26/12/2011

കവിത


യാഥാര്‍ത്ഥത്തില്‍.........

കണ്ണുനീരൊഴുക്കുമ്പോഴും കണ്ണ്
ചിരിക്കുകയായിരുന്നു.
ഹൃദയത്തിലേറ്റ മുറിവിന്ന് വേദന
തേനിന്റെ മധുരമായിരുന്നു.
കിളികള്‍ കേട്ടിരുന്ന ശബ്ദം
ചീവീടിന്റെ അലര്‍ച്ചയായിരുന്നു.

നിലാവു വീണു പരന്ന വെള്ളിമുത്തിന്
ഇരുട്ടിന്റെ ശക്തിയായി.
കാലില്‍ ചങ്ങല വലിച്ചു വളര്‍ന്ന പിശാച്
കരയാനും പഠിച്ച മട്ടായി,
അവന്റെ ദ്രോഹത്തിന് ആര്‍ക്കും
വേദനയില്ലാതായി.
എന്നിട്ടും
ഇരുള്‍ നിറഞ്ഞ ലോകത്തിന്
വെളിച്ചം മാത്രമായി അവകാശി
നിഴലുകളവനെ പിന്തുടര്‍ന്ന് ചെന്ന്
കുഴിയില്‍ പതിച്ചു.
കണ്ണുകാണാതവന്‍ തപ്പിപ്പിടിച്ചു കാര്യം
കത്താത്ത മെഴുകുതിരിയായിരുന്നു.

                                                                                                ----ആശിഖ് റഹ്മാന്‍ നീലഗിരി

No comments:

Next previous home

Search This Blog