23/10/2011

ലോക്പാല്‍ ഉണര്‍ത്തുന്ന ചിന്തകള്


ഗാന്ധിജി മടങ്ങി വരുമോ?
2009ല്‍ ലോകസഭാ തെരെഞ്ഞെടുപ്പ് നടന്നു. പതിവു പോലെ ഒരു പാര്‍ട്ടി അധികാരത്തില്‍ വരികയും ചെയ്തു.സ്വാഭാവികമായും മറുഭാഗത്ത് പ്രതിപക്ഷവും. ഭരണ പക്ഷത്തെ നയിക്കാന്‍ ലോകബാങ്ക് വരെ ഭരിച്ച സാമ്പത്തിക വിദഗ്ധന്‍, മന്‍മോഹന്‍സിംഗ്. പക്ഷെ, സ്വന്തം രാജ്യത്തെ പണമിടപാടിനെക്കുറിച്ച് ചോദിച്ചാല്‍ മറുപടി വട്ടപ്പൂജ്യം. അല്ലെങ്കില്‍ മൗനം. ഭരണം മുന്നോട്ട് പോകവെ അണികള്‍ക്കിടയില്‍ നിന്ന് പല പൊട്ടിത്തെറികള്‍. അവകള്‍ ഫ്‌ളാറ്റുകളായും കോമണ്‍ വെല്‍ത്തായും സ്‌പെക്ട്രമായും പുറത്തുവന്നു. പിന്നില്‍ നിന്നും പല കോര്‍പ്പറേറ്റ് ശക്തികളുടെ ടേപ്പുകളും പുറത്തുവന്നു. അന്വേഷിക്കുമ്പോള്‍ മന്ത്രി രാജ സ്വന്തമായി നടത്തിയത് രണ്ട് കോടിയുടെ അഴിമതി. ഭരണം മുന്നോട്ട് പോകുമോ? നിസ്സംശയം പ്രതിപക്ഷം നടുക്കളത്തിലിറങ്ങി. സഭ സ്തംഭിപ്പിക്കാന്‍ തുടങ്ങി. ഇത് വഴി ഇന്ത്യക്ക് നഷ്ടമായത് കോടികള്‍. ജെ.പി.സി,പി.എ.സി എന്നീ പേരുകള്‍ കേള്‍ക്കുകയെന്നല്ലാതെ പ്രത്യേകിച്ചൊന്നും സംഭവിച്ചില്ല. ഒടുവില്‍ രാജ ഡെല്‍ഹിയില്‍ നിന്നും തിഹാറിലേക്ക് വണ്ടി കയറി.
ഏകദേശം ഈ അവസരത്തിലാണ് മുസ്‌ലിം രാജ്യങ്ങളില്‍ ഭരണകൂടത്തിനെതിരെ ജനങ്ങള്‍ പ്രക്ഷോഭത്തിനിറങ്ങിയതും രാജാക്കന്മാര്‍ ഓടിപ്പോവേണ്ടി വന്നതും. സമരം ശക്തമായി തന്നെ അരങ്ങേറിയ രാഷ്ട്രമായിരുന്നു ഈജിപ്ത്. തഹ്‌രീര്‍ ചത്വരത്തില്‍ രാജ്യത്തിനെതിരെ മുദ്രാവാക്യം വിളിക്കാന്‍ അവരെ പ്രേരിപ്പിച്ചത് എന്തായിരുന്നു? ഫെയ്‌സ് ബുക്ക്.മാധ്യമങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തിയപ്പോള്‍ ആ ദൗത്യം ഫെയ്‌സ് ബുക്ക് ഏറ്റെടുത്തു. ആ സമയത്ത് നമ്മുടെ മഹാ രാജ്യത്ത് ചില മുടിചൂടാമുന്നന്മാര്‍ ഇന്ത്യയിലെ മിക്ക ചാനലുകളെയും ഇന്റെര്‍ നെറ്റ് ശൃംഖലകളെയും വരുതിയിലാക്കി കൊണ്ട് ഇവിടെ മുല്ലപ്പൂവ് വിരിയിക്കാവാന്‍ ശ്രമിക്കുകയായിരുന്നു. ഒരു സുപ്രഭാതത്തില്‍ യാതൊരു മുന്നറിയിപ്പുമില്ലാതെ ഗാന്ധിയന്‍ എന്നു പറഞ്ഞുകൊണ്ട് അന്നാ ഹസാരെ അഴിമതി വിരുദ്ധതയുടെ ചെങ്കോലേന്തി ലോക്പാല്‍ ബില്‍ പാസാക്കണമെന്ന് ആവശ്യപ്പെട്ടു കൊണ്ട് ഒരു ആജീവാനന്ത നിരാഹാരത്തിനു തയ്യാറാവുന്നു. അന്നാ കൊടുങ്കാറ്റെന്ന് പറഞ്ഞുകൊണ്ട് പത്ര മാധ്യമങ്ങള്‍ അതിന് നിറം പകര്‍ന്നു. എന്തോ പേടിച്ചതു പോലെ മന്‍മോഹന്‍ ഉടനെ ലോക്പാല്‍ ബില്‍ പാസാക്കുമെന്ന് അറിയിക്കുന്നു. വെറും റണ്ട് മൂന്ന് ദിവസങ്ങള്‍ കൊണ്ട് വിജയകരമായ നിരാഹാരവും കഴിഞ്ഞ് അന്നാ ഹസാരെ നിരാഹാര സത്യാഗ്രഹവും കഴിഞ്ഞ് മടങ്ങുന്നു! എന്തു നല്ല നാടകം.
ഇന്ത്യ എന്ന മഹാരാജ്യം, ജനാധിപത്യത്തിന്റെ പറുദീസ, കൂണുകള്‍ക്കു സമം രാഷ്ട്രീയ പാര്‍ട്ടികളുള്ള രാഷ്-  ട്രം, നരവംശങ്ങളുടെ നാട്, അമേരിക്കയുടെ സാമ്രാജ്യത്ത കണ്ണുകളുടെ പുതിയ ഇര, ലോക മുസ്ലിംകളുടെ നിര്‍ണായക ശക്തി, മാധ്യമങ്ങളുടെ തറവാട്, ഗാന്ധിയുടെ സ്വന്തം നാട് എന്നാല്‍ ചെക്ക്  പോസ്റ്റുകളില്‍ മാത്രം നടത്തിയ അഴിമതിയില്‍ 84 ാം സ്ഥാനം കരസ്ഥമാക്കി.ബാക്കിയുള്ളതുകൂടി പറഞ്ഞാല്‍ ഒരുപാട് മുകളിലേക്കെ
ത്താന്‍ മാത്രം അഴിമതി തന്നെ ഇന്ത്യയില്‍ നടന്നു.ഈയടുത്തുള്ള  ഒരുവാര്‍ത്ത അവസാന             ല്‍ ഇന്ത്യയില്‍ നടന്ന അഴിമതിയുടെ കണക്ക് 15ലക്ഷം കോടിയിലേറെയായി.ഇന്ത്യന്‍ വിദേശത്തേക്കാള്‍ എത്രയോ ഇരട്ടി.ഓഷോയുടെ ഒരു കഥയുണ്ട്. അതില്‍ പറയുന്നു രാജീവ് ഗാന്ധി ദൈവത്തോട് തന്റെ നാട്ടിലെ അഴിമതിയെ കുറിച്ച് ചോദിച്ചപ്പോള്‍ ദൈവം പറഞ്ഞു. നിന്റെ നാട്ടിലെ അഴിമതി അവസാനിക്കുന്നതിന്ന് മുമ്പ് തന്നെ ഞാന്‍ മരിക്കും. കാരണം, നിങ്ങളുടേത് ജനാധിപത്യ രാജ്യമാണ്. ഇത്രയും ശക്തമാണ് ഇന്ത്യയിലെ അഴിമതി.
അത് മാത്രമല്ല അഴിമതി മുഴുവനായും നടത്തുന്നത് നമ്മുടെ നിയമപാലകര്‍ തന്നെ. നാം പൊതുവെ പറയാറു
ണ്ട് ഇന്ത്യന്‍ നിയമം ഒരു ചിലന്തിവല പോലെയാണ്. അതായത് വലിയ ഇരകള്‍ അതില്‍ വീണാല്‍ അത് പൂര്‍
ണ്ണമായും തകര്‍ന്നു പോകുന്നു. ചെറിയ ഇരകള്‍ വീണാല്‍ ജീവനോടെ തിരിച്ച്‌പോവുക എന്നത് അസാധ്യമാണ് ഈ അവസ്ഥയിലാണ് കൊടുങ്കാറ്റു പോലെ അന്നഹസാരെ എന്ന ഗാന്ധിയന്‍ അഴിമതിക്കെതിരെ രംഗ
ത്തു വന്നത്.ഇന്ത്യയിലെ ഉന്നത സ്ഥാനങ്ങളില്‍ നിലകൊള്ളുന്ന എല്ലാ ഉദ്ദ്യോഗസ്ഥരുടെയും അഴിമതികള്‍ അന്വേഷിക്കാന്‍ ഒരു ബില്ല് പാസ്സാക്കണമെന്ന് അദ്ധേഹം ആവശ്യപ്പെടുകയും സമരം നടത്തുകയും ചെയ്തു. ആ ബില്ലാണ് ഈ ലോക്പാല്‍ ബില്ല്.
പക്ഷെ, ഇവിടെ നാം ചിന്തിക്കേണ്ടത് അഴിമതിക്കെതിരെ പോരാടാന്‍ വേണ്ടി വലിയ പന്തല്‍ കെട്ടിയ അന്നഹ
സാരയുടെ സമരത്തിലേക്ക് പുറത്ത് നിന്നും പല സംഭാവനകളും വന്നു. കോര്‍പ്പറേറ്റുകള്‍ക്കെതിരെ പോരാടി
യ അന്നഹസാരെയുടെ പന്തലിലേക്ക് പല കോര്‍പ്പറേറ്റ് ശക്തികളും സംഭാവന നേരുകയും ഹസാരെ അവ സ്വീകരിക്കുകയും ചെയ്തു. ഗാന്ധിയന്‍ എന്ന് പറഞ്ഞ് സമരം നടത്തിയ ഹസാരെ ആരുടെ രീതിയാണ് സ്വീക
രിച്ചത്?  ഗാന്ധിജി ബഹിഷ്‌കരണത്തിലൂടെയും റാലികളിലൂടെയും പിക്കറ്റിങുകളിലൂടെയും സമരം നടത്തിയ
പ്പോള്‍ ഹസാരെ ലക്ഷങ്ങളുടെ പന്തല്‍ നിര്‍മിച്ചും ആധുനിക സജ്ജീകരണത്തോടെയുള്ള കുടിവെള്ള പ്രക്രിയ നിര്‍മിച്ചും ടോയലറ്റുകള്‍ നിര്‍മിച്ചുമാണ് സമരം നടത്തിയത്. ഇവക്കെല്ലാം പുറമെത്തെന്നെ രാഷ്ട്രീയ നേതൃത്വങ്ങളില്‍ ഉന്നത പദവികളിലിരിക്കുന്നവര്‍ക്ക് പ്രവേശനം നല്‍കാത്ത സമര പന്തലിലേക്ക് കാവി ഭീകരതയുടെ യോഗ ഗുരു ബാബ  രാംദേവ് എന്ന ഭീകരനുമായി വേദി പങ്കിടുകയും ചെയ്തപ്പോള്‍ നമ്മെ പോലുള്ള സാക്ഷരരായ സമൂഹം കണ്ണടച്ചതായിരുന്നില്ലേ യാഥാര്‍ത്ഥ്യം. അതു പോലെത്തന്നെ അഹിംസ ഭക്തനായിരുന്ന ഗാന്ധിജിയുടെ സ്വന്തം നാട്ടില്‍ പാവപ്പെട്ട മുസ്ലിംകളുടെയും അവരുടെ കുടുംബക്കാരെയും അവരുടെ മക്കളെയും ശൂലത്തില്‍ കയറ്റിയും ചുട്ടു കരിച്ചിട്ടുമെക്കെ കൊന്നൊടുക്കുകയും അവരുടെ സ്ത്രീകളെ കൂട്ട ബലാല്‍സംഗത്തിനിരയാക്കുകയും മോഡിയേയും അവന്റെ കൂട്ടാളികളെയും പ്രശംസിച്ചു സംസാരിച്ചതിലൂടെ ഹസാരെ തന്റെ ഗാന്ധിയന്‍ വിധേയത്വവും ഗാന്ധിയനിസവും നടു റോഡില്‍ വലിച്ചുചീന്തി നഗ്നമാക്കിയപ്പോഴും നാം കണ്ണും കെട്ടി നോക്കി നിന്നു ഇവനോ ഗാന്ധിയന്‍ ? എല്ലാത്തിനും നിരാഹാരമിരുന്ന് ഹസാരെയുടെ തന്ത്രം കുറിക്കു കൊണ്ടപ്പോള്‍ എന്തുകൊണ്ട് തനിക്കും ഒരു നിരാഹാരം നടത്തിക്കുടാ എന്ന ഭാവത്തില്‍ രാംദേവും ഒരു കൈ നോക്കി നിരാഹാര പന്തലിലിരുന്ന സ്വാമി പോലീസ് വന്നപ്പോള്‍ ദൈവത്തിന്റെ മറ്റൊരു രൂപമായ സ്ത്രീ രൂപത്തില്‍ രക്ഷപ്പെട്ടതോടു കൂടി മനസിലായി രാംദേവിന്റെയൊക്കെ ആത്മാര്‍ത്ഥതുയും ജന സേവനവുമൊക്കെ. സ്വന്തം സൈക്കിളിന്റെ പേച്ചടക്കാന്‍ കാശില്ലാതിരുന്ന രാംദേവ് ഇപ്പോള്‍ ഇന്ത്യയില്‍ കോടികളിടെ ബില്‍ഡിംഗ് സമൂച്ചയങ്ങളുടെയും ബിസിനസ് സമൂച്ചയങ്ങളുടെയും ഉടമയാണ്. വെറും വൈദ്യന്‍ മാത്രമായിരുന്ന രാംദേവ് ഇന്ന് കോടികളുടെ അധിപനായതിന്റെ കാരണം ഇപ്പോഴും ഇന്ത്യക്കാര്‍ക്ക് അറിയില്ല. ഇന്ത്യയില്‍ നിന്ന് കിഡ്‌നി കടത്തുന്ന മാഫിയയുടെ ഒരു കണ്ണിയായ രാംദേവ് മനസിലാക്കേണ്ട കാര്യമുണ്ട് അവരെക്കാള്‍ കൂടുതല്‍ അഴിമതി ഇന്ത്യയില്‍ നിന്ന് ഒഴിവാക്കാന്‍ ആഗ്രഹിക്കുന്നവരാണ് ഇന്ത്യയിലെ ഓരോ സാധാരണക്കാരനും. അതുകൊണ്ടാണ് അന്നയെയും രാംദേവിനെയും പോലുള്ള അഴിമതി വിരിദ്ധതയുടെ കപട മുഖംമൂടിയണിഞ്ഞവരെയും അവര്‍ അഴിമതിക്കെതിരെയും എന്നു പറഞ്ഞുമൊക്കെ കൊണ്ടു വരുന്ന ബില്ലുകളെയും കണ്ണമടച്ചു അംഗീകരിക്കുന്നതിതിനാലാണ്. എന്നാല്‍ അന്നാ ഹസാരെ കൊണ്ടുവരുന്ന ജന ലോക്പാല്‍ബില്ല് എതിര്‍ക്കപ്പെടുന്നതെന്തുകൊണ്ട്?
എന്ത് കൊണ്ട് ലോക്പാല്‍ എതിര്‍ക്കപ്പെടുന്നതെന്തു കൊണ്ട്?
അന്ന ഹസാരെ സമരവും ബില്ലിന്റെകരടിന്റെ അംഗീകാരവും ഒക്കെ നടന്നു എന്നതു ശരി തന്നെ. പക്ഷെ കരട് രേഖയുടെ നിലപാടുകള്‍ കുറച്ച് ശക്തമായി എന്നതാണ് യാഥാര്‍ത്ഥ്യം. ഉന്നത ഭരണാധികാരികളുടെയും മന്ത്രിയുടെയും അഴിമതി അന്വേഷിക്കാന്‍ വേണ്ടിയാണ് ലോക്പാല്‍ എന്ന ബില്ല് നിലവില്‍ വന്നത്. പക്ഷെ പ്രധാനന്ത്രിയും ഉന്നത നീതി പീഠങ്ങളും അത് പോലെത്തന്നെ പാര്‍ലമെന്റിനകത്തുള്ള എം പി മാകരുടെ പ്രവര്‍ത്തനങ്ങളും ഇതിന്റെ അന്വേഷണ പരിധിയില്‍ വരുന്നത് അനന്തര ഫലം എന്താണെന്ന് ചിന്തിക്കാവുന്നതേയുള്ളു. ഒരു രാജ്യത്തിന്റെ പരമോന്നത നീതിപീഠവും ആ രാഷ്ട്രത്തിന്റെ പ്രധാനമന്ത്രിയും ഒരു സമിതിയുടെ കീഴില്‍ വരിക എന്നുള്ളത് ഒരു രാഷ്ട്രത്തിന്റെ പരമാധികാരത്തിനും അതിന്റെ നിലനില്‍പ്പിന്റെ തന്നെ പ്രശ്‌നമാണ്. അതു മാത്രമല്ല ഒരു പാട് യോഗ്യതകള്‍ ആവശ്യമായ ഈ തസ്ഥികകളിലേക്ക് വെറും ഒരു സമര നായകന്‍, നിയമം എന്താണെന്ന് പോലും അറിയാത്ത ഒരു വ്യക്തി അവിടെ ജനാധിപത്യം എന്ന സര്‍വാധിപത്യത്തിന് എന്ത് പ്രാധാന്യമാണ് ഇവിടെ ഉണ്ടാവുക?
ലോകത്തെവിടെയും ഒരു ഉദ്യോഗസ്ഥന്‍ ഒരു സ്ഥാനം വഹിക്കുമ്പോള്‍ അതിന് അതിന്റേതായ യോഗ്യതയും അറിവും ആവശ്യമാണ്. ഇന്ത്യയിലുള്ള നാനാ ഭാഗങ്ങളിലുള്ള ജനങ്ങള്‍ തിരഞ്ഞെടുത്തു വിട്ട പാര്‍ലമെന്റ് പ്രതിനിധികളെ ഒഴിവാക്കി ജനപ്രധിനികളെന്ന് പറഞ്ഞ് സ്വന്തം നോമിനികളെ ബില്ലില്‍ കുത്തി നിറക്കാന്‍ ശ്രമിക്കുന്നതിലുള്ള അകത്തളരാഷ്ട്രീയങ്ങള്‍ എന്താണ്? അതുതന്നെ അഴിമതിയുടെ പേരില്‍ കളങ്കിതരായ ശാന്തി ഭൂഷണ്‍, പ്രശാന്ത് ഭൂഷണ്‍മാരെ തന്നെ അദ്ദേഹം നിര്‍ദ്ദേശിക്കുന്നത് ആര്‍ക്ക് വേണ്ടി? ചീഫ് ജസ്റ്റിസ്റ്റുമാര്‍ അഴിമതിയോ കുറ്റമോ നടത്തിയാല്‍ അവരെ ഇംപീച്ച് ചെയ്യുവാന്‍ പാര്‍ലമെന്റിനും പാര്‍ലമെന്റിലാരെങ്കിലും അഴിമതി നടത്തിയാല്‍ അതിനെ അന്വേഷിക്കുവാന്‍ കോടതുക്കും അധികാരമുണ്ട്. ഇവ രണ്ടിനെയും അധികാര പരിധിയില്‍ വെച്ചതിനു ശേഷം ഇവര്‍ അഴിമതി നടത്തിയാല്‍ ഇവരെ ആര് തടയും
പ്രധാനമന്ത്രി മന്‍മോഹന്‍ അഴിമതിക്കെതിരെ പോരാടാന്‍ അതിയായി പോരാടാന്‍ ആഗ്രഹിക്കുന്ന വ്യക്തിയാണ്. അതിനാല്‍ തന്നെ അദ്ദേഹം പറയുന്നു. ഞാന്‍ ലോകാപാലിനു കീഴില്‍ വരാന്‍ സമ്മതനാണ്, എന്നിരുന്നാലും ലോകാപാല്‍ അഴിമതിക്ക് ഒരു ഒറ്റമൂലിയല്ല. പക്ഷെ പ്രധാനമന്ത്രി സ്വന്തം തീരുമാനിച്ചാല്‍ നടക്കുന്നതല്ല ജനാധിപത്യം പാര്‍ലമെന്റംഗങ്ങള്‍ എല്ലാവരും തീരുമാനിക്കണം. മാനവ വിഭവ ശേഷി മന്ത്രി കപില്‍ സിബല്‍ പറയുന്നത് ലോകാപാല്‍ ബില്ല് അംഗീകരിക്കാന്‍ തയ്യാറാണ് പക്ഷെ ഹസാരെയുടെ നിര്‍ദ്ദേശങ്ങള്‍ പൂര്‍ണമായും പിന്തുടരാതെ ചില ഭേതഗതികള്‍ നടത്തി പരിപൂര്‍ണ്ണ ലോക്പാല്‍ ബില്ല് കൊണ്ടുവരും എന്നതാണ്.

No comments:

Next previous home

Search This Blog