹി،ുന്ന അത്ര സൗദികളുإ طാപനമാണെങ്കിآ അവരുടെ മുമ്പിآ പച്ചയാണ് കത്തുക അവہ،് സുഖമായി മുന്നോട്ട് നീങ്ങാം .
ഈ അഹമ്മദിനെ പോലെയുإ വിദേശ കാര്യ സഹമന്ത്രി യുإത് കേരളത്തിന്റെ സൗഭാഗ്യം  തന്നെയാണ് അവہ വിദേശ ചہച്ചകളിآ ചہവിധ ചہവണം നടത്തി പരിഹരിച്ചേ،ാം എന്ന് നമു،് പ്രതീക്ഷി،ാം അأാത്ത പക്ഷം മനം നൊന്ത് പ്രാہത്ഥി،ുകയെ നിہവാഹമുإൂ…..

അജ്മآ ആہ.കെ


13/03/2013

തിരുദൂതരേ...... അങ്ങ്

തിരുദൂതരേ...... അങ്ങ്
                                                                      യഹ് യ കട്ടിപ്പാറമരുക്കാട്ടിലിരുട്ടിന്‍ വിഗ്രഹങ്ങള്‍
തച്ചുടച്ച കെടാവിളക്ക്..,
ശിര്‍ക്ക് പൂത്ത മരുക്കുന്നുകളില്‍
തൗഹീദ് വിളയിച്ച ദൈവദൂതര്‍..,
മണല്‍ക്കാട്ടിലൊരു മരുപ്പച്ച
സത്യത്തിന്‍ തെളിനീരൊഴുക്കും കുളിര്‍പ്പച്ച.,
ഇരുളടഞ്ഞ പാപ ഹൃദയങ്ങളില്‍
നന്മ തന്‍ തിരിതെളിയച്ചവര്‍..
അങ്ങ്, പുഞ്ചിരി മായാത്ത സ്‌നേഹത്താല്‍ മികന്തവര്‍..,
പൂനിലാവിന്‍ പാലൊളിയഴകിനേക്കാള്‍
മുറ്റിടും പാലഴക് പൂവദനത്തില്‍..,
ഉമിനീരു പോലും സുഗന്ധമാ-
മേനി തന്‍ വിയര്‍പ്പിനോ
മിസ്‌കിനേക്കാള്‍ സൗരഭ്യമാ...
മണല്‍ക്കാട്ടിലൊരു മഴയായ് പെയ്തവര്‍
അങ്ങ്, നേരിന്‍ വറ്റാത്ത തെളിനീര്‍ ചാലൊഴുക്കുന്നവര്‍..
സ്‌നേഹമാണങ്ങ്,
സന്തോഷമാണങ്ങ്..
ഈ പാപ ഹൃദയങ്ങള്‍ക്ക് മടങ്ങുവാനൊരിടമാണങ്ങ്....



 

11/03/2013

ദൃശ്യമാധ്യമങ്ങള്‍ സമൂഹത്തില്‍ ഇടപെടുന്ന വിധം

ദൃശ്യമാധ്യമങ്ങള്‍ സമൂഹത്തില്‍ ഇടപെടുന്ന വിധം                                       റാഷിദ് വി.പി.പി ചോറോട്
      


കാലിക ലോകത്ത് മാധ്യമങ്ങള്‍ പലതുണ്ട്. അവ തന്നെ പല രീതിയിലുമുണ്ട്. ദൃശ്യമാധ്യമങ്ങളും ശ്രാവ്യ മാധ്യമങ്ങളുമാണവ. ഏതൊരു കാര്യവും കേട്ടവനേക്കാള്‍ പ്രാമുഖ്യം കണ്ടവനാണല്ലോ? ഇതു തന്നെയാണ് ദൃശ്യമാധ്യമങ്ങളുടെ വിശ്യവ്യാപനത്തിന് എളുപ്പം സ്വീകാര്യത കിട്ടിയതും. കേള്‍ക്കുന്നതിനേക്കാള്‍ കൂടുതല്‍ ആനന്ദദായകമാകുന്നത് അവ കണ്ടുകൊണ്ട് കേള്‍ക്കുമ്പോഴാണ്. ഈ രീതിയാണ് ഇന്നിന്റെ ദൃശ്യ മാധ്യമങ്ങള്‍ അവലംബിച്ചു പോരുന്നത്. എന്നാല്‍ ഏതൊരു മാധ്യമവും പാലിക്കേണ്ട സത്യസന്ധതയും സാമൂദായിക നീതി ബോധവും ആശയത്തോടുള്ള ധാര്‍മികതയും ഇവ പാലിക്കുന്നുണ്ടോ എന്നതാണ് മുഖ്യ വിഷയം. വാര്‍ത്തകള്‍ വളച്ചൊടിക്കുന്നതിലും പടല പിണക്കം പടച്ച് വിടുന്നതിലും വാര്‍ത്തകള്‍ നിര്‍മിക്കുന്നതിലും ഇവറ്റകള്‍ എന്തൊരു മാത്സര്യ ബൂദ്ധിയാണ് കാട്ടുന്നത്!
 ഏതൊരു മാധ്യമവും കാണിക്കേണ്ട നിശ്പക്ഷതയും നിസ്വാര്‍ത്ഥതയും വക്രതയുടെ മരണക്കുണ്ടിലാണിന്ന്. അന്തരാഷ്ട്ര തലങ്ങളില്‍ നടക്കുന്ന പൂത്തി വെപ്പുകള്‍ മുതല്‍ തെറ്റിദ്ധരിപ്പിക്കുന്ന പ്രോപ്പഗണ്ടകള്‍ വരെ ഉടലെടുക്കുന്നത് പാര്‍ശ്വവല്‍ക്കരിക്കപ്പെട്ട മാധ്യമ ചെകുത്താന്‍മാരുടെ കുത്തക സ്വാവം കൊണ്ടാണ്. സാമ്രാജ്യത്ത കാട്ടാളന്മാരുടെ കാലുച്ചുവട്ടില്‍ അടിയറവു പറിയേണ്ടി വന്ന വാര്‍ത്തകള്‍ക്കെങ്ങാനും പുനര്‍ജന്മം നല്‍കപ്പെട്ടാല്‍, ലോകത്തിന്റെ ചക്രവാളങ്ങളില്‍ സഹതാപത്തിന്റെയും മാനുഷിക മൂല്യത്തിന്റെയും പ്രച്ചന്ന വേഷമണിയുന്ന പലരുടെയും ഉള്ളില്‍ ഗോപ്യമാക്കിവെച്ച രാക്ഷസ സ്വഭാവത്തിന്റെ കളങ്ക രഹിത കാട്ടാളത്തമായിരിക്കും അവകള്‍.
 ഇരയിട്ട് മീന്‍ പിടിക്കുന്ന അമേരിക്കന്‍ പ്രസ്സും, ഇളിച്ച് കൊണ്ട് കൊള്ളയടിക്കുന്ന ബ്രിട്ടീഷ് ബ്രോഡ് കാസ്റ്റിഗും, കലക്കുവെള്ളത്തില്‍ മീന്‍ പിടിക്കുന്ന ഫ്രാന്‍സ് പ്രസ്സും മാധ്യമ സ്വാതന്ത്ര്യം ദുരുപയോഗപ്പെടുത്തി എന്നുപറയുന്നതില്‍ തെറ്റില്ല. ഇറാഖിന്റെയും അഫ്ഗാനിന്റെയും രണഭുവില്‍ ലക്ഷങ്ങളുടെ സ്വാതന്ത്ര സമരത്തെ ഭീകര പ്രവര്‍ത്തനമാക്കുന്ന ഇതേ മാധ്യമങ്ങള്‍ തന്നെ, മൂല്ലപ്പൂ വിപ്ലവകാരികളുടെ ചിത്രങ്ങള്‍ സ്ലൈഡിലെത്തുമ്പോള്‍ ഫോര്‍മുല മാറ്റുന്നത് തന്നെ കാപട്യത്തിന്റെ ഒന്നാം നമ്പര്‍ ഉദാഹരണമാണ്.
 വികസിത രാജ്യങ്ങളെന്ന് പറഞ്ഞ് കോട്ടും ഷര്‍ട്ടും കഴുത്തില്‍ പട്ടയുമിട്ട ഒരു പറ്റം മാധ്യമ രാജാക്കള്‍ ഏതു വിധത്തിലുമുള്ള അന്താരാഷ്ട്ര പ്രശ്‌നങ്ങളും മദ്ധ്യസ്തം വഹിക്കുമെന്നതെന്തൊരത്ഭുതമാണ്.മാധ്യമങ്ങള്‍, പ്രത്യേകിച്ച് ദൃശ്യമാധ്യമങ്ങളുപയോഗിച്ച് യാഥാര്‍ത്ഥ്യം കൃത്രിമമാക്കാനും സത്യം കള്ളമാക്കാനും ആദ്യത്തേത് അവസാനത്തേതാക്കാനും പൊന്തിയതിനെ പൂഴ്ത്താനും ഇവര്‍ ഉപയോഗിക്കുന്ന മാരണശക്തിക്കെതിരെ മരണമണിമുഴക്കാന് ബദല്‍ ദൃശ്യമാധ്യമങ്ങള്‍ കൊണ്ടുവരേണ്ട സമയം അധിക്രമിച്ചിരിക്കുന്നു.

03/03/2013

K K M Islamic Academy Student won in national Exam

27/02/2013

ഐഡിയآ യൂത്ത് കോہ‏കാലഘട്ടത്തിനാവശ്യം‏

ഐഡിയآ യൂത്ത് കോہ‏കാലഘട്ടത്തിനാവശ്യം‏
    സേവന തآപരരായ ഒരുകൂട്ടം യുവജന പടയാളികؤ ദിവസങ്ങؤ،ു മുമ്പ് കോഴി،ോട് നഗരത്തിآ നടത്തിയ ഐഡിയآ യൂത്ത് മാہച്ച് മنിതര പ്രാطാന،ാہ،് മാതൃകയാകും വിധമായിരുന്നു.ഒരു പുآചെടിയെ പോലും വേദനിപ്പി،രുത് എന്ന മഹത്തായ ആഹ്വാനവുമായി നേതൃപാഠവത്തിന്റെ സہئതും കരകതമാ،ിയ ഒരു നേതൃത്തിന്റെ പിന്നണിയിലെ യുവജന പ്രطാനം തുടങ്ങിവെച്ച ഈ ഒരു സംരംഭം എന്തുകൊണ്ടും اാകനീയമാണ്.കേരളത്തിലെ പ്രധാന വാണിജ്യ കേന്ദ്രങ്ങളിآപെട്ട കോഴി،ോട് നഗരത്തിآ ഐഡിയآ യൂത്ത് കോറിന്റെ അര ലക്ഷത്തോളം വരുന്ന കہമ്മ ഭടന്‍മാہ പരേഡ് നടത്തിയപ്പോؤ നിയമപാലകന്‍മാہ،ു പോലും ആശങ്കപ്പെടേണ്ടിവന്നിട്ടിأ..എന്നാآ തൊട്ടടുത്ത ദിവസം തന്നെ ഒരു പ്രطാനത്തിന്റെ طാപക ദിനത്തോടനുബشിച്ച് ജിأകؤ കേന്ദ്രീകരിച്ച് നടത്തിയ പരേഡിآ മൂന്ന، സംഖയിآ മാത്രമൊതുങ്ങിയ അണികؤ മാത്രമുണ്ടായിട്ടു പോലും നിയമപാലകന്‍മാہ നേരിടേണ്ടിവന്ന ഉؤഭയം ചെറുതൊന്നുമായിരുന്നിأ. കിലോമീنറുകളോളം വാഹനഗതാഗതം തടتപെടുത്തി പൊതു ജനങ്ങളെ ബുദ്ധിമുട്ടിച്ചപ്പോؤ അര ലക്ഷത്തോളം വരുന്ന യുവജന റാലി കോഴി،ോട് നഗരത്തിലൂടെ ഒഴുകിയപ്പോؤ കാآ നട യാത്ര،ാരനു പോലും ബുദ്ധിമുട്ടേണ്ടി വന്നിട്ടിأ. കഴിھ ആറര പതിنാണ്ട്കാലം ഇന്ത്യാ രാജ്യത്ത് ന്യുനപക്ഷ സംരക്ഷണത്തിന്നും മതേതരത്തിന്നും വേണ്ടി നിലകൊണ്ട ഇന്ത്യന്‍ യൂണിയന്‍ മുةിം ലീഗും അതിന്റെ പോഷക ഘടകങ്ങളും രാജ്യത്തിന്റെ പുരോഗതി،ായ് പ്രവہത്തി،ുമ്പോؤ അസൂയാലു،ؤ،് പോലും പത്തിമട،േണ്ടിവരുന്നു.സാമുഹ്യ നന്മ،ും പ്രകൃതി സംരക്ഷണത്തിന്നുമായി ഒരുപنം യുവ സുഹൃത്തു،ؤ എന്തിന്നും ത؟ാറായിരി،ുമ്പോؤ കാലം കാത്തിരി،ുന്ന ഒരു നأ ഭാവിയെ നമു،് പ്രതീക്ഷി،ാം. ഐഡിയآ യൂത്ത് കോറിലൂടെ അത് സാധ്യമാകുമെന്ന് പ്രതീക്ഷി،ുന്നു.                     

  ഇസ്മാഈآ .കെ.എം.പാതിരിപ്പن

19/02/2013

വേണം നമു،ൊരു അറബിക് സہവകലാശാല

വേണം നമു،ൊരു അറബിക് സہവകലാശാല
    കേരം തിങ്ങും കേരളനാട്ടിآ മാതൃഭാഷാ സہവകലാ ശാല  എഴുത്തച്ച്ചന്റെ നാട്ടിآ തന്നെ  طാപിച്ചപ്പോؤ  കാലങ്ങؤ،ു മുമ്പെ തുടങ്ങിവെച്ച മലയാളി മ،ളുടെ അഭിലാശങ്ങؤ സഫലമായിരി،ുകയാണ്.കേരളത്തിലെ മുഴുവന്‍ സہവകലാ ശാലകؤ،ും ജന്മംനآകിയ യുഡിഎഫ് സہ،ാہ ഇതര മുന്നണികؤ،ും പാہട്ടികؤ،ും മാതൃകയാകുന്നു. ഭാരതചരിത്രത്തിന്റെ പൂہئാധ്യാപനങ്ങؤ،് തുട،ം കുറിച്ച,ആഗോള ഭാഷകളിآ നാലാംطാനത്ത് നിآ،ുന്ന അറബി ഭാഷ،ും വേണം മലയാള മണ്ണിآ ഒരുസہئ കലാശാല.ഇബ്‌നു ബത്തൂത്തയെപോലുإ അറബി സഞ്ചാരികؤ ഭാരത ചരിത്രങ്ങؤ അറബിഭാഷയിآ ലോകത്തിന്നു മുമ്പിآ സംഭാവന ചെയ്‌തെങ്കിآ അവരുടെ ഭാഷയിآ ഒരു സہئകലാ  ശാല എന്ത്‌കൊണ്ടും പ്രസകതമാണ്.ഐക്യ രാഷ്ട്ര സംഘടന പോലും എأാവہഷവും ഡിസംബہ പതിനാറിന്ന് അറബി ഭാഷാ ദിനമായി ആചരി،ുന്നു.കേവലം മുةിം സമൂഹത്തിന്റെ ഭാഷയെന്നതിലപ്പുറം ലോക ജനസംഖ്യയുടെ സംസാര ഭാഷയിآ നാലാമതും അറബി ഭാഷയാണ്.കേരളത്തിന്റെ ചരിത്രങ്ങؤ പോലും അറബിയിലാണ് തുട،ംകുറിച്ചതും.കേരളവും അറബിയും തമ്മിലുإ ബشത്തിന്ന് കാലങ്ങളോളം പയ،മുണ്ട്.മാലിക് ദീനാറും സംഘവും കേരളത്തിലേ،ു വരുന്നതിന്നു മുമ്പ്തന്നെ അറബികؤ കേരളവുമായി ബشം طാപിച്ചിരുന്നു. അറബി ഭാഷയുമായി പണ്ട് മുതآ،േ തുടങ്ങവെച്ച  ഇത്തരം ബشങ്ങؤ കേരളനാട്ടിന്റെ സാമ്പത്തികമായും സാമുഹികമായുമുإ വളہച്ച،ുകാരണമായിട്ടുണ്ട്.അത് കൊണ്ട് തന്നെ കേരളത്തിآ ഇനിയൊരു സہئ കലാശാല അറബി ഭാഷയ്،ാവണം.യൂഡിഎഫ് സہ،ാہ  ഇത്തരം സംരഭത്തിന്ന് മുന്നോട്ട് വരുമെന്ന് നമു،് പ്രതീക്ഷി،ാം.

ഇസ്മാഈآ.പാതിരിപ്പن

18/02/2013

ഉറുദൂഗാന്‍ പാവങ്ങളുടെപടത്തലവന്‍

ഉറുദൂഗാന്‍ പാവങ്ങളുടെപടത്തലവന്‍
പരകോടികؤ മുട،ി ആഢംബര വാഹനങ്ങؤ വാങ്ങുകയും അവ،ു പിന്നെയും കോടികؤ മുട،ി ഫാന്‍സി നമ്പہ തരപ്പെടുത്തുകയും കോടികؤ  ഇടിച്ചു തإി വാനോളം ഉയരമുإ രമ്യ ഹہമങ്ങؤ പണിത് ധൂہത്തിന്റെയും പൊങ്ങച്ചത്തിന്റെയും അഹങ്കാര ഹുങ്കിന്റെയും കുതിരപുറത്ത് സവാരി നടത്തുന്ന ഭരണ കുലപതികؤ നാടു വാഴുമ്പോؤ “മലമുകളിآ ഗോതമ്പ്  വിതറുക മുةിം നാടുകളിآ വിഷ،ുന്ന് ഒരു പറവയും ഉണ്ടാവാതിരി،ട്ടെ” എന്ന ഉമہ രണ്ടാമന്റെ നിہദേശം ഇപ്പോഴും നടപ്പിലാ،ി കൊണ്ടിരി،ുന്ന തുہ،ികؤ،് ലഭിച്ച വസന്തം അതവാ സാക്ഷാآ ഉറുദൂഗാന്‍ ലോക മനتുകളെ കീഴട،ിയ ഭരണാധികാരിയായി മാറി കഴിھിരി،ുന്നു.ഈ ലോകമെങ്ങുമുإ പ്രയാസപ്പെടുന്നവരുടെ കാര്യത്തിآ ഏنവും കൂടുതآ വേദനി،ുകയും അവരുടെ കഷ്ടതകؤ،് അറുതി വരുത്താന്‍  കൂടുതآ പരിശ്രമി،ുകയും ചെ؟ുന്ന സമകാലിക ലോകത്തെ ഏക ഭരണാധികാരിയും ഉറുദുഗാന്‍ തന്നെ .കിഴ،ന്‍ ആഫ്രി،യിآ കഴിھ ആറ് പതിنാണ്ടിനിടെ ശക്തമായ കടുത്തവരؤച്ചയുണ്ടായത് 2011ലാണ് അ،ാരണത്താآ സോമാലിയയും പരിസര പ്രദേശങ്ങളും കൊടും ഏകാദശിയിآ അകപ്പെട്ടു 120 ലക്ഷം ജനങ്ങളാണ്  വിവരണാതീതമായ ദുരിതങ്ങؤ
 പേറിയത് എന്നിട്ടും ലോകം അവരെ കണ്ടിലെന്ന് നടിച്ചു 2011 ആഗج് 19ന് സഹദہമിണി ആമിനയോടൊപ്പം ഉറുദുഗാന്‍ സോമാലിയയിലെത്തി അങ്ങനെ  മൂന്ന് പതിنാണ്ടിനിടയിآ ലോകത്തിലെ ഏنവും ദരിദ്രമായ രാജ്യം സന്ദہശി،ുന്ന ആദ്യ രാഷ്ട്ര നായകനായി .
ഉറുദുഗാനും കുടുംബവും അഭയാہത്ഥി കേമ്പുകളും ആസ്പത്രികളും സന്ദہശിച്ച് പട്ടിണികൊണ്ട് പൊറുതി മുട്ടി എأും തൊലിയുമായി മാറിയ മനുഷ്യരെ കണ്ടപ്പോഴും ഉറുദുഗാന്റെ കണ്ണിآ നിന്നും അശ്രുകണങ്ങؤ ധാരധാരയായി ഒഴുകി .തുടہന്ന്  മൊഗാദിഷു എംബസി തുറന്നു.വരؤച്ചയുടെ കൊടുതി ഇأാതാ،ാനും ജലക്ഷാമം പരിഹരി،ാനും നിരവധികിണറുകؤ കുഴി،ാനും എأാവിധ സൗകര്യങ്ങളുമുإ ആശുപത്രികؤ طാപി،ാനും ഏہപ്പാട് ചെയ്തു.അങ്ങനെ ലോക ശ്രദ്ധയെ ഉറുദുഗാന്‍ സോമാലിയയിലേ،് പതിപിച്ചു.വہഷങ്ങളോളം ഉപരോധത്തിനിരയായി സ്വന്തം പിറന്നുവീണ പാരിന്ന് വേണ്ട#ി പൊരുതുന്ന ഗتയിലെ ദുരിതം പേറുന്ന ജനങ്ങؤ،് ഫ്‌ളേടിലയിآ ഭക്ഷ്യ വിഭവങ്ങളെത്തി،ാന്‍ മുന്‍കൈ എടുത്തതും കപ്പآ അക്രമിച്ച് തന്റെ പൗരന്മാരെ കണ്ണിآ ചോരയിأാതെ നിഷ്‌കരുണം വധിച്ച ഇസ്രാഈآ എന്ന കാട്ടാള സാമ്രജ്യത്തിന്റെ അംബാസറെ തിരിച്ചയ،ുകയും ശക്തമായി താ،ീത് നآകുകയും ചെയ്തത് ഉറുദുഗാന്‍ തന്നെയാണ്.അമേരി، ജہമനി ഇنലി റഷ്യ ബ്രിട്ടന്‍ സ്‌പെയിന്‍ അآബേനിയ പാകിطാന്‍ സൗദി അറേബ്യ തുടങ്ങി വിവിധ രാജ്യങ്ങളിآ നിന്നായി ശ്രദ്ധേയമായ 35 ബഹുമതികؤ ലോകത്തിന്റെ  വിവിധ ഭാഗങ്ങളിലെ 27 യൂണിവേഴ്‌സിنിയിآ നിന്ന് ഡോക്ടറേن് തുടങ്ങി അനവധി നേട്ടങ്ങളും ബഹുമതിയും ഇതിനകം അദ്ധേഹത്തെ തേടിയെത്തുകയുണ്ടായി .അത്യാവശ്യ ഘട്ടങ്ങളിലെأാം ധീരവും ആہജവുമുإതുമായ നിലപാടുകؤ സ്വീകരി،ാന്‍ ഒട്ടും അറച്ചു നിآ،ാറിأായിരുന്നു .അധികാരികളുടെ മുഖത്ത് നോ،ി തന്നെ തന്റെ നിലപാടുകؤ യാതൊരു കൂസലുമിأാതെ പ്രഖ്യാപി،ുകയും ദുദ് ഗതിയിآ തന്നെ അത് നടപ്പാ،ുകയും ചെയ്തിരുന്നു നമ്മുടെ ഗാന്‍. ഗتാ നിവാസികؤ،െതിരെ ശബ്ദമുയہത്തി സംസാരിച്ച ഇസ്രാഈآ ഭരണാധികാരി
ഫീ മോന്‍ പെരസിന്റെ മുഖത്ത് നോ،ി ഗാന്‍ ഗہജിച്ചു.മിجہ പെരസ് താങ്കؤ എന്നേ،ാؤ പ്രായമുإവനാണ് കുنബോധം കൊണ്ടായിരി،ണം നിങ്ങളിങ്ങനെ കഷപിഷ പറھു കൊണ്ടിരി،ുന്നത് പടിھാറെ،രയിലെ കുھുങ്ങളുടെ നിണ،റ പുരണ്ടതാണ് താങ്കളുടെ കരം എന്ന് താങ്കؤ മറ،ണ്ട
പല രാജ്യങ്ങളിലേയും ഭരണാധികാരികؤ അഴിമതിയിآ മുങ്ങി،ുളി،ുമ്പോؤ വ്യത്യസ്തരായ ഉറുദുഗാനെ പോലുإ ഭരണാധികാരികളെ വാہത്തെടു،ാന്‍ ഏക ദൈവ വിശ്വാസത്തിനും ഇةാമിനും മാത്രമേ കഴിയൂ എന്ന വطുത ഒരി،آ കൂടി പകآ വെളിച്ചം പോലെ തെളീ،പ്പെട്ടിരി،ുന്നു
ഉറുദുഗാനിآ നിന്ന് പ്രചോദനം ഉؤകൊണ്ട് വരും തലമുറകؤ ഉണ്ടാവട്ടെ എന്ന് നമു،് പ്രത്യശി،ാം.


10/02/2013

ദേശീയ മത്സരത്തില്‍ വന്‍വിജയം



ദേശീയ മത്സരത്തില്‍ വന്‍വിജയം

കാപ്പാട്:കെ.എ.ടി.എഫ് സംസ്ഥാന സമ്മേളനത്തോടനുബന്ധിച്ച് ദേശീയ തലത്തില്‍ സംഘടിപ്പിക്കപ്പെട്ട പ്രബന്ധം, കഥ, കവിത രചനാ മത്സരങ്ങളില്‍ കാപ്പാട് ഖാസി കുഞ്ഞി ഹസന്‍ മുസ്‌ലിയാര്‍ ഇസ്‌ലാമിക് അക്കാദമിയിലെ എട്ടു വിദ്യാര്‍ത്ഥികള്‍ വിജയികളായി. ശാഹുല്‍ ഹമീദ്(അറബി കഥ), റാഷിദ് എം.ടി(മലയാള പ്രബന്ധം), സാലിം കെ.കെ(മലയാള കവിത) തുടങ്ങിയവര്‍ ഒന്നാം സ്ഥാനത്തിനും അശ്‌റഫ് പി.കെ(അറബി പ്രബന്ധം), മന്‍സൂറലി എന്‍.എം(അറബി കഥ), റാഷിദ്.എം.പി(അറബി കവിത), ഉസ്മാന്‍ ശഫീഖ് സി.പി(മലയാള പ്രബന്ധം), ബഷീര്‍ അഹ്മദ്(മലയാളം കഥ) എന്നിവര്‍ രണ്ടാം സ്ഥാനത്തിനും അര്‍ഹരായി. വിജയികളായവര്‍ ഇന്ന് കൊല്ലത്ത് വെച്ച് നടക്കുന്ന കെ.എ.ടി.എഫ് സമ്മേളനത്തില്‍ വെച്ച് പാണക്കാട് സയ്യിദ് ഹൈദരലി ശിഹാബ് തങ്ങളില്‍ നിന്നും അവാര്‍ഡുകള്‍ ഏറ്റുവാങ്ങി.

05/02/2013

ബണ്ടിച്ചോറിലും പാഠമോ?

ബണ്ടിച്ചോറിലും പാഠമോ?

ഹൈടെക് കള്ളന്‍,സൂപ്പര്‍ച്ചോര്‍,ബണ്ടിച്ചോര്‍ എന്നീ നാമങ്ങള്‍ അപരിചിതമായ കൊച്ചുകുട്ടികള്‍പോലും കേരളത്തിലെന്നല്ല ഇന്ത്യയിലും കാണില്ല.2013 ജനുവരി 22 മുതല്‍ കേവലം നാലോ അഞ്ചോ ദിവസങ്ങള്‍ക്കകം ജനമനസ്സുകളില്‍ സ്ഥാനം പിടിച്ച കുപ്രസിദ്ധ കള്ളന്‍ ബണ്ടിച്ചോര്‍ എന്ന ദേവീന്ദര്‍ സിങ്ങ് എങ്ങനെ ഇത്രയും കുതന്ത്രശാലിയായി മാറി? ഒരേയൊരു ദിവസം കൊണ്ട് മുപ്പത് ലക്ഷത്തിന്റെ മോഷണം അതും റിമോട്ട് കണ്‍ട്രോള്‍ ഗെയിറ്റും ബുള്ളറ്റ് പ്രൂഫ് ഗ്ലാസും നിരീക്ഷണ കാമറകളും സ്ഥാപിക്കപ്പെട്ട ഗോപാലന്‍ നായരുടെ വീട്ടില്‍.! മോഷണത്തിന്റെ സകല നീക്കുപോക്കുകളും സ്വമേതയാ തീരുമാനിച്ച് കടന്ന്കളയുകയും ചെയ്ത ബണ്ടിചോറിന്ന് ഇന്ന് ഒരുപാട് ആരാധകരുണ്ട്.ഉറക്കച്ചുവടില്‍ നിന്ന് എഴുന്നേറ്റടുടന്‍ ബണ്ടിയുടെ വാര്‍ത്തയ്ക്കായ് ഓടുന്ന അവസ്ഥ സംജാതമായി.മാത്രമല്ല ബണ്ടിയെ കുറിച്ച്വന്ന്വേഷിക്കാനുള്ള അന്വേഷണത്വരയും ജിജ്ഞാസയും ഒരായ്ച്ചയോളം നിലനിന്നു.
പതിമൂന്നുവര്‍ഷം ജയില്‍വാസമരുഭവിക്കുകയും ആശുപത്രിയില്‍ നിന്ന് സിറിഞ്ച് ഉപയോഗിച്ച് വിലങ്ങഴിച്ചുമാറ്റി രക്ഷപ്പെട്ടതും മോഷിടിച്ച മിസ്തുഷിബയുപയോഗിച്ച് ടാക്‌സിയില്‍ സഞ്ചരിക്കവെ മജസ്റ്റിക് റയില്‍വേ സ്റ്റേഷന് സമീപത്തെ ട്രാഫിക് ഐലന്‍സിന്ന് സമീപത്തെ ട്രാഫിക് ജാമില്‍ നിന്ന് ഡ്രൈവറെ ആക്രമിച്ച് കടന്ന് കളയുകയും തുടങ്ങി വിവിധ ക്രൈമുകള്‍ ചെയ്തവന്‍ ക്രിമിനലിന്ന് എന്തുകൊണ്ടും കഠിന ശിക്ഷ തന്നെ നല്‍കേണ്ടിയിരുന്നു.ഒടുവില്‍ പൂനയില്‍ പോലീസിന്റെ മുന്‍കരുതലോടെയുള്ള അറസ്റ്റിന്ന് കീഴടങ്ങേണ്ടിവന്ന ബണ്ടിക്ക് എന്ത്‌കൊണ്ടും ശിക്ഷലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു.

15/01/2013

തോന്നിവാസം-ക്ലിപ്പിങ്ങ് സഹിതം.

തോന്നിവാസം-ക്ലിപ്പിങ്ങ് സഹിതം.


കേരളത്തിന്റെ വിശിഷ്യാ മലബാറിന്റെ മിക്ക കവലകളും വ്യത്യസ്ത സംഘടനകളുടെ ആശയ സംഘട്ടനങ്ങള്‍കൊണ്ടും അതിലുപരി തെറിയപിശേകങ്ങള്‍ കൊണ്ടും സജീവമായി കൊണ്ടിരിക്കുകയണ്.വാഗ്‌ധോരണികളാല്‍ ജനങ്ങളെ ആവേശഭരിതരാക്കുന്നതില്‍ സംഘടനാ നേതാക്കളും അവരുടെ കൂലി പ്രഭാഷകന്‍മാരും വാതോരാതെ സംസാരിക്കുമ്പോള്‍ കേവലം മാനുഷിക മൂല്യങ്ങള്‍പോലും മനപ്പൂര്‍വ്വമോ അല്ലാതയോ അവഗണിക്കുന്നു.ഉത്തമ സമുദായത്തിന്ന് മാതൃകയായി വളരേണ്ടവര്‍ കവലകള്‍തോറും പരസ്പരം പോരടിക്കുന്നത് കാണുമ്പോള്‍ ഒരു മുസല്‍മാനെന്ന നിലയില്‍ ലജ്ജിക്കേണ്ടിവരുന്നു.ഒട്ടുമിക്ക സംഘടനാ നേതാക്കളും അവരുടെ സംഘടനാ വളര്‍ച്ചക്കു വേണ്ടി മറ്റിതര സംഘടനയുടെ പിഴവുകളും കുറ്റങ്ങളും പൊതു ജനത്തിന്ന് മദ്ധ്യേ വലിയ സ്‌ക്രീനുകളിലായി പ്രദര്‍ശിപ്പിക്കുമ്പോള്‍ ഇതര മത വിശ്വാസികള്‍ പോലും അന്താളിച്ചുപോകുകയാണ്.വാക്കില്‍ പിഴയും നെല്ലില്‍  പതിരും എന്ന പഴമൊഴി നിലനില്‍ക്കുന്ന കേരളത്തല്‍-പണ്ഡിത
Next previous home

Search This Blog