12/03/2017

മരണം

ഗോളമാം ഭൂമിയെത്ര സുന്ദരം
ഭൂമി തന്‍ മക്കളല്ലോ അസുരവിത്തുകള്‍
അമ്മയെക്കൊന്നവര്‍
ആഢംഭരത്തില്‍ മതിമറന്നവര്‍
മദ്യാസക്തിയാല്‍ ഭ്രാന്ത് പിടിച്ചവര്‍
ബന്ധങ്ങളെന്തെന്നു തിരിച്ചറിയാത്തവര്‍
പണത്തിന്നു വേി
ജീവിതം പണയപ്പെടുത്തുന്നവര്‍
പാപത്തിന്‍ മരം നട്ടു


ബുര്‍ദ : വിസ്മയം തീര്‍ത്ത   ശമനഗീതം

മരുപ്പറമ്പിനെ മലര്‍വാടിയാക്കാന്‍ നിയുക്തരായ സത്യപ്രവാചകന്‍ (സ)യുടെ മാഹാത്മ്യങ്ങള്‍ തന്റെ വശ്യമനോഹരമായ വാക്‌സുധകളിലൂടെ വരച്ചു കാട്ടുകയായിരുന്നു ഇമാം സഈദുല്‍ ബൂസ്വീരി (റ). പ്രവാചകാനുരാഗത്തിലൂടെ ആത്മസായൂജ്യം കത്തെിയ കാവ്യസാമ്രാട്ടുകള്‍ കാവ്യലോകത്ത് നിരവധിയാണെങ്കിലും ബുര്‍ദയോളം കാവ്യരാഗതാളങ്ങളിലൂടെ നബിയിമ്പത്തിന്റെ കടലിരമ്പം തീര്‍ത്ത കാവ്യവിസ്മയങ്ങള്‍ അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വമാണ്. രുന്നു. സ്‌നേഹവും ചുമയും ഒളിപ്പിച്ചു വെക്കാനാവില്ല എന്നാണല്ലോ ആപ്തവാക്യം.
തീവ്രമായ അനുരാഗത്തെ ഏത് പാതാളത്തില്‍ ഒളിപ്പിച്ചു വെച്ചാലുംഒരു നാളത് മറനീക്കി പുറത്ത് വരും. അതു തന്നെയാണ് ബുര്‍ദയിലും സംഭവിച്ചത്. കവിഹൃദയത്തിലെ സ്‌നേഹനൊമ്പരങ്ങളും വിരഹവേദനകളും കവിള്‍ത്തടത്തിലൂടെ കണ്ണുനീര്‍പ്പുഴ തീര്‍ത്തപ്പോള്‍ അവ അനുഗ്രഹീതമായ തൂലികത്തുമ്പിലൂടെ ബുര്‍ദയായി നിര്‍ഗളിക്കുകയായിരുന്നു. ഒടുവിലത് മാറാവ്യാഥിയായിരുന്ന ഒരു മഹാമാരിയുടെ നിത്യശമനത്തിലേക്ക് നയിച്ച സാന്ത്വനഗീതമായി പരിണമിച്ചു.' അല്‍ കവാകിബുദ്ദുര്‍രിയ്യ ഫീ മദ്ഹി ഖൈരില്‍ ബരിയ്യ' എന്ന ആ ശമനഗീതിയെ കുറിച്ച് പറയാതെ പ്രവാചകപ്രകീര്‍ത്തനങ്ങളുടെ ആമുഖം പ്രാപിക്കാല്‍ പോലും അസാധ്യമാകുന്നു. 
ഈജിപതിലെ ബൂസ്വീരില്‍ ജനിച്ച ഇമാം ബൂസ്വീരി (റ) ചെറുപ്രായത്തില്‍ തന്നെ സാഹിത്യരചയില്‍ തല്‍പരനായിരുന്നു. അദ്ദേഹത്തിന്റെ ആഘര്‍ഷകമായ കൃതികള്‍ ജനമനസ്സുകളില്‍ സ്വാധീനം ചെലുത്തിയിരുന്നു. സര്‍വ്വാംഗീകൃതനായ മഹാനവറുകളുടെ മികവ് ഈജിപ്തിലെ രാജകൊട്ടാരത്തിലും പ്രസിദ്ധിയാര്‍ജ്ജിച്ചു. എന്നാല്‍ പ്രവാചകസ്‌നേഹം മൂലം ഇതരകാവ്യരചനകളെ യെ ല്ലാം തൃണവല്‍ഗണിച്ച് പ്രവാചകപ്രകീര്‍ത്തനകാവ്യങ്ങളിലേക്ക് മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയായിരുന്നു അദ്ദേഹം.
  ആരമ്പപ്പൂമേനിയോടുള്ള അടങ്ങാത്ത അനുരാഗം മൂര്‍ച്ചിച്ച് സ്‌നേഹഭാജനുമായുള്ള ശാരീരികാകല്‍ച്ചയുടെ വേദനയില്‍ പൊട്ടിക്കരഞ്ഞ് കൊാണ് ബുര്‍ദ എന്ന മഹാവിസ്മയം സമാരംഭം കുറിക്കപ്പെടുന്നത്. ബുര്‍ദക്കാരന്‍ അത് വിവരിക്കുന്നതിങ്ങനെ: ഹബീബായ മുഹമ്മദ് (സ) യെ കാണാനും അവിടുത്തോട് കൂടുതല്‍ പ്രിയം വെക്കാനും എന്റെ ഹൃദയം വല്ലാതെ ആശിച്ചു. മനസ്സു നിറയെ ഈ വികാരം പതഞ്ഞു പൊങ്ങുന്നുായിരുന്നു. പ്രവാചകപ്രേമത്തിന്റെ വേലിയേറ്റം കടന്ന്് എന്റെ മനസ്സ് അജ്ഞാതമായ ഏതോ തീരത്തേക്കണഞ്ഞപ്പോള്‍ ഒരു രാത്രിയില്‍ എന്റെ ആശ പൂവണിഞ്ഞു. എന്റെ ഹബീബിനെ ഞാന്‍ കണ്‍കുളിര്‍മയോടെ ദര്‍ശിച്ചു. ഉറക്കത്തില്‍ നിന്നും ഞെട്ടിയുണര്‍ന്നപ്പോഴും സ്വപ്‌നത്തിലുടെ എന്നെ കീഴടക്കിയ പ്രവാചകപ്രേമം എന്നെ വിട്ടു പോയിരുന്നില്ല. അതെന്നെ പിന്തുടരുകയായിരുന്നു. മറ്റു സാഹിത്യരചനകള്‍ ഉപേക്ഷിക്കുവാനും പ്രവാചകപ്രശംസകള്‍ പാടിപ്പുകഴ്ത്തുന്ന കാവ്യങ്ങള്‍ രചിക്കാനും എന്നെ മനസ്സ് സര്‍വ്വസജ്ജമാക്കി' തന്റെ ജീവിതത്തിലെ അഭിലാഷ സാക്ഷാല്‍കാത്തിന് തിരുദൂതരില്‍ അഭയം കത്തെിയ ഇമാം ബൂസ്വീരി (റ) തനിക്കു പിടിപെട്ട മാറാരോഗത്തിനും റസൂലുല്ലാഹിയില്‍ അഭയം പ്രാപിക്കുകയായിരുന്നു. പ്രസ്തുത കാവ്യത്തിന്റെ നാമകരണകാരണം അല്ലാമ ബാജൂരി (റ) വിവരിക്കുന്നു്. വൈദ്യന്മാര്‍ക്ക് ചികിത്സിക്കാന്‍ സാധിക്കാത്ത വിധം പക്ഷപാതം പിടിപെട്ട് ശരീരത്തിന്റെ പകുതി ഭാഗത്തിന്റെ ശേഷി നഷ്ടപ്പെട്ടപ്പോള്‍ രോഗശമനം ലക്ഷ്യം വെച്ചായിരുന്നു ഇമാം ബൂസ്വീരി (റ) ബുര്‍ദ രചിച്ചത്. അതിന്റെ രചന പൂര്‍ത്തിയായപ്പോള്‍ ബൂസ്വീരി (റ) നബി (സ) യെ സ്വപനത്തില്‍ ദര്‍ശിക്കുകയും അവിടുത്തെ തിരുകരങ്ങള്‍ കൊ് ബൂസ്വീരി (റ) വിന്റെ ശരീരത്തില്‍ തടവുകയും അവിടുത്തെ പുതപ്പില്‍ അദ്ദേഹത്തെ ചുറ്റുകയും ചെയ്തു. തല്‍ക്ഷണം അദ്ദേഹത്തിന്റെ രോഗം സുഖം പ്രാപിക്കുകയും ചെയ്തു.' അതു കൊാണ് ബുര്‍ദ (പുതപ്പ്) എന്ന പേരില്‍ ഈ കാവ്യം പ്രസിദ്ധമായത്. രോഗശമനത്തിന് തന്റെ മനസ്സാക്ഷി തന്നെ പറഞ്ഞു കൊടുത്ത സിദ്ധൗഷധമായിരുന്നു ബുര്‍ദ എന്ന  കാവ്യതല്ലജം. എന്നാല്‍ സ്വഹാബിയായ കഅബുബ്‌നു സുഹൈര്‍(റ) ബാനത് സുആദ എന്ന കാവ്യം കേട്ട് നബി(സ) പുതപ്പിട്ടു കൊടുത്തതിനാലാണ് ബുര്‍ദ എന്ന പേരില്‍ പ്രസിദ്ധമായതെന്നും അഭിപ്രായങ്ങളു്. ത രോഗശമനം എന്നര്‍ത്ഥം വരുന്ന ബുര്‍ഉദ്ദാഅ് എന്ന വേറൊരു നാമവും ഇതിനു്. 
അടക്കാനാവാത്ത പ്രവാചകപ്രേമത്തിന്റെ കുത്തൊഴുക്കു  കൊാണ് ബുര്‍ദയുടെ വരികള്‍ തുളുമ്പുന്നത്. 'ദ ൂസലമിലെ അയല്‍ക്കാരെ ഓര്‍ത്ത് കൊാണോ നിന്റെ നയനങ്ങളും ചെഞ്ചോരയും കലര്‍ന്ന് ചെമ്പിച്ച് ചാലിടുന്നത് .എന്ന ആകുലതയോടെയാണ് ഇമാം സഈദ് ബൂസ്വീരി തന്റെ കാവ്യോത്സവത്തിന് നാന്ദി കുറിക്കുന്നത്. കരയാന്‍ നിരവധി കാരണങ്ങളു്. പക്ഷെ നീ കരയുന്നത് ദ ൂസലമിലെ അയല്‍ക്കാരനെ ഓര്‍ത്തിട്ടാണ് എന്നാണ് കവിസ്രേഷ്ടന്‍ സ്വന്തത്തോട് ആരായുന്നത്. മക്കയുടെയും മദീനയുടെയും ഇടയിലുള്ള ദ ൂസലമിലെ അയല്‍ക്കാരന്‍ പ്രവാചകന്‍ (സ) ആകുന്നു. സ്വന്തം പ്രാണപ്രേയസിയെ ബോധനം ചെയ്തു തുടങ്ങുന്ന ഈ കാവ്യശൈലി അജ്ഞാത കാലത്തെ യുഗപ്രഭാവരായ കവികളുടെയെല്ലാം ഒരു പൊതുരീതിയായിരുന്നു. അറേബ്യയിലന്ന് പേര് കേട്ട കാവ്യതമ്പുരാക്കന്മാരുടെ വിശ്വപ്രസിദ്ധ കവിതാ സമാഹാരങ്ങളെല്ലാം സമാന രീതിയില്‍ വിരചിതമായതാണ്. അത്രമേല്‍ ശക്തവും സാരസമ്പൂര്‍ണവുമായ ആഖ്യാനശൈലികളില്‍ അറബി കാവ്യരചനയുടെ സകല സീമകളും സ്പര്‍ശിച്ചു കൊാണ് ഇമാം ബൂസ്വീരി (റ) ബുര്‍ദയെ ധന്യമാക്കിയത്. 
ജീവിതയാത്രിയിലും സര്‍വ്വചലനങ്ങളിലും നബി (സ)യെ കെത്തുന്ന കവി ഇരുത്തവും നടത്തവും ഉറക്കവും ഉണര്‍വ്വുമെല്ലാം പ്രവാചകരോടുള്ള സ്‌നേഹ പ്രകടനമായി മാത്രം പരിണമിക്കുന്നു. നിറഞ്ഞൊഴുകുന്ന എന്‍ കണ്‍തടങ്ങള്‍ക്കെന്തു പറ്റി. തടയാന്‍ ശ്രമിക്കുമ്പോഴെല്ലാം അത് കുലം കുത്തിയൊഴുകുകയാണല്ലോ എന്ന് കവിയെ കൊ് ചോദിപ്പിച്ചതും പ്രവാചകാനുരാഗത്തിന്റെ തീവ്രതയാണ്. തിരുനബി (സ) യെ കുറിച്ചുള്ള ചിന്തകളും വൃത്താന്തങ്ങളുമാണ് കവിമനസ്സിലെപ്പോഴും. അത് നിദ്രയെ ഇല്ലായ്മ ചെയ്യുന്നു കവിയുടെ സകല ആനന്ദങ്ങളും കെടുത്തിക്കളയുകയാണത്. 
അതെ എന്റെ പ്രേമഭാജനത്തിന്റെ ചിന്ത രാത്രിയില്‍ എന്നെ സന്ദര്‍ശിക്കുകയും ഉറക്കം കെടുത്തുകയും ചെയ്യുന്നു. അന്നപാനീയങ്ങള്‍ പോലും അരുചികരമായി അനുഭവപ്പെടുന്നു. സ്‌കോട്ട്‌ലാന്റ് രാജാവായിരുന്ന ഡങ്കനെ നിഷ്ഠുരമായി വധിച്ച് അസ്വസ്ഥഹൃദയനായ മാക്ബത്ത് കേട്ട അശരീരിയെ ഷേക്‌സ്പിയര്‍ അവതരിപ്പിക്കുന്നതിങ്ങനെയാണ്. മാക്ബത്ത് ഇനി നിനക്ക് ഉറക്കിമില്ല.  നിന്റെ ഉറക്കമവന്‍ കെടുത്തിക്കളയും. ഇവിടെയും ഉറക്കമില്ലായ്മയാണ് അസ്വസ്ഥത വിടര്‍ത്തുന്നത്. പ്രവാചകപ്രേമത്താല്‍ അസ്വസ്ഥനായി അന്നപാനീയങ്ങള്‍ പോലും ഉപേക്ഷിക്കേി വന്നെങ്കില്‍ കവിക്കെങ്ങനെ ഉറക്കം വരും. പ്രവാചകനെ കുറിച്ചുള്ള ഓര്‍മകള്‍ കവിയു ടെ ഉറക്കം കെടുത്തിയിരിക്കുകയാണ്.
പ്രവാചകപ്രേമത്തില്‍ എരിയുകയാണ് കവിമനസ്സ്. ചിറകുവിരിച്ച അനുരാഗത്തിന്റെ തേരിലേറി ആകാശനീലിമയിലേക്ക് പറന്നുയരാനുള്ള തിരക്കില്‍ മുന്നില്‍ കാണുന്ന എന്തിനെയും സ്‌നേഹപാത്രമായ തിരുമേനിയോട് കവി ബന്ധിപ്പിക്കുന്നു. മദീനയുടെ ഭാഗത്തു നിന്നും വീശുന്ന മന്ദമാരുതനോട് കവിയുടെ ചോദ്യം. നീ എന്റെ ഹബീബിനെ കിരുന്നോ. എന്താണ് കാറ്റിന് ഹബീബുമായുള്ള ബന്ധം. പ്രത്യക്ഷത്തില്‍ ഒന്നുമില്ല. പക്ഷെ ആ കാറ്റ് മദീനയുടെ ഭാഗത്തു നിന്നാണ് ഒഴുകിയെത്തുന്നത്. മദീന നബി (സ) യുടേതാണല്ലോ. മദീനയുടെ ഭാഗത്തു നിന്നും ഒഴുകിയെത്തുന്ന മന്ദമാരുതന്‍ വന്ന് തലോടുമ്പോള്‍ പ്രേമഭാജനത്തിന്റെ അമൃതസ്മരണകള്‍ കവിഹൃദയം അയവിറക്കുകയാണ്. ഓര്‍മ്മകളുടെ ചെപ്പു തുറന്നു നോക്കുന്ന കവിമനസ്സ് തന്റെ പടിവാതില്‍ക്കല്‍ കയറി വന്ന മന്ദമാരുതനോട് പോലും പ്രവാചകനെ കുറിച്ച് അന്വേഷിക്കുകയാണ്. 
ഇത്തരത്തില്‍ പുണ്യനബി (സ)യുടെ സഹസ്രസൂര്യശോഭയുള്ള വ്യക്തിമാഹാത്മ്യത്തെ സമഗ്രമായി അവതരിപ്പിക്കുകയാണ് ഇമാം ബൂസ്വീരി (റ). ഭാവനകളുടെ ഒഴുക്കിനപ്പുറം ആഖ്യാനശൈലിയുടെ അലങ്കാരങ്ങളും ചിത്രീകരണങ്ങളുമെല്ലാം ബുര്‍ദക്ക് ലോകോത്തരക്ലാസിക്കുകള്‍ക്കിടയില്‍ തന്നെ അദൈ്വതമായ ഒരിടം നല്‍കുന്നു്. ആ പ്രണയഗാഥയില്‍ എന്തെല്ലാം ഉള്‍ച്ചേര്‍ന്നു എന്ന് വിചിന്തനം നടത്തി ഗദ്യത്തിലെഴുതുക ശ്രമകരമാണ്. 
ഇന്ന് അനുവാചകഹൃദയത്തില്‍ അനുഭൂതി യുടെ അലമാലകളായി അലതല്ലുകയാണ് ഖസീദതുല്‍ ബുര്‍ദ. പ്രവാചകരെ പാടിയും പുകഴ്ത്തിയും പ്രണയ സംഭാഷണം കൈമാറിയും കുറ്റങ്ങളേറ്റു പറഞ്ഞും റബ്ബിനോട് പാപമോചനം തേടി കവിത സമാപ്തി കുറിക്കുമ്പോള്‍ ആരാണാ യാത്രയില്‍ അദ്ദേഹത്തെ അനുഗമിക്കാതിരിക്കുക. വിശ്വമാകെയും ബുര്‍ദ പ്രചാരം നേടിയതും ചരിത്രത്തില്‍ പ്രവാചകാനുരാഗത്തിന്റെ പുതിയ തങ്കത്താളുകള്‍ തുന്നിച്ചേര്‍ ത്തതും അതു കൊാണ്. ബുര്‍ദയ്ക്ക് 300 ലധികം പരിഭാഷകളിറങ്ങിയിട്ടു് എന്ന് ഫിലിപ്പ് ഹിറ്റി പറയുന്നു. മലയാളക്കരയില്‍ മാത്രം എട്ടിലധികം വ്യാഖ്യാനങ്ങള്‍ പുറത്തിറങ്ങി. പരിഭാഷകള്‍ക്കും വ്യാഖ്യാനങ്ങള്‍ക്കും പുറമെ നിരവധയനവധി അനുബന്ധരചനകളും വിശകലന കാവ്യങ്ങളും ഇന്ന് പ്രചാരത്തിലു്. പക്ഷെ, ഇമാം ബൂസ്വീരി(റ) ബുര്‍ദയുടെ കാവ്യവരികള്‍ക്കിടയില്‍ പാകി വെച്ച അക്ഷരരത്‌നങ്ങള്‍ പൂര്‍ണ്ണമായി ഒരു ഗ്രന്ഥത്തില്‍ പ്രകാശനം ചെയ്യാന്‍  ഒരു വ്യാഖ്യതാവിന്റെ തൂലികക്കും കഴിഞ്ഞിട്ടില്ല. മദീനയിലെ മസ്ജിദുന്നബവിയുടെ ചുവരുകളില്‍ പോലും ബുര്‍ദ മുഴുവനും ആലേഖനം ചെയ്യപ്പെട്ടിരുന്നു. അതിലെ ചില വരികള്‍ ഇപ്പോഴും അവിടെ കാണാം. ഫ്രഞ്ച് കോളനിവാഴ്ചയില്‍ നിന്ന് അള്‍ജീരിയയുടെ സ്വാതന്ത്ര്യം പിടിച്ചു വാങ്ങാന്‍ നേതൃത്വം കൊടുത്ത അബ്ദദുല്‍ ഖാദര്‍ അല്‍ ജസാഇരി തന്റെ യുദ്ധപതാകയില്‍ ആലേഖനം ചെയ്ത ബുര്‍ദയുടെ വരികള്‍ നോക്കൂ.ദൈവദൂതരുടെ സഹായമുള്ളവരെ 
സിംഹങ്ങള്‍ വനത്തില്‍ വെച്ച് കാല്‍ പോലും ഭയന്ന് നിശബ്ദമാകും. 
















MUHAMMED SAEED. PK
PATHAYAKKODEN (HO)
CHELAPPURAM, UNNIKULAM (PO)
POONOOR, THAMARASSREY (VIA)
CALICUT, 673574 (PIN)
9544447144 (MOB)


poem

രണ്ട് സത്യങ്ങള്‍



മരണം കാത്ത് ശയ്യയില്‍ കിടന്നവന്‍
മാടി മാടി വിളിച്ചെങ്കിലും
മാസങ്ങള്‍ മറിഞ്ഞെങ്കിലും
മണം പോലുമില്ലാതെ
മെയ്യനക്കാന്‍ കഴിയാതെ
മരണകാലം കഴിഞ്ഞു
മനുഷ്യന്‍ കുഴഞ്ഞു.

കാലനെന്തു കേള്‍ക്കാന്‍?
മരണം വരിക്കാനൊരിക്കലും
കൊതിക്കാത്ത കൗമാരം
കതകടച്ചു കിടന്നെങ്കിലും
അകാലമരണമെന്ന ഓമനപ്പേരില്‍
ആശീര്‍വാദങ്ങളേറ്റു വാങ്ങി
ആ കൗമാരവും വിരിയാതെ പൊലിഞ്ഞു.


ജവാദ് ഹസന്‍ കിഴിശ്ശേരി


16/01/2017

സിറിയ: ഭരണകൂടം പൗരനു നേരെ തോക്കു ചൂണ്ടുമ്പോള്‍

2011ല്‍ സിറിയയില്‍ പ്രതിസന്ധി ആരംഭിച്ചതിനു ശേഷം അസദ് ഭരണകൂടത്തിന്റെ രഹസ്യ തടവറകളില്‍ ലോകമറിയാതെ നടക്കുന്ന ക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങളുടെ നേര്‍ചിത്രമായി പുറത്തു വന്ന 'സീസര്‍ ഫയല്‍' സിറിയന്‍ ആഭ്യന്തര യുദ്ധത്തിന്റെ പിന്നാമ്പുറങ്ങളില്‍ നടക്കുന്ന മനുഷ്യവേട്ടയുടെ ഏറ്റവും പുതിയ ഉദാഹരണമാണ്. സീസറെന്ന അപരനാമത്തില്‍ കഴിഞ്ഞ വര്‍ഷമാദ്യം മുതല്‍ സിറിയയിലെ രഹസ്യ തടവറകളില്‍ നടക്കുന്ന അരും കൊലകളെക്കുറിച്ച് ഭീകരമായ ഫോട്ടോകളിലൂടെ ലോകത്തെ അറിയിച്ച അജ്ഞാതനായ സൈനികന്റെ ഏറ്റവും പുതിയ വെളിപ്പെടുത്തലിലാണ് നിരവധി മാനുഷിക പ്രതിസന്ധികളെക്കുറിച്ച് ലോകമറിയുന്നത്.

സീസര്‍ ഫോട്ടോഗ്രാഫുകളിലുള്‍പ്പെട്ട അഹ്്മദ് മുസല്‍മാനിയെന്ന സിറിയയിലെ പതിനാലുകാരനായ പിഞ്ചു ബാലനെ ഭരണകൂടം തടവില്‍ വെക്കാന്‍ കണ്ടെത്തിയ കാരണം വര്‍ഷങ്ങളോളമായി തുടരുന്ന സിറിയന്‍ ആഭ്യന്തര യുദ്ധം കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ക്ക് വേദിയാവുന്നുവെന്നാണ് തെളിയിക്കുന്നത്. തെക്കന്‍ സിറിയയിലെ ദറാക്കടുത്തുള്ള ചെക്ക്‌പോസ്റ്റില്‍ പരിശോധന നടത്തുന്ന അസദ് സൈന്യത്തിനു അഹ്്മദിന്റെ ഫോണില്‍ നിന്നും ലഭിച്ച അസദ് വിരുദ്ധ ഗാനമാണ് ഈ പിഞ്ചുബാലനെ രഹസ്യതടവറയിലിട്ട് അതിനിഷ്ഠൂരമായി പീഡിപ്പിച്ചു കൊന്നു കളയാന്‍ കാരണമായി ലഭിച്ചത്. സിറിയയില്‍ ആഭ്യന്തര യുദ്ധം ആരംഭിച്ചതു മുതല്‍ പ്രാണ രക്ഷാര്‍ത്ഥം ലെബനനില്‍ തന്റെ അമ്മാവന്റെ കൂടെ താമസിക്കുന്ന അഹ്്്മദ് സ്വന്തം ഉമ്മയുടെ കബറടക്കത്തില്‍ പങ്കെടുക്കാന്‍ ജന്മഭൂമിയായ സിറിയയിലേക്ക് വരുന്നതിനിടെയാണ് സൈനികര്‍ പരിശോധിക്കുന്നതും അന്യായമായി തടവിലാക്കുന്നതും. പ്രമുഖ മനുഷ്യാവകാശ സംഘടനയായ ഹ്യൂമന്‍ റൈറ്റ്്‌സ് വാച്ചിന്റെ റിപ്പോര്‍ട്ടനുസരിച്ച് അഹ്്മദിനുണ്ടായ ദുരനുഭവത്തിന് സമാനമായ സംഭവങ്ങള്‍ സിറിയയില്‍ നിരവധി പൗരന്‍മാരുടെ ജീവന്‍ നഷ്ടപ്പെടുത്തിയിട്ടുണ്ടെന്നാണ് തെളിയുന്നത്.

തീര്‍ത്തും സംഘടിതമായ തടവുരീതിയിലധിഷ്ഠിതമായി പൗരന്‍മാരെ ഇല്ലായ്മ ചെയ്യാനാണ് ഭരണകൂടം ശ്രമിക്കുന്നതെന്നാണ് സീസര്‍ ഫയല്‍ വെളിപ്പെടുത്തുന്നത്. ഭരണകൂടം തടവില്‍ വെച്ച് പീഢിപ്പിക്കുന്ന പൗരന്‍മാരുടെ ദീനമായ മുഖങ്ങള്‍ പകര്‍ത്തിയെടുത്ത സീസര്‍ ഷൂവിനുള്ളിലും ബെല്‍റ്റിനിടയിലും ഒളിപ്പിച്ചു വെച്ച യു.എസ്.ബി വഴിയാണ് അസദ് സൈന്യത്തിന്റെ പീഢനമുറകള്‍ ലോകത്തിനു മുന്നില്‍ വെളിച്ചം കാണിച്ചത്. കഴിഞ്ഞ വര്‍ഷമാദ്യം തന്നെ സീസര്‍ ഫയലുകള്‍ ലോകത്തിനു മുന്നില്‍ പ്രദര്‍ശിക്കപ്പെട്ടുവെങ്കിലും തീര്‍ത്തും നിഷ്ഠൂരമായ ശിക്ഷാ രീതികളാണ് രഹസ്യ തടവറകളില്‍ അസദ് സൈനികര്‍ നടപ്പിലാക്കുന്നതെന്നാണ് പുതിയ ഫയലുകള്‍ തെളിയിക്കുന്നത്.

സ്വന്തം ജനതക്കു നേരെ രാസായുധം പ്രയോഗിക്കാനും ഭരണകൂടത്തെ നോക്കി കണ്ണടച്ചാല്‍ പോലും രാജ്യദ്രോഹമാക്കി മാറ്റി തടവില്‍ വെച്ചു പിഢിപ്പിക്കാനും കൊന്നു കളയാനും അസദിനെ പ്രേരിപ്പിക്കുന്നത് അധികാര മോഹവും ആധിപത്യ മനോഭാവവുമാണെന്ന് സിറിയയിലെ ബാത്ത് പാര്‍ട്ടിയുടെയും അസദ് കുടുംബത്തിന്റെയും രാഷ്്ട്രീയ ചരിത്രം കൃത്യമായി പറഞ്ഞു തരുന്നുണ്ട്. 1946 ഏപ്രില്‍ 11ന് സിറിയ സ്വതന്ത്രമായതിനു ശേഷം ബാത്ത് പാര്‍ട്ടി(അറബ് സോഷ്യലിസ്റ്റ് റിസക്ഷന്‍ പാര്‍ട്ടി)യുടെ കീഴിലാണ് ആധുനിക സിറിയന്‍ ജനത ജീവിച്ചു പോന്നത്. 1946ല്‍ സ്വതന്ത്രമായെങ്കിലും എഴുപതുകള്‍ വരെ അസ്ഥിരതയും രൂക്ഷമായ പ്രതിസന്ധിയും രാഷ്്ട്രീയ അട്ടിമറികളും കൊണ്ടു വീര്‍പ്പുമുട്ടുകയായിരുന്നു സിറിയ. എഴുപതിനു ശേഷമാണ് സിറിയയില്‍ രക്തരഹിത വിപ്ലവത്തിലൂടെ നിലവിലെ പ്രസിഡണ്ട് ബഷാറുല്‍ അസദിന്റെ പിതാവ് ഹഫീസുല്‍ അസദ് അധികാരത്തില്‍ വരുന്നത്. പ്രസിഡണ്ടിന്റെ കാലാവധി ഏഴു വര്‍ഷമായിരുന്നിട്ടും സ്വയം ഹിത പരിശോധനയിലൂടെ തന്റെ അന്ത്യം വരെ മുപ്പതു വര്‍ഷമാണ് അദ്ധേഹം സിറിയയെ ഭരിച്ചത്. 2000 ജൂണ്‍ 10 ന് അദ്ധേഹം അന്തരിച്ചപ്പോള്‍ മകന്‍ ബഷാറുല്‍ അസദ് പ്രസിഡണ്ട് പദം ഏറ്റെടുക്കുന്നതു തന്നെ അധികാര മോഹത്തിന്റെയും ആധിപത്യ മനോഭാവത്തിന്റെയും ചീഞ്ഞു നാറുന്ന പ്രതിനിധാനമായാണ് ചരിത്രം രേഖപ്പെടുത്തുന്നത്. പ്രസിഡണ്ടാവുനുള്ള പ്രായപരിധി ചുരുങ്ങിയത് നാല്‍പതു വയസ്സെന്ന നിയമത്തെ ഇരുത്തിത്തിരുത്തിയാണ് അന്നു വെറും 34 വയസ്സുള്ള അസദ് അധികാരത്തിലേറുന്നതെന്ന വസ്തുത തന്നെ സിറിയന്‍ പ്രതിസന്ധിയുടെ മൂലകാരണത്തെക്കുറിച്ച് വ്യക്തമാക്കിത്തരുന്നുണ്ട്.  ഹഫീസ് ഭരണകൂടത്തിന്റെ ജനവിരുദ്ധ നിലപാടുകള്‍ക്ക് വിപരീതമായി ഇന്റര്‍നെറ്റിനും മൊബൈല്‍ ഫോണിനുമേര്‍പ്പെടുത്തിയ വിലക്കു നീക്കി ഭരിച്ചു തുടങ്ങിയ അസദിന് പ്രസ്തുത ജനാധിപത്യ നയത്തെ ഒരു വര്‍ഷത്തിനപ്പുറത്തേക്ക് ദീര്‍ഘിപ്പിക്കാന്‍ സാധിച്ചില്ല. 2001 നു ശേഷം സര്‍ക്കാര്‍ സ്വഭാവം മാറ്റുകയും പൗരാവകാശ പ്രവര്‍ത്തകരെയും സംഘടനകളെയും അടിച്ചമര്‍ത്തിത്തുടങ്ങുകയും ചെയത അസദ് പതിയെ ഏകാധിപതിയായി സിറിയയെ വിഴുങ്ങിക്കൊണ്ടിരുന്നു.

അഞ്ചു വര്‍ഷമായി തുടരുന്ന സിറിയന്‍ പ്രതിസന്ധിക്ക് ഇനിയും പരിഹാരം കണ്ടെത്തുന്നതില്‍ ആഗോള സമൂഹം അമാന്തം കാണിക്കുന്നത് മാനവികതക്കു നേരെയുള്ള ഭീഷണിയായി വേണം കാണാന്‍. ജനപഥവും ജനാധിപത്യവും ആഘോഷിക്കുന്ന ആധുനിക രാഷ്ട്രമീമാംസക്ക് സിറിയയുടെ വിഷയത്തില്‍ നിഷ്്പക്ഷമായ ഒരു വിശകലനത്തിന് മുതിരാന്‍ പോലും കഴിയാത്തതിന്റെ കാര്യ കാരണങ്ങള്‍ സിറിയയുടെ ചരിത്രവും പ്രാദേശിക സ്വത്വവും പറഞ്ഞു തരും. അറബ്് ലോകത്ത് എണ്ണ വറ്റുന്നതു വരെ ആഗോള രാഷ്ട്രങ്ങള്‍ മരുഭൂമി വിടില്ലെന്ന് തീര്‍ച്ചയാണ്. യുദ്ധ മുഖത്ത് ഭീകരവാദത്തിനെതിരെ വീരവാദം മുഴക്കുന്ന രാഷ്ട്രങ്ങള്‍ തന്നെ ഐ. എസുമായി പിന്‍വാതില്‍ എണ്ണക്കച്ചവടം നടത്തുന്നുവെന്ന വാര്‍ത്ത ഈയൊരു നിരീക്ഷണത്തെ ശക്തമായി പിന്തുണക്കുന്നുണ്ട്്.

ഐക്യരാഷ്ട്ര സഭയുടെ അഞ്ചു സ്ഥിരാംഗങ്ങളില്‍ നാലു രാജ്യങ്ങളും സിറിയയില്‍ വ്യത്യസ്ഥ നിലപാടുകളിലൂന്നി യുദ്ധമുഖത്തു തങ്ങളുടെ പ്രാദേശിക രാഷ്ട്രീയ നയങ്ങളില്‍ ഉറച്ചു നില്‍ക്കുകയാണെന്നതു തന്നെ സിറിയന്‍ പ്രതിസന്ധിയെ കൂടുതല്‍ വഷളാക്കുന്നുണ്ട്. അതേ സമയം സിറയയുടെ പകുതിയോളം പ്രദേശങ്ങള്‍ കൈയടക്കിയ ഇസ്്‌ലാമിക് സ്റ്റേറ്റ്് യൂഫ്രട്ടീസ് പ്രവിശ്യയെന്ന പേരില്‍ പ്രത്യേക അധികാര മേഖല സ്ഥാപിച്ച് സംഘടിതമായ ബ്യൂറോക്രസി സംവിധാനത്തിലൂടെയാണ് മുന്നോട്ട് പോവുന്നതെന്ന കാര്യം സിറിയയിലെ അരക്ഷിതാവസ്ഥയുടെ ഗൗരവം കൂട്ടുന്നുണ്ട്.

യാതൊരു അന്താരാഷ്ട്ര സമ്മര്‍ദ്ധത്തിനും വഴങ്ങാനൊരുക്കമില്ലാതെ അധികാരത്തില്‍ പിടിച്ചു തൂങ്ങുന്ന അസദും സിറിയയുടെ ജീവല്‍ സമ്പത്തുക്കളടങ്ങിയ പ്രധാന നഗരങ്ങളടക്കം പകുതിയോളം ഭൂപ്രദേശങ്ങള്‍ 'ഖിലാഫത്ത്' പ്രഖ്യാപിച്ച ഐ. എസും അധിനിവേശത്തിന്റെ കഴുകക്കണ്ണുകളുമായി സിറിയയെ വട്ടമിട്ടു പറന്നു കൊണ്ടിരിക്കുന്ന അമേരിക്കയും റഷ്യയുമടങ്ങുന്ന ആഗോള ശക്തികള്‍ക്കുമിടയില്‍ കിടന്നു ഇല്ലാതാവുന്നത് മനുഷ്യ ജീവനുകളാണ്. ആഗോള സമൂഹത്തെ നിലവില്‍ അലട്ടുന്ന വിഷയം ഹണ്ടിംഗടണിന്റെ സംസ്‌കാരങ്ങള്‍ തമ്മിലുള്ള സംഘട്ടനമല്ലെന്നും മാനവിതക്കും മനുഷ്യനന്മക്കും നേരെ തോക്കു ചൂണ്ടുന്ന ഭീകരതയുടെയും പൈശാചികതയുടെയും മനസ്സാണ് സമകാലിക പ്രതിസന്ധിയെന്നും തുര്‍ക്കി പണ്ഡിതന്‍ ഫത്ഹുല്ല ഗൂലന്‍ അറബ് ലോകത്തെ അരക്ഷിതാവസ്ഥയെക്കുറിച്ച് നിരീക്ഷിച്ചത് തീര്‍ത്തും വാസ്തവമാണെന്നാണ് മനസ്സിലാവുന്നത്.

Next previous home

Search This Blog